- സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറും; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
- സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു
- വേണാട് എക്സ്പ്രസിന് ഇന്ന് മുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല
- ഡൽഹിയിലെ സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജം
- ലൈംഗികാതിക്രമ കേസ്; എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും പിതാവിനും ഹാജരാകാൻ നോട്ടിസ്
- ഇംഗ്ലണ്ട് ടീമിൽ ആർച്ചർ മടങ്ങിയെത്തി, മക്കർക്കിന് ഓസീസ് ടീമിൽ ഇടമില്ല, ഏകദിന നായകനില്ലാതെ അഫ്ഗാനിസ്ഥാൻ: വിവിധ ടീമുകളുടെ ലോകകപ്പ് ടീം ഇങ്ങനെ
- കിണറ്റിലകപ്പെട്ട ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു
യുക്മ കേരളപൂരം വള്ളംകളിയിൽ ഹാട്രിക് കിരീട നേട്ടവുമായി ജവഹർ ബോട്ട് ക്ളബ്ബ് ലിവർപൂളിന്റെ തായങ്കരി….യുകെ മലയാളികളുടെ സ്‌നേഹാദരവുകളിൽ വീർപ്പ് മുട്ടി ഉണ്ണി മുകുന്ദൻ…..യുക്മ കേരളപൂരം വള്ളംകളി 2022 ചരിത്രം രചിച്ചു
- Sep 01, 2022
അലക്സ് വർഗ്ഗീസ്
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
നാലാമത് അലൈഡ് പ്രസൻറ്സ് യുക്മ കേരളപൂരം വള്ളംകളി 2022ൽ വിജയ കിരീടം ചൂടി ജവഹർ ബോട്ട് ക്ളബ്ബ് ലിവർപൂളിന്റെ ചുണക്കുട്ടികൾ. തായങ്കരി വള്ളത്തിൽ മത്സരത്തിനെത്തിയ ലിവർപൂൾ തുടർച്ചയായ മൂന്നാം തവണയാണ് വിജയികളായത്. ആദ്യന്തം ആവേശം നിറഞ്ഞ മത്സരങ്ങളിൽ 27 ടീമുകൾ അണിനിരന്നപ്പോൾ, തായങ്കരി വള്ളത്തിൽ തോമസ്കുട്ടി ഫ്രാൻസീസിൻറെ നേതൃത്വത്തിൽ ജവഹർ ബോട്ട് ക്ളബ്ബ് ലിവർപൂൾ ഒന്നാം സ്ഥാനം നേടി യുക്മ ട്രോഫിയും 1000 പൌണ്ട് ക്യാഷ് അവാർഡും സ്വർണ്ണ മെഡലുകളും കരസ്ഥമാക്കി. പ്രശസ്‌ത സിനിമ നടൻ ഉണ്ണി മുകുന്ദനിൽ നിന്നും വിജയികൾ യുക്മ ട്രോഫി ഏറ്റു വാങ്ങി. മാത്യു ചാക്കോ ക്യാപ്റ്റനായുള്ള പുളിങ്കുന്ന് വള്ളത്തിൽ SMA സാൽഫോർഡ് ബോട്ട് ക്ലബ്ബ് രണ്ടാം സ്ഥാനവും ബെന്നി മാവേലി നായകനായുള്ള കുമരകം വള്ളത്തിൽ റോയൽ 20 ബർമിംങ്ഹാം ബോട്ട് ക്ലബ്ബ് മൂന്നാം സ്ഥാനവും മാർട്ടിൻ വർഗ്ഗീസ്സ് ക്യാപ്റ്റനായ പുന്നമട വളളത്തിൽ ലണ്ടൻ ചുണ്ടൻ ബോട്ട് ക്ളബ്ബ് നാലാം സ്ഥാനവും ആൻറണി ചാക്കോ നയിച്ച കാവാലം വള്ളത്തിൽ BMA ബോൾട്ടൺ ബോട്ട് ക്ലബ്ബ് അഞ്ചാം സ്ഥാനവും ജിനോ ജോൺ ക്യാപ്‌റ്റനായ കാരിച്ചാൽ വള്ളത്തിൽ 7 സ്റ്റാർസ് കവൻട്രി ബോട്ട് ക്ലബ്ബ് ആറാം സ്ഥാനവും കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ സാൽഫോർഡ് ട്രോഫിയും 750 പൌണ്ട് ക്യാഷ് പ്രൈസും സിൽവർ മെഡലുകളും മൂന്നാം സ്ഥാനത്തെത്തിയ റോയൽ 20 ട്രോഫിയും 500 പൌണ്ട് ക്യാഷ് പ്രൈസും ബ്രോൺസ് മെഡലുകളും കരസ്ഥമാക്കി. യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലെത്തിയ ലണ്ടൻ ചുണ്ടൻ, ബോൾട്ടൺ, കവൻട്രി ടീമുകൾക്ക് ട്രോഫികൾ സമ്മാനമായി ലഭിച്ചു.
