നിലമ്പൂർ: തുണിക്കച്ചവടത്തിെൻെറ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. മമ്പാട് പുളിക്കലോടി സ്വദേശി പള്ളിക്കണ്ടി മുഹമ്മദ് കുട്ടി എന്ന ചെമ്പൻ നാണി (60), ചുങ്കത്തറ പൂച്ചക്കുത്ത് സ്വദേശി തുവ്വക്കോടൻ റഷീദ് എന്ന കരിമാടി (40) എന്നിവരാണ് പിടിയിലായത്.
ജില്ല പൊലീസ് മേധാവി സുജിത് ദാസിെൻറ നിർദേശ പ്രകാരം നിലമ്പൂർ ഡിവൈ.എസ്.പി വി.വി. ദിനേശിെൻറ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പുളിക്കലൊടിയിൽ സ്കൂട്ടറിലെത്തിയ പ്രതികൾ പിടിയിലായത്. സ്കൂട്ടറിെൻറ സീറ്റിനടിയിലും പിറകിലിരുന്ന റഷീദിെൻറ തോളിൽ തൂക്കിയ ബാഗിലും ഒളിപ്പിച്ചുവെച്ച ഒന്നേകാൽ കിലോ കഞ്ചാവ് കണ്ടെടുത്തത്.
ഇരുവരും മുമ്പ് പലതവണ കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.കോളജ് പരിസരങ്ങളിൽ വിദ്യാർഥികൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന ഏജൻറാണ് ഇരുവരും. പേരിന് തുണിക്കച്ചവടം നടത്തുന്ന സംഘം വൻതോതിൽ കഞ്ചാവ് തമിഴ്നാട്ടിൽനിന്ന് എത്തിച്ചാണ് വിൽപന നടത്തിയിരുന്നത്. ചെറുകിടക്കാർക്ക് കൈമാറാനായി കൊണ്ടുപോവുന്നതിനിടെയാണ് പിടിയിലായത്.
നിലമ്പൂർ എസ്.ഐ കെ.എസ്. സൂരജ്, അഡീഷനൽ എസ്.ഐമാരായ കെ.കെ. സുരേഷ്, എം. അസൈനാർ, ടി.സി. അനുരാജ്, സി.പി.ഒമാരായ സി.എം. ബഷീർ, നൗഷാദ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
click on malayalam character to switch languages