വാഷിങ്ടൺ: യു.എസ് ഭരണസ്തംഭനം ഒഴിവാക്കാനുള്ള നിർദേശത്തെ എതിർത്ത ഡെമോക്രാറ്റുകെള രൂക്ഷമായി വിമർശിച്ച് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് വിമർശനമുയർത്തിയത്. തെൻറ നിർദേശങ്ങൾ അവതരിപ്പിക്കാൻ എഴുന്നേൽക്കുന്നതിന് മുമ്പ് തന്നെ ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയും ഡെമോക്രാറ്റുകളും അവ തള്ളിക്കളഞ്ഞു. രാജ്യത്ത് കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ഉപയോഗവും വർധിച്ചു വരുന്നത് പ്രതിപക്ഷം കാണുന്നില്ല. അവരുടെ മുന്നിൽ 2020ലെ തെരഞ്ഞെടുപ്പ് മാത്രമേയുള്ളൂ. അതിൽ അവർ വിജയിക്കാൻ പോകുന്നില്ല. – എന്നായിരുന്നു ട്വീറ്റ്.
ട്രംപിെൻറ വാഗ്ദാനം കുടിേയറ്റക്കാർക്ക് നൽകുന്ന പൊതുമാപ്പായി കണക്കാക്കുമെന്ന് ഭയക്കുന്ന തീവ്രവലതുപക്ഷത്തെ അഭിസംബാധന ചെയ്യുന്ന മറ്റൊരു ട്വീറ്റും പിറകെ വന്നു. കുടിയേറ്റക്കാർക്ക് നൽകിയ വാഗ്ദാനം മാപ്പല്ല. വർക്ക് വിസ മൂന്ന് വർഷത്തേക്ക് നീട്ടി നൽകുമെന്ന് മാത്രമാണ് വാഗ്ദാനം ചെയ്തത് എന്നും ട്രംപ് പറഞ്ഞു.
യു.എസ്-മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് നിർമിക്കുന്നതിനു പകരം കുടിയേറ്റക്കാർക്ക് ചില ഇളവുകൾ നൽകാമെന്നായിരുന്നു ട്രംപിെൻറ വാഗ്ദാനം. ഡ്രീമേഴ്സ് എന്നറിയപ്പെടുന്ന വളരെ ചെറുപ്പത്തിലേ മതിയായ രേഖകളില്ലാതെ യു.എസിലെത്തിയ കുടിയേറ്റക്കാരെ മൂന്നു വർഷംകൂടി യു.എസിൽ താമസിക്കാൻ അനുവദിക്കാമെന്നും പകരം മെക്സിക്കൻ അതിർത്തിയിൽ മതിൽ പണിയാൻ ഫണ്ട് അനുവദിക്കണമെന്നുമായിരുന്നു ട്രംപിെൻറ ആവശ്യം.
മതിൽ നിർമാണത്തിന് 570 കോടി േഡാളറാണ് ട്രംപ് ആവശ്യപ്പെട്ടത്. മതിൽ നിർമിക്കാന്‍ അനുമതി നൽകുന്നതോടെ രാജ്യത്തെ ഭാഗിക ഭരണസ്തംഭനം ഒഴിവാക്കാനാവുമെന്നാണ് ട്രംപ് മുന്നോട്ടുവെക്കുന്ന നിർദേശം. ഏഴു ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരാണ് യു.എസിലുള്ളത്. ഇവര്‍ക്ക് പൗരത്വമില്ലെങ്കിലും യു.എസില്‍ ജോലി ചെയ്യാമെന്നും നാടു കടത്താന്‍ കഴിയില്ലെന്നുമാണ് വ്യവസ്ഥ. ഇത് മൂന്നു വര്‍ഷത്തേക്കുകൂടി നീട്ടാമെന്നതാണ് പുതിയ വ്യവസ്ഥ. യുദ്ധക്കെടുതികള്കൊണ്ട് നാടുവിട്ട് വരുന്നവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് വിസ നീട്ടി നല്‍കാമെന്നും ട്രംപ് പറഞ്ഞു.
എന്നാൽ, ട്രംപിെൻറ നിർദേശങ്ങൾ െഡമോക്രാറ്റിക് നേതാവും ജനപ്രതിനിധി സഭ സ്പീക്കറുമായ നാൻസി പെലോസി തള്ളി. നാലാഴ്ചയായി യു.എസിൽ ഭരണസ്തംഭനം തുടരുകയാണ്. എട്ടു ലക്ഷത്തോളം തൊഴിലാളികളെയാണ് അത് ബാധിച്ചത്. രാജ്യത്തിെൻറ ചരിത്രത്തിൽ ഏറ്റവും നീണ്ട ഭരണപ്രതിസന്ധിയാണിപ്പോഴത്തേത്.
click on malayalam character to switch languages