നാല് ടീമുകൾ അണി നിരന്ന വനിതകളുടെ പ്രദർശന മത്സരത്തിൽ സ്കന്തോർപ്പ് “പെൺകടുവകൾ” ഒന്നാം സ്ഥാനവും റോഥർഹാം രണ്ടാം സ്ഥാനവും ഐൽസ്ബറി മൂന്നാം സ്ഥാനവും SMA സാൽഫോർഡ് നാലാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനക്കാർക്ക് എരുമേലി ഫാമിലി, സ്കന്തോർപ്പ് സ്പോൺസർ ചെയ്ത ട്രോഫിയും ഗോൾഡ് മെഡലും രണ്ടാം സ്ഥാനക്കാർക്ക് പ്ളാമ്മോതിൽ ഫാമിലി, സ്കന്തോർപ്പ് സ്പോൺസർ ചെയ്ത ട്രോഫിയും സിൽവർ മെഡലും മൂന്നാം സ്ഥാനക്കാർക്ക് സോണി ജെയിംസ് ആൻറ് ഫാമിലി സ്പോൺസർ ചെയ്ത ട്രോഫിയും ബ്രോൺസ് മെഡലും നാലാം സ്ഥാനക്കാർക്ക് മനോജ് കെ.വി ആൻറ് ഫാമിലി സ്കന്തോർപ്പ് സ്പോൺസർ ചെയ്ത ട്രോഫിയും സമ്മാനമായി ലഭിച്ചു.
രാവിലെ 10 ന് യുക്‌മ ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ ഇന്ത്യൻ, ബ്രിട്ടീഷ് ദേശീയ പതാകകൾ ഉയർത്തിയതോടെ ആരംഭിച്ച പരിപാടികളിൽ പങ്കെടുക്കുവാൻ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്. 10.30 ന് ആരംഭിച്ച ഹീറ്റ്സ് മത്‌സരങ്ങൾ അവസാനിച്ചതോടെ ടീമുകളുടെ മാർച്ച് പാസ്റ്റ് ആരംഭിച്ചു. പ്രശസ്ത കലാകാരൻ വിനോദ് നവധാര നേതൃത്വം നൽകിയ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആരംഭിച്ച മാർച്ച് പാസ്‌റ്റിന് യുക്‌മ ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്‌സ് ജോർജ്ജ്, വൈസ് പ്രസിഡൻറ്മാരായ ഷീജോ വർഗ്ഗീസ്സ്, ലീനുമോൾ ചാക്കോ, ജോയിൻറ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്‌മിത തോട്ടം, ജോയിന്റ് ട്രഷറർ അബ്രാഹം പൊന്നുംപുരയിടം, കേരളപൂരം വള്ളംകളി ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ നാഷണൽ പി ആർ ഒ യും മീഡിയ കോർഡിനേറ്ററുമായ അലക്‌സ് വർഗ്ഗീസ്സ്, പ്രോഗ്രാം കോർഡിനേറ്റർ മനോജ്കുമാർ പിള്ള, യുക്മ ന്യൂസ് ചീഫ് എഡിറ്ററും യുക്മ റീജിയണൽ പ്രസിഡൻറുമായ സുജു ജോസഫ്, വള്ളംകളി മത്സരത്തിന്റെ ചുമതല വഹിച്ചിരുന്ന യുക്‌മ ദേശീയ സമിതിയംഗം ജയകുമാർ നായർ, റീജിയണൽ പ്രസിഡൻ്റുമാരായ വർഗ്ഗീസ്സ് ഡാനിയൽ, ബിജു പീറ്റർ, ജോർജ്ജ് തോമസ്സ്, സുരേന്ദ്രൻ ആരക്കോട്ട്, ദേശീയ സമിതി അംഗങ്ങളായ ഷാജി തോമസ്, ടിറ്റോ തോമസ്, അഡ്വ. ജാക്സൺ തോമസ്, സണ്ണിമോൻ മത്തായി, യുക്മ ടൂറിസം ക്ലബ്ബ് വൈസ് ചെയർമാൻ ജോൺസൺ യോഹന്നാൻ, നോർത്ത് ഈസ്റ്റ് റീജിയൻ കോർഡിനേറ്റർ ജിജോ മാധവപ്പള്ളി, മത്സര നടത്തിപ്പിന് നേതൃത്വം നൽകിയ ജേക്കബ്ബ് കോയിപ്പിള്ളി, വിവിധ റീജിയണുകളിൽ നിന്നുമുള്ള ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. അനുശ്രീ എസ് നായർ അവതാരകയായി വേദിയിൽ നിറഞ്ഞ് നിന്നു.