1 GBP = 104.21
breaking news

മക്കളെ ക്രൂരമായി പീഢിപ്പിച്ചതിന് ലണ്ടനിലെ ഏഷ്യൻ ദമ്പതികൾക്ക് കോടതി തടവ് ശിക്ഷ വിധിച്ചു

മക്കളെ ക്രൂരമായി പീഢിപ്പിച്ചതിന് ലണ്ടനിലെ ഏഷ്യൻ ദമ്പതികൾക്ക് കോടതി തടവ് ശിക്ഷ വിധിച്ചു

ലണ്ടൻ: മൂന്ന് പിഞ്ച് കുഞ്ഞുങ്ങളെ മക്കളെന്ന പരിഗണന പോലും നൽകാതെ നിരന്തരമായി പീഡിപ്പിച്ച ഏഷ്യൻ ദമ്പതികൾക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. ലണ്ടനിലെ ലെവിഷാമിൽ താമസിക്കുന്ന ദമ്പതികൾക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. യിയ പിംഗ് ചാൻ (42), ഫൂ ഖോങ് ഹെയോ (49) എന്നീ ദമ്പതികളാണ് മക്കളോട് ക്രൂരമായി പെരുമാറിയതിന് കോടതി ശിക്ഷ ഏറ്റു വാങ്ങിയത്. മൂന്നും ആറും വയസ്സുള്ള തങ്ങളുടെ പെൺകുട്ടികളെയും ഏഴു വയസ്സുള്ള മകനെയുമാണ് ഇവർ ക്രൂരമായി പീഡിപ്പിച്ചത്. നിരന്തരം കുഞ്ഞുങ്ങളുടെ മേൽ അസഭ്യ വർഷങ്ങളും അടിക്കുകയും കടിക്കുകയും മുടിയിൽ പിടിച്ച് വലിച്ചിഴക്കുകയുമാണ് ഇവർ ചെയ്തിരുന്നത്. കുഞ്ഞുങ്ങളുടെ അലർച്ച നിരന്തരം കേട്ടിരുന്ന അയൽവാസികളാണ് എൻ എസ് പി സി സി യെ വിവരം അറിയിക്കുന്നത്.

വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പീഡനങ്ങളുടെ കൂടുതൽ വിവരങ്ങൾ പോലീസിനും എൻ എസ് പി സി സി ക്കും ലഭിക്കുന്നത്. മൂന്ന് കുട്ടികളുള്ളതിൽ ഒരു കുട്ടിയെ ഇവർ ദത്തെടുക്കുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങളിൽ മൂന്ന് വയസ്സുള്ള ഇളയ കുട്ടിയാണ് ഏറ്റവും അധികം ദുരിതം അനുഭവിച്ചതെന്ന് എൻ എസ് പി സി സി വക്താക്കൾ പറയുന്നു. ചാൻ മിക്കവാറും ദിവസങ്ങളിൽ കുട്ടിയെ കിടക്കയിൽ നിന്നും താഴേക്ക് വലിച്ചിടുന്നതും, എന്തിനേറെ ഹെയോ തന്റെ പാദം കുട്ടിയുടെ വായിലേക്ക് തള്ളിക്കയറ്റുന്നതും സി സി ടി വി ദൃശ്യങ്ങളിൽ ഉണ്ട്. കുട്ടികളുടെ ശരീരം മുഴുവനും അടിച്ചതിന്റെയും ഇടിച്ചതിന്റെയും പാടുകളാണ്.

വോൾവിച്ച് ക്രൗൺ കോർട്ട് ചാനിന് നാല് വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഹിയോവിന് മൂന്ന് വർഷവും നാല് മാസത്തെയും തടവ് കോടതി വിധിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് ലെവിഷാമിലെ ബാറിങ് റോഡിലെ വീട്ടിൽ നിന്ന് പോലീസ് കുട്ടികളെ രക്ഷിച്ചത്. കുട്ടികൾ നിലവിൽ ഫോസ്റ്റർ കെയറിൽ ഏറെ സന്തോഷത്തിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more