കോട്ടയം: കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ വൈക്കം ഡിവൈഎസ്പി നടത്തുന്ന അന്വേഷണം അന്തിമഘട്ടത്തിലെത്തിയെന്ന് പൊലീസ്. ജലന്ധർ ബിഷപ്പിനെതിരെ പരമാവധി തെളിവുകൾ നൽകാനും കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾ രംഗത്തുണ്ട്. ലഭ്യമായ മുഴുവൻ വിവരങ്ങളും പൊലീസിന് കൈമാറിയെന്അവർ അറിയിച്ചു. ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള നിയമപോരാട്ടത്തിനാണ് കന്യാസ്ത്രീയുടെ കുടുംബവും തയാറെടുക്കുന്നത്.
ബിഷപ് പീഡിപ്പിച്ച സംഭവത്തിൽ ബിഷപ്പിനെ സംരക്ഷിക്കുന്ന നിലപാടാണ് സഭകൾ തുടക്കം മുതൽ സ്വീകരിച്ചതെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കൾ ആരോപിക്കുന്നു. സഭകൾക്കെതിരെ ഗുരുതര ആരോപണമാണ് അവർ ഉന്നയിക്കുന്നത്. ബിഷപ് പീഡിപ്പിച്ച വിവരം പരാതിയായി നൽകിയിട്ടും ലത്തീൻ സഭയും സീറോ മലബാർ സഭയും അത് അവഗണിക്കുകയായിരുന്നു.
എല്ലാവരും ബിഷപ്പിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ബിഷപ്പിനെതിരെ നടപടി എടുക്കാനാകില്ലെന്നും പ്രശ്നങ്ങൾ പ്രാർഥനയിലൂടെ പരിഹരിക്കാമെന്നുമായിരുന്നു മറുപടി. കന്യാസ്ത്രീയെ കുറ്റക്കാരിയാക്കാനും ബിഷപ്പിനെ സംരക്ഷിക്കാനുമായിരുന്നു ശ്രമം. തുടർച്ചയായി ചൂഷണത്തിന് ഇരയായതായി കന്യാസ്ത്രീ പരാതിപ്പെട്ടിട്ടും നടപടിയൊന്നും സഭകൾ സ്വീകരിച്ചില്ല. ജലന്ധറിലെ മദർ സുപ്പീരിയറും പ്രശ്നങ്ങൾ പ്രാർഥനയിലൂടെ പരിഹരിക്കാമെന്ന നിലപാടിലായിരുന്നു വെന്ന് ബന്ധുക്കൾ പറഞ്ഞു.
ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുക്കുന്ന സഹോദരങ്ങൾക്ക് സഭയിലെ ഒരുവിഭാഗത്തിന്റെ പിന്തുണ ഉണ്ടെന്നും സൂചനയുണ്ട്. കന്യാസ്ത്രീക്കെതിരെ ബിഷപ് ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ആദ്യം പരാതി നൽകിയത് താനാണെന്ന ബിഷപ്പിെൻറ ആരോപണവും അവർ തള്ളി. ബിഷപ്പിനെതിരെ ആദ്യം പരാതി നലകിയത് കന്യാസ്ത്രീയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
click on malayalam character to switch languages