രാജേഷ് കേശവൻ.
പുതിയ കൊറോണ വൈറസ് വകഭേദങ്ങൾ വേഗത്തിൽ തിരിച്ചറിയുന്നതിനും ആഗോളതലത്തിൽ ഉയർന്നുവരുന്ന രോഗങ്ങളെ കണ്ടെത്തുന്നതിനുമായി “പാൻഡെമിക് റഡാർ” സംവിധാനം വികസിപ്പിക്കുന്നതിന് ബ്രിട്ടൻ ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യുഎച്ച്ഒ) പ്രവർത്തിക്കുമെന്ന് റോയിട്ടേഴ്‌സ് പുറത്തിറക്കിയ വാർത്ത ബുള്ളറ്റിനിൽ പറയുന്നു..
റോമിൽ വെള്ളിയാഴ്ച നടക്കുന്ന ജി 20 ആഗോള ആരോഗ്യ ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പുതിയ “ഗ്ലോബൽ പാൻഡെമിക് റഡാർ” പദ്ധതി പ്രഖ്യാപിച്ചു. പുതിയ സാംക്രമിക രോഗങ്ങൾ പൊട്ടിപ്പുറപ്പെടാതിരിക്കാനും വേരിയന്റുകൾ, വാക്സിൻ പ്രതിരോധം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടാനും കഴിയുന്ന നിരീക്ഷണ കേന്ദ്രങ്ങളുടെ ഒരു ശൃംഖല ഇതിൽ ഉൾപ്പെടുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇനി ഒരു വൈറസ് ലോകത്തെ വീണ്ടും അറിയാതെ പിടിക്കരുത്. 21-ാം നൂറ്റാണ്ടിലേക്ക് രോഗ നിരീക്ഷണത്തിന് അനുയോജ്യമായ തത്സമയ ഡാറ്റ പങ്കിടലും ദ്രുത ജീനോമിക് സീക്വൻസിംഗും ദ്രുത പ്രതിയകരണവും ഉൾപ്പെടുന്ന ഒരു സംവിധാനം നിർമ്മിക്കേണ്ടതുണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിയിൽ ആരോഗ്യ ഭീഷണികൾക്ക് ലോകം മികച്ച രീതിയിൽ തയ്യാറാണെന്ന് ഉറപ്പാക്കുന്നത് മുന്തിയ പരിഗണന നൽകുമെന്നും ബ്രിറ്റിന്റ G7 പ്രെസിഡെൻസ് സ്ഥാനത്തിന്റ മുൻഗണന ഇതിനും അദ്ദഹം കൂട്ടിച്ചേർത്തു.
അടുത്ത ആഴ്ച തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിൽ നടക്കുന്ന വ്യക്തിഗത നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായി ജൂൺ 3,4 തീയ്യതികളിൽ ബ്രിട്ടൻ ജി 7 ആരോഗ്യ മന്ത്രിമാരുടെ ഉച്ചകോടി നടത്തും. കൊറോണ വൈറസ് വകഭേദങ്ങൾ പുതിയ തരംഗ അണുബാധകളുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്.
രോഗകാരികളുടെ നിരീക്ഷണത്തിനും സീക്വൻസിംഗിനും വാക്‌സിൻ വികസനത്തിനും ബ്രിട്ടൻ ശക്തമായ മാതൃക വെച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ആഗോള നിരീക്ഷണത്തിനും സുരക്ഷിതമായ ലോകത്തിനും വേണ്ടി പ്രധാനമന്ത്രി ജോൺസനു കീഴിൽ യുകെ നടത്തുന്ന ശ്രമങ്ങൾ വളരെ വലുതെന്നും ലോകാരോഗ്യ സംഘടനയുമായി ചേർന്നുള്ള പുതിയ പങ്കാളിത്തത്തിൽ ഞാൻ സന്തുഷ്ടനാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
click on malayalam character to switch languages