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തെ അനുസ്മരിച്ച് ഇന്ത്യൻ ദേശീയ പതാകകളേന്തിയാണ് ടീം അംഗങ്ങൾ മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്. മാർച്ച് പാസ്‌റ്റ് പ്രധാന വേദിയിൽ എത്തിയതിനെ തുടർന്ന് നിലവിലെ ചാമ്പ്യൻമാരായിരുന്ന ടീമിൻ്റെ ലിവർപൂൾ ടീം ക്യാപ്റ്റൻ തോമസ്കുട്ടി ഫ്രാൻസീസ് ടീം അംഗങ്ങൾക്കുള്ള സത്യപ്രതിഞ്ജ ചൊല്ലികൊടുത്തു.
യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ. ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥികളായ ഉണ്ണി മുകുന്ദൻ, വിഷ്ണു മോഹൻ, മാളവിക അനിൽകുമാർ, മാസ്റ്റർ ഷെഫ് സുരേഷ് പിള്ള എന്നിവരോടൊപ്പം യുക്മ ദേശീയ ഭാരവാഹികളും ഇവൻറ് ടൈറ്റിൽ സ്‌പോൺസർ അലൈഡ് ഫിനാൻസിന്റെ ജോയ് തോമസും വേദിയിൽ അണി നിരന്നു. ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച് തുടങ്ങിയ യോഗത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തിയ ഡോ. ബിജു പെരിങ്ങത്തറ, യുകെ മലയാളികൾ യുക്മയ്ക്ക് നൽകി വരുന്ന ഉറച്ച പിന്തുണയ്ക്ക് ഹൃദയപൂർവ്വം നന്ദി പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാൻ വേദിയിലേക്ക് എത്തിയ മലയാളികളുടെ പ്രിയ നടൻ ഉണ്ണി മുകുന്ദന് കാണികൾ ഉജ്ജ്വല വരവേല്പാണ് നൽകിയത്. ആരാധകരുടെ തിരക്കിനിടയിൽ നിന്നും സംഘാടകർ വളരെ പ്രയാസപ്പെട്ടാണ് ഉണ്ണി മുകുന്ദനെ വേദിയിലെത്തിച്ചത്. തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ യുകെ മലയാളികൾ തന്നോട് കാണിക്കുന്ന സ്നേഹാദരവുകൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. സംവിധായകൻ വിഷ്ണു മോഹൻ, പിന്നണി ഗായിക മാളവിക അനിൽകുമാർ, ഷെഫ് സുരേഷ് പിള്ള എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് വിശിഷ്ടാതിഥികളും യുക്മ ഭാരവാഹികളും ചേർന്ന് നിലവിളക്ക് തെളിയിച്ചു.
മേപ്പടിയാൻ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് ഉണ്ണി മുകുന്ദന് യുക്‌മ പ്രഖ്യാപിച്ച മികച്ച നടനുള്ള അവാർഡ് യുക്‌മ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ കൈമാറിയപ്പോൾ മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായകനുള്ള യുക്‌മയുടെ സത്യജിത് റേ അവാർഡ് സംവിധായകൻ വിഷ്ണു മോഹന് യുക്മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ് കൈമാറി. പിന്നണി ഗായിക മാളവിക അനിൽകുമാറിനുള്ള ഉപഹാരം യുക്‌മ നാഷണൽ പി ആർ ഒയും മീഡിയ കോർഡിനേറ്ററുമായ അലക്‌സ് വർഗ്ഗീസ് സമ്മാനിച്ചു.
