ലണ്ടൻ: ഹെർട്ട്ഫോർഡ് ഷെയറിലെ വാൽത്താം ക്രോസിനടുത്ത് പതിനഞ്ചുകാരൻ കൊലചെയ്യപ്പെട്ടു. ജേക്കബ് ഏബ്രഹാമെന്ന പതിനഞ്ചുകാരനാണ് കൊലചെയ്യപ്പെട്ടത്. വീടിന് സമീപത്തായി ഹഴ്‌സ് ഡ്രൈവ് പ്രൈമറി സ്‌കൂളിന് അടുത്താണ് 15-കാരന്‍ ജേക്കബ് എബ്രഹാമിന് നേരെ കൗമാരക്കാരുടെ ഒരു സംഘം അക്രമം നടത്തിയത്. മാരകമായി കുത്തേറ്റ ജേക്കബ് സംഭവസ്ഥലത്ത് വെച്ച് രാത്രി 9.30ഓടെ മരണത്തിന് കീഴടങ്ങി.സഹോദരൻ പത്തോൻപത് കാരനായ ഐസക്കാണ് ജേക്കബിന്റെ മൃതദേഹം കണ്ടെത്തുന്നത്.
പാരാമെഡിക്കുകള്‍ സ്ഥലത്തെത്തിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ടത് മലയാളിയാണ് എന്നാണ് അനുമാനം. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബെഡ്‌ഫോര്‍ഡ്ഷയര്‍, കേംബ്രിഡ്ജ്ഷയര്‍, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ എന്നിവിടങ്ങളിലെ ക്രൈം യൂണിറ്റുകള്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ ഇതുവരെ അഞ്ച് കൗമാരക്കാരാണ് അറസ്റ്റിലായത്. 14 വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളും, 15-കാരായ രണ്ട് പേരുമാണ് ലണ്ടനില്‍ നിന്നും പിടിയിലായത്.
ഡിസംബര്‍ 7-നായിരുന്നു വാല്‍ത്താം ക്രോസ് സര്‍വ്വീസ് റോഡില്‍ കുത്തേറ്റ് അവസ്ഥയില്‍ ജേക്കബിനെ കണ്ടെത്തിയത്. നിരവധി തവണ കുത്തേറ്റിട്ടും വീട്ടിലേക്ക് നിരങ്ങി നീങ്ങാനായിരുന്നു 15-കാരന്‍ പരിശ്രമിച്ചത്. 16-ാം പിറന്നാള്‍ ആഘോഷത്തിന് ഏതാനും ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് അക്രമം. ജേക്കബിന്റെ അമ്മയും, മൂന്ന് സഹോദരങ്ങളും ആകെ തകര്‍ന്ന അവസ്ഥയിലാണ്. മികച്ച വിദ്യാര്‍ത്ഥിയും, ബോക്‌സറുമായിരുന്നു ജേക്കബ്.
എഡ്മണ്ടിലെ വീടില്ലാത്ത ജനങ്ങള്‍ക്കായി സാന്‍ഡ്‌വിച്ച് ഉണ്ടാക്കി വിതരണം ചെയ്യാന്‍ അമ്മയെ സഹായിച്ച ദിവസമാണ് തെമ്മാടി പിള്ളേര്‍ ജേക്കബിനെ കുത്തിക്കൊന്നത്. വെല്‍ത്താം ക്രോസില്‍ അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ച് വരികയാണെന്ന് 82-കാരനായ പ്രദേശവാസി വ്യക്തമാക്കി. ഒടുവില്‍ ജേക്കബ് എബ്രഹാമിനാണ് അത്തരം സംഘര്‍ഷങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്.
click on malayalam character to switch languages