തിരുവനന്തപുരം: കെ.പി.സി.സിക്ക് പുതിയ പ്രസിഡൻറും വർക്കിങ് പ്രസിഡൻറുമാരും എത്തിയെങ്കിലും മറ്റു ഭാരവാഹികൾക്ക് തൽക്കാലം മാറ്റമില്ല. നിലവിലുള്ള ഭാരവാഹികളുടെ കാര്യത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് അഴിച്ചുപണി വേണ്ടതില്ലെന്നാണ് രാഷ്ട്രീയകാര്യ സമിതിയുടെ അഭിപ്രായം. അവസാന തീരുമാനമെടുേക്കണ്ടത് ഹൈകമാൻഡാണ്.
നിലവിലുള്ള ഭാരവാഹികളെ മാറ്റി അനാവശ്യമായ ‘കലാപം’ സൃഷ്ടിക്കണമോയെന്ന ചോദ്യമാണ് യോഗത്തിൽ ഉയർന്നത്. സ്ഥാനം പ്രതീക്ഷിച്ച് പുറത്തുനിൽക്കുന്നവരിൽ ഭാരവാഹിയാകാൻ കഴിയാത്തവരും ശത്രുക്കളാകും. ഇത് ലോക്സഭ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന നിഗമനമാണ് ഉയർന്നത്. എന്നാൽ, പുനഃസംഘടന വേണ്ടെന്ന അഭിപ്രായം നേതാക്കളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്.
മുൻ ഡി.സി.സി പ്രസിഡൻറുമാർ അടക്കമുള്ളവരാണ് പുനഃസംഘടന പ്രതീക്ഷിച്ചിരുന്നത്. ‘അഴിച്ചുവിട്ട കന്നുകാലികളെപോലെ തൊഴുത്ത് അന്വേഷിച്ച് നടക്കുകയാണ്. എത്ര കാലം ഇനിയും നടക്കണമെന്നറിയില്ലെന്നാണ്’ മുതിർന്ന നേതാവ് അഭിപ്രായപ്പെട്ടത്. ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് യോഗത്തിന് എത്തിയതായിരുന്നു മുൻ ഡി.സി.സി പ്രസിഡൻറുമാർ. ഡി.സി.സി പ്രസിഡൻറുമാരുടെ യോഗവും പ്രേത്യകം ചേർന്നു.
ഇതേസമയം, രാഷ്ട്രീയകാര്യ സമിതിയെ കൂടുതൽ സജീവമാക്കാൻ തീരുമാനിച്ചു. ശബരിമല പ്രശ്നത്തിൽ സമരം വേണമെന്ന് ചില ഡി.സി.സി പ്രസിഡൻറുമാർ ആവശ്യപ്പെെട്ടങ്കിലും രാഷ്ട്രീയം കലർത്തുന്നത് ബി.ജെ.പിക്ക് ഗുണകരമാകുമെന്ന് ചിലർ ചൂണ്ടിക്കാട്ടി. വിശ്വാസികളായ നേതാക്കൾക്കും പ്രവർത്തകർക്കും സമരങ്ങളിൽ സംബന്ധിക്കാമെന്നും എന്നാൽ, പതാക പാടില്ലെന്നും ധാരണയായി.ദുരിതബാധിതർക്ക് 1000 വീടെന്ന കെ.പി.സി.സി പരിപാടിയിലേക്ക് ഫണ്ട് കണ്ടെത്തുന്നതിന് മുൻ പ്രസിഡൻറ് എം.എം. ഹസൻ അധ്യക്ഷനും വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ, പ്രഫ. കെ.വി. തോമസ് എം.പി എന്നിവർ അംഗങ്ങളുമായി സമിതി രൂപവത്കരിച്ചു.
click on malayalam character to switch languages