റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ വിധി ഇന്നു പ്രസ്താവിക്കും. ലാലു പ്രസാദ് അടക്കം 11 പ്രതികള്‍ക്കുള്ള ശിക്ഷാവിധിയാണ് ഇന്ന് പ്രസ്താവിക്കുക. ലാലുവിന്റെ അഭിഭാഷകന് ചിത്തരഞ്ജന് പ്രസാദാണ് ഇക്കാര്യം അറിയിച്ചത്.
ലാലു അടക്കമുള്ളവർ ബിർസ മുണ്ട സെൻട്രൽ ജയിലിലാണിപ്പോൾ. പ്രതികൾ കുറ്റക്കാരാണെന്ന് ഡിസംബർ 23നു വിധിച്ചിരുന്നു.ശിക്ഷ സംബന്ധിച്ച് ഇന്നലെ നടന്ന വാദത്തിൽ ലാലുപ്രസാദ് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഹാജരായത്. പ്രായാധിക്യവും അസുഖങ്ങളും കണക്കിലെടുത്ത് ദയവുണ്ടാകണമെന്ന് അദ്ദേഹം കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.
കുറഞ്ഞത് ഒരു വർഷവും, പരമാവധി ഏഴു വർഷവും തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ലാലുവിനെതിരേ തെളിഞ്ഞത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസാണിത്.
ലാലുപ്രസാദ് ബിഹാർ മുഖ്യമന്ത്രിയായിരിക്കേ 1990നും 94നും ഇടയ്ക്ക് ദേവഗഡ് ട്രഷറിയിൽനിന്ന് 89.27 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഈ കേസ്. ചെയ്ബാസ ട്രഷറിയിൽനിന്ന് 37.7 കോടി രൂപ തട്ടിയെടുത്ത കേസിൽ ലാലു അടക്കമുള്ളവർ 2013-ൽ ശിക്ഷിക്കപ്പെട്ടിരുന്നു. നിലവില്‍, കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റു മൂന്നു കേസുകൾകൂടി ലാലുവിനെതിരെ ഉണ്ട്.
click on malayalam character to switch languages