1 GBP = 104.26
breaking news

ഹിമാചല്‍പ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്

ഹിമാചല്‍പ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്

ഷിംല: ഹിമാചല്‍ പ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്. 68 സീറ്റുകളില്‍ ബിജെപി-41, കോണ്‍ഗ്രസ്-24, മറ്റുള്ളവര്‍ 3 എന്നി നിലയിലാണ്.

അതേസമയം, തിയോഗില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി രാകേഷ് സിന്‍ഹ മുന്നിട്ടുനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക് അനുസരിച്ച് 3937ലേറെ വോട്ടുകള്‍ക്ക് സിന്‍ഹ മുന്നിട്ടു നില്‍ക്കുകയാണ്. രണ്ടാമത് ബിജെപിയുടെ രാകേഷ് വര്‍മയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാമതാണ്.

1993ല്‍ ഷിംലയില്‍ നിന്നും മിന്നുന്ന വിജയം നേടിയ പ്രവര്‍ത്തകനാണ് രാകേഷ് സിന്‍ഹ.

കോണ്‍ഗ്രസും ബിജെപിയും മാറി മാറി ഭരിച്ച ഹിമാചലില്‍ ബദല്‍ നയങ്ങള്‍ ഉയര്‍ത്തി കാട്ടിയാണ് സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്.
തലസ്ഥാന ജില്ലയായ ഷിംലയില്‍ ഉള്‍പ്പെടെ 14 മണ്ഡലങ്ങളിലാണ് സിപിഐഎം സ്ഥാനാര്‍ഥികള്‍ ജനവിധി തേടിയത്.

നേരത്തെ മൂന്ന് തവണ ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്കൊടി പാറിയ ചരിത്രമുണ്ട്. ആ ചരിത്രം ഇത്തവണയും ആവര്‍ത്തിക്കും എന്നാണ് സിപിഐഎം പ്രവര്‍ത്തകരുടെ പ്രതീക്ഷ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more