1 GBP = 104.24
breaking news

റഫാല്‍ കരാര്‍: വിമാനങ്ങളുടെ വിലയില്‍ കുറവുണ്ടായെന്ന സി.എ.ജി വാദം ദുരൂഹം

റഫാല്‍ കരാര്‍: വിമാനങ്ങളുടെ വിലയില്‍ കുറവുണ്ടായെന്ന സി.എ.ജി വാദം ദുരൂഹം

നരേന്ദ്ര മോദി സര്‍ക്കാര്‍ രൂപീകരിച്ച റഫാല്‍ കരാര്‍ പ്രകാരം വിമാനങ്ങളുടെ വിലയില്‍ കുറവുണ്ടായെന്ന സി.എ.ജി വാദം ദുരൂഹം. സി.എ.ജി തന്നെ നിശ്ചയിച്ച അനുമാന വിലയുമായി താരതമ്യം ചെയ്താണ് വില കുറവാണെന്ന് വാദം മുന്നോട്ടുവെച്ചത്. യു.പി.എ കാലത്ത് ധാരണയായ വിലയുമായി യഥാര്‍ഥ വില സി.എ.ജി താരതമ്യം ചെയ്തില്ല.

രാജ്യസഭയില്‍ വെച്ച സി.എ.ജി റിപ്പോര്‍ട്ടിന്‍റെ എറ്റവും അവസാന ഭാഗത്താണ് ഇപ്പോഴത്തെ കരാറിന്‍റെ മൊത്തം തുക കുറവാണെന്നും ആ കുറവ് 2.8 ശതമാനമാണെന്നും പറയുന്നത്. ഓഡിറ്റര്‍ ഉണ്ടാക്കിയ അലൈന്‍‌ഡ് എസ്റ്റിമേറ്റ് പ്രൈസുമായാണ് ഇപ്പോഴത്തെ കരാര്‍ തുക താരതമ്യം ചെയ്തത് എന്നും സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു. സ്വാഭാവികമായും ഒരു സംശയമുയരും. എന്താണ് അലൈന്‍ഡ് എസ്റ്റിമേറ്റഡ് പ്രൈസ്? അത് കണക്കാക്കുന്നത് എങ്ങനെ? ഇതേ സി.എ.ജി റിപ്പോര്‍ട്ടില്‍ 129 – 130 പേജുകളില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ട്.

2007ലെ പൂര്‍ത്തീകരിക്കപ്പെടാത്ത പഴയ കരാര്‍‌ തുക 2015ലെത്തുമ്പോള്‍ എത്ര കണ്ട് കൂടുമെന്ന് ആദ്യം കണക്കാക്കും. വിമാന സാമഗ്രികള്‍ക്കും കൈമാറ്റത്തിനും സ്വാഭാവികമായി ഈ കാലയളവില്‍ എത്ര വിലകൂടുമെന്ന് നോക്കിയാണ് ഈ തുക അനുമാനിക്കുക. പിന്നീട് ഈ തുകയെ ഓഡിറ്റര്‍ പരിശോധിക്കും. അങ്ങനെ ഓഡിറ്റര്‍ പരിശോധിച്ച തുകയെയാണ് അലൈന്‍ഡ് എസ്റ്റിമേറ്റഡ് പ്രൈസ് എന്ന് പറയുന്നത്. അതുമായി ഇപ്പോഴത്തെ കരാറിലെ തുക താരതമ്യം ചെയ്താണ് ആകെ 2.8 ശതമാനം വില കുറഞ്ഞെന്ന് സി.എ.ജി കണ്ടെത്തിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more