രാവിലെ 10 മണി മുതൽ പ്രശസ്‌ത പിന്നണി ഗായിക മാളവിക അനിൽകുമാറും യുകെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കലാകാരൻമാരും കലാകാരികളും തുടർച്ചയായി അവതരിപ്പിച്ച കലാപരിപാടികൾ കാണികളുടെ കണ്ണിനും കാതിനും വിരുന്നൊരുക്കി. ഉദ്‌ഘാടന യോഗത്തിന് ശേഷം വേദിയുടെ സമീപത്തുള്ള പുൽത്തകിടിയിൽ അരങ്ങേറിയ മെഗാ ഫ്യൂഷൻ ഡാൻസിലും തിരുവാതിരയിലും നൂറ് കണക്കിന് കലാകാരൻമാരും കലാകാരികളും പങ്കെടുത്തു. കാണികളുടെ പ്രശംസ പിടിച്ച് പറ്റിയ മെഗാ ഫ്യൂഷൻ ഡാൻസിനും തിരുവാതിരയ്ക്കും യുക്മ ദേശീയ വൈസ് പ്രസിഡൻറ് ലീനുമോൾ ചാക്കോ, ജോയിന്റ് സെക്രട്ടറി സ്‌മിത തോട്ടം എന്നിവർ നേതൃത്വം നൽകി. റോയൽ 20 ബർമിംങ്ങ്ഹാം നേതൃത്വം നൽകിയ ഫ്‌ളാഷ് മോബ് കാണികൾ നിറഞ്ഞ കരഘോഷത്തോടെ ആസ്വദിച്ചു. രാവിലെ മുതൽ വേദിയിൽ ഇടതടവില്ലാതെ നടന്ന കലാപരിപാടികൾക്ക് പ്രോഗ്രാം കോർഡിനേറ്റർമാരായ മനോജ്കുമാർ പിള്ള, ലിറ്റി ജിജോ എന്നിവർ നേതൃത്വം നൽകി. യുക്മ ചാരിറ്റി ട്രസ്റ്റി ബൈജു തോമസ്, മുൻ ഭാരവാഹികളായ കൗൺസിലർ സജീഷ് ടോം, കെ.പി. വിജി, എബ്രഹാം ലൂക്കോസ്, അനീഷ് ജോൺ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഓസ്ട്രേലിയയിലേക്ക് കുടിയേറുന്ന, യുക്മയുടെ സഹയാത്രികൻ അനിൽ ആലനോലിയ്ക്കും കുടുംബത്തിനുമുള്ള യുക്മ കുടുംബത്തിന്റെ സ്നേഹോപഹാരം ഉണ്ണി മുകുന്ദൻ സമ്മാനിച്ചു.
മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡൻറ് സി.എ. ജോസഫിന്റെ നേതൃത്വത്തിൽ തോമസ് പോൾ, ജോൺസൺ കളപ്പുരയ്ക്കൽ എന്നിവർ നടത്തിയ ലൈവ് കമൻററി ഏറെ ശ്രദ്ധയാകർഷിച്ചു. പുന്നമടക്കായലിലെ നെഹ്‌റു ട്രോഫി വള്ളംകളിയെ അനുസ്‌മരിപ്പിക്കുന്ന തരത്തിലുള്ള ഭാഷാ, ശൈലീ പ്രയോഗങ്ങൾ നിറഞ്ഞ കമൻററി കാണികളുടെ മനസ്സുകളിൽ ജലോത്സവമേളം രചിച്ചു.
