കോവിഡ് പാൻഡെമിക് മൂലമുണ്ടായ ഒരു വർഷത്തെ കാലതാമസത്തിന് ശേഷം ടോക്കിയോ ഒളിമ്പിക്സ് ആരംഭിച്ചു. ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്ക ദീപശിഖ തെളിയിച്ചതോടെയാണ് ഒളിമ്പിക്സിന് തുടക്കമായത്.
കോവിഡ് കാരണം ഒരു വർഷം വൈകുകയും ഒളിമ്പക്സിനെതിരെ പൊതുജനവിശ്വാസം ഇളക്കിവിടുകയും ചെയ്ത സാഹചര്യം നിലനിൽക്കെയാണ് ജപ്പാൻ മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്. 13 ബില്യൺ പൗണ്ട് മുടക്കിയൊരുക്കുന്ന കായിക വിനോദത്തിന് പിന്നിൽ രാജ്യത്തെ ഏകീകരിക്കുന്ന പ്രക്രിയ ആരംഭിക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
കോവിഡ് ഇരകൾക്ക് ഒരു നിമിഷം നിശബ്ദ പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങ് മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ തോതിലാണ് നടന്നത്. ഡ്രോണുകൾ കൊണ്ട് നിർമ്മിച്ച ഭീമാകാരമായ ഫ്ലോട്ടിംഗ് ഗ്ലോബ് രൂപപ്പെടുന്നതുൾപ്പെടെ സ്റ്റേഡിയത്തിൽ സംഘാടകർ ഒരുക്കിയിരുന്നു.
യുഎസ് പ്രഥമ വനിത ജിൽ ബിഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ജപ്പാനീസ് ചക്രവർത്തിയായ നരുഹിറ്റോയും പ്രധാനമന്ത്രി യോഷിഹൈഡ് സുഗയും ഉൾപ്പെടെ 950 അതിഥികൾ ചടങ്ങുകൾക്ക് സാക്ഷിയാകാൻ ഉണ്ടായിരുന്നു. നിയന്ത്രണത്തെത്തുടർന്ന് 68,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയത്തിൽ ആകെ ആയിരത്തി അഞ്ഞൂറുപേരാണ് ചടങ്ങുകൾ വീക്ഷിക്കാൻ ഉണ്ടായിരുന്നത്.
പരേഡ് ഓഫ് നേഷൻസ് സമയത്ത് നൂറുകണക്കിന് മത്സരാർത്ഥികൾ അണിനിരന്നതിനാൽ ആവേശഭരിതരായ അത്ലറ്റുകളാൽ ഈ രംഗം പെട്ടെന്നുതന്നെ നിറഞ്ഞു, എന്നിരുന്നാലും മുൻ വർഷങ്ങളെ അപേക്ഷിച്ച് എണ്ണം കുറഞ്ഞു. ഇന്ത്യൻ പതാകയേന്തി മേരി കോമും മൻപ്രീത് സിംഗും മാർച്ച് പാസ്റ്റിന് നേതൃത്വം വഹിച്ചു. നാല് മണിക്കൂർ നീളുന്നതാണ് ഉദ്ഘാടന ചടങ്ങ്. ഗ്രീക്ക് ടീമിൽ തുടങ്ങി ആതിഥേയരായ ജപ്പാന്റെ സംഘത്തിൽ എത്തുന്ന മാർച്ച് പാസ്റ്റിൽ ഇരുപത്തൊന്നാമതായാണ് ഇന്ത്യ എത്തിയത്. ബോക്സിംഗ് താരം മേരി കോമും ഹോക്കി ക്യാപ്റ്റൻ മൻപ്രീത് സിംഗും നയിക്കുന്ന ഇന്ത്യൻ സംഘത്തിൽ 28 പേർ മാത്രമാണ് അണിനിരന്നത്. ഹന്ന മിൽസും മുഹമ്മദ് സിബിയും ടീം ബ്രിട്ടനായി ബ്രിട്ടീഷ് പതാകയേന്തി. വിശ്വകായിക മാമാങ്കത്തിൽ 42 വേദികളിലായി 11,200 കായിക താരങ്ങൾ പങ്കെടുക്കും. നാളെ മുതൽ മെഡൽ പോരാട്ടങ്ങൾക്ക് തുടക്കമാകും.
ചടങ്ങ് ജപ്പാനിലെ ചരിത്രത്തിനും പരമ്പരാഗത കരകൗശല വസ്തുക്കളായ മരപ്പണി, ആധുനിക സംസ്കാരം എന്നിവ അനുസ്മരിപ്പിച്ചായിരുന്നു ഉൽഘാടന ചടങ്ങുകൾ.
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
click on malayalam character to switch languages