യുക്മ കേരളപൂരം വള്ളംകളി 2022 ഒരു ചരിത്ര വിജയമാക്കുവാൻ യുക്മയോടൊപ്പം നിന്ന മെഗാ സ്പോൺസർ അലൈഡ് ഫിനാൻസ് ആൻറ് മോർട്ട്ഗേജ് സർവീസ്, മറ്റ് സ്‌പോൺസർമാരായ പോൾ ജോൺ സോളിസിറ്റേഴ്സ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്, മട്ടാഞ്ചേരി റെസ്റ്റോറൻറ്, എൻവർട്ടിസ് കൺസൽട്ടൻസി, ഏലൂർ കൺസൽറ്റൻസി, ഹോളിസ്റ്റിക് കെയർ, ക്രോസ്സ് പേ, വോസ്റ്റെക്, ലവ് ടു കെയർ, മലബാർ ഫുഡ്സ് എന്നിവർക്കും ടീമുകളെ സ്പോൺസർ ചെയ്ത ചെയ്തിരിക്കുന്ന സ്ഥാപനങ്ങളായ സേവ്യേഴ്‌സ് അക്കൗണ്ടൻസി ലിമിറ്റഡ്, പെരിങ്ങത്തറ മെഡിക്കൽസ് ലിമിറ്റഡ്, സെനിത്ത് സോളിസിറ്റേഴ്സ്, ചാക്കോ ബിൽഡേഴ്സ് ലിമിറ്റഡ്, ഹോളിസ്റ്റിക് മോട്ടോ ഹോംസ്, പ്രിൻസ് ഫുഡ്സ്, വൈസ് കെയർ ലിമിറ്റഡ്, കെയർ ഫോർ സ്പെഷ്യൽ നീഡ്സ്, ഹോളിസ്റ്റിക് ഗാർമെൻ്റ്സ്, തറവാട് റസ്റ്റോറൻറ്, ഡി ജെ ടാക്സീസ്, എച്ച് സി 24 സ്റ്റാഫിംങ് ആൻഡ് കെയറിംങ്ങ്, കായൽ റസ്റ്റോറൻ്റ് തുടങ്ങിയ സ്ഥാപനങ്ങൾക്കും,
പ്രധാന ഫോട്ടോഗ്രാഫറായി റെയ്മണ്ട് ഫോട്ടോഗ്രഫി മറ്റ് ഫോട്ടോഗ്രാഫർമാർ, ലൈവ് പ്രക്ഷേപണം ചെയ്ത മഗ്നാനാ വിഷൻ ടീം തുടങ്ങിയവർക്കും, യുക്മ കേരളാ പൂരം – 2022 വള്ളംകളി ചരിത്ര സംഭവമാക്കാൻ സഹകരിച്ച ഓരോ വ്യക്തികൾക്കും, കാണികളായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന എല്ലാവർക്കും, വാർത്തകർ ലോകമെമ്പാടുമുള്ള വായനക്കാരിലേക്ക് എത്തിച്ച എല്ലാ മാധ്യമ സ്ഥാപനങ്ങൾക്കും സുഹൃത്തുക്കൾക്കും യുക്മ ദേശീയ സമിതിയുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
Latest News:
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം സെപ്റ്റംബർ 21 ന് ബിർമിംഗ് ഹാമിൽ മേജർ ആർച്ച് ബിഷപ്...
ഷൈമോൻ തോട്ടുങ്കൽ ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ ഈ വർഷത്തെ വാർ...സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറും; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശൂര...സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു
സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6555 രൂപയായി....വേണാട് എക്സ്പ്രസിന് ഇന്ന് മുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല
വേണാട് എക്സ്പ്രസിന് ഇന്നുമുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല. പകരം എറണാകുളം ടൗൺ സ്റ്റേഷന...ഡൽഹിയിലെ സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജം
ഡൽഹിയിൽ 50 ൽ അധികം സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം. ഇമെയിൽ വഴിയാണ് ഭ...ലൈംഗികാതിക്രമ കേസ്; എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും പിതാവിനും ഹാജരാകാൻ നോട്ടിസ്
ലൈംഗികാതിക്രമ കേസിൽ പ്രതികളായ ഹാസൻ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും, പിതാവ് എച്ച് ഡി...ഇംഗ്ലണ്ട് ടീമിൽ ആർച്ചർ മടങ്ങിയെത്തി, മക്കർക്കിന് ഓസീസ് ടീമിൽ ഇടമില്ല, ഏകദിന നായകനില്ലാതെ അഫ്ഗാനിസ്ഥാ...
ഇക്കൊല്ലം ജൂണിൽ ആരംഭിക്കാനിരിക്കുന്ന ടി-20 ലോകകപ്പിലേക്കുള്ള സംഘത്തെ പ്രഖ്യാപിച്ച് വിവിധ ടീമുകൾ. ഇന...കിണറ്റിലകപ്പെട്ട ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു
കൊല്ലം മടത്തറയിൽ കിണറ്റിൽ അകപ്പെട്ട ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. മുല്ല...
Post Your Comments Here ( Click here for malayalam )
Latest Updates
- ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം സെപ്റ്റംബർ 21 ന് ബിർമിംഗ് ഹാമിൽ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഉത്ഘാടനം ചെയ്യും ഷൈമോൻ തോട്ടുങ്കൽ ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ ഈ വർഷത്തെ വാർഷിക സമ്മേളനം ” THAIBOOSA ” സെപ്റ്റംബർ 21 ന് ബിർമിംഗ് ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉത്ഘാടനം ചെയ്യും. രാവിലെ എട്ട് മുപ്പത് മുതൽ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും
- സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറും; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരും. സാധാരണ രേഖപ്പെടുത്തുന്നതിനേക്കാള്‍ 3 മുതല്‍ 5 വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത ആഴ്ചയോടെ വേനല്‍മഴ കൂടുതല്‍ മേഖലകളില്‍ സജീവമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട് ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂരും 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോട്ടയം, കോഴിക്കോട് 38 ഡിഗ്രി സെല്‍ഷ്യസ്
- സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6555 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 800 രൂപ കുറഞ്ഞ് 52,440 രൂപയായി. 18 കാരറ്റിന്റെ സ്വർണം ഗ്രാമിന് 90 രൂപ കുറഞ്ഞ് 5465 രൂപയായി. 2024 ഒന്നാം പാദത്തിൽ, ഇന്ത്യയുടെ മൊത്തം സ്വർണ ആവശ്യം 136.7 ടണ്ണായിരുന്നു, 2023 ലെ ഒന്നാം പാദത്തിലെ 126.3 ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ 8% വർധനവ് ഇന്ത്യക്കാർക്ക് സ്വർണവുമായുള്ള ബന്ധം
- വേണാട് എക്സ്പ്രസിന് ഇന്ന് മുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല വേണാട് എക്സ്പ്രസിന് ഇന്നുമുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല. പകരം എറണാകുളം ടൗൺ സ്റ്റേഷനിലാണ് ട്രെയിൻ നിർത്തുക. സൗത്ത് സ്റ്റേഷനിൽ എത്തേണ്ട യാത്രക്കാർ തൃപ്പൂണിത്തുറയിലോ ടൗൺ സ്റ്റേഷനിലോ ഇറങ്ങി യാത്രയ്ക്കായി ബദൽ മാർഗ്ഗം ഉപയോഗിക്കേണ്ടിവരും. എൻജിൻ മാറ്റാൻ വേണ്ടിവരുന്ന അധികസമയം സൗത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ ലഭ്യതക്കുറവ് എന്നിവയാണ് വേണാട് എക്സ്പ്രസ് നോർത്ത് വഴി മാത്രമാക്കാനുള്ള കാരണം. എന്നാൽ സൗത്ത് സ്റ്റേഷനിലെ സ്റ്റോപ്പ് ഒഴിവാക്കിയത് ജോലിക്കും മറ്റും എറണാകുളത്തെത്തുന്ന സ്ഥിരം യാത്രക്കാരെ ദുരിതത്തിൽ ആക്കുന്നുണ്ട്
- ഡൽഹിയിലെ സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജം ഡൽഹിയിൽ 50 ൽ അധികം സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശമയച്ചത് റഷ്യയിൽ നിന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. നിലവിൽ ആശങ്ക വേണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഡൽഹി, നോയിഡ് മേഖലയിലെ 50ലധികം സ്കൂളുകളിൽ ബോംബ് ഭീഷണി രാജ്യ തലസ്ഥാനത്തെ മുൾമുനയിലാക്കിയിരുന്നു. ചാണക്യപുരിയിലെ സംസ്കൃതി സ്കൂൾ, കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലെ മദർ മേരി സ്കൂൾ, ദ്വാരകയിലെ ഡൽഹി പബ്ലിക് സ്കൂൾ എന്നിവടങ്ങളിലേക്കാണ് ഇന്നു പുലർച്ചെ 4.15 ന്
click on malayalam character to switch languages