- ചെപ്പോക്കില്‍ വീണ് ചെന്നൈ; പഞ്ചാബിന്റെ ജയം 7 വിക്കറ്റിന്
- സൂര്യാഘാതമേറ്റ് വീണ്ടും മരണം; മലപ്പുറം സ്വദേശി മരിച്ചു
- മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി
- ‘മനുഷ്യ ജീവനാണ് വലുത്, മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ’: കെ ബി ഗണേഷ് കുമാർ
- ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ISRO; 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്
- വിവാദത്തിനിടെ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദി ചിത്രം നീക്കി
- തത്ക്കാലം വൈദ്യുതി നിയന്ത്രണമില്ല; മറ്റ് വഴികൾ തേടണമെന്ന് കെഎസ്ഇബിയോട് സർക്കാർ
യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ പ്രതിവാര കൗൺസിലിംഗ് പരിപാടി “ഉയിർ” പ്രതിസന്ധികളിൽ സാന്ത്വന സ്പർശനമായി ഇന്ന് വൈകുന്നേരം 7 മുതൽ 8 വരെ… മാനസീകാരോഗ്യ പ്രശ്നങ്ങൾക്ക് പ്രശസ്ത സൈക്യാട്രി വിദഗ്ദൻ ഡോക്ടർ ചെറിയാൻ സെബാസ്റ്റ്യൻ ഫോൺ മുഖാന്തിരം ഉപദേശം നൽകുന്നു….
- Nov 04, 2020
ഷാജി തോമസ്
(യുക്മ ചാരിറ്റി ഫൗണ്ടേഷൻ)
യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്ന കൗൺസിലിംഗ് പ്രോഗ്രാം “ഉയിർ” ഇന്ന് ബുധനാഴ്ച (4/11/2020) 7 PM മുതൽ 8 PM വരെ ഉണ്ടായിരിക്കുന്നതാണ്. ഫോണിലൂടെ ബന്ധപ്പെടുന്നവർക്ക് പ്രശസ്ത സൈക്യാട്രി വിദഗ്ദൻ ഡോക്ടർ ചെറിയാൻ സെബാസ്റ്റ്യൻ ഉപദേശം നൽകുന്നതാണ്. യുകെയിൽ ഇതു പ്രദമമായി ആരംഭിച്ച പ്രതിവാര പരിപാടിയിലൂടെ നൂറുകണക്കിനാളുകൾക്ക് സ്വാന്തനമാകുവാൻ സാധിച്ചിട്ടുണ്ട്. ഈ പരിപാടി ആരംഭിച്ചതിന് ശേഷം നിരവധിയാളുകൾ ഡോക്ടറെ ബന്ധപ്പെടുകയും തങ്ങളുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തു എന്നുള്ളത് യുക്മ ചാരിറ്റി ഫൗണ്ടേഷനെ സംബന്ധിച്ചിടത്തോളം അഭിമാനമുയർത്തുന്ന കാര്യമാണ്. ഓരോരുത്തർക്കും അവരവരുടെ സ്വകാര്യത ഒട്ടും നഷ്ടപ്പെടാതെ ഡോക്ടറോട് നേരിട്ട് ഫോണിൽ സംസാരിച്ച് പ്രശ്ന പരിഹാരം തേടാൻ സാധിക്കുമെന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത. യുകെയിലെ സാഹചര്യത്തിൽ ലഭിക്കുന്ന ഈ അവസരം ആവശ്യമുള്ളവർക്ക് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.
യു കെ മലയാളികളുടെ നിരവധിയായ പ്രശ്നങ്ങളിൽ ദൈനം ദിനം ഇടപെട്ടു അവയ്ക്ക് പരിഹാരം കണ്ടുകൊണ്ടിരിക്കുകയാണ് മനോജ്കുമാർ പിള്ള നേതൃത്വം കൊടുക്കുന്ന യുക്മ ദേശീയ സമിതി. ഇതിൻ്റെ ഭാഗമായി ചെറുതും വലുതുമായി നിരവധി കാര്യങ്ങൾക്ക് വേണ്ടി ഇടപെടുകയും വളരെയധികം കാര്യങ്ങൾ നേടിയെടുക്കുവാനും യുക്മ ദേശീയ സമിതിക്ക്, റീജിയണൽ കമ്മിറ്റികളുടേയും അസോസിയേഷനുകളുടേയും, യുകെയിലെ എല്ലാവരുടേയും പിന്തുണയോടെ കഴിഞ്ഞിട്ടുണ്ട്. ഇനിയും നേടിയെടുക്കാനുള്ള കാര്യങ്ങൾക്ക് എല്ലാവരുടേയും പിന്തുണയും യുക്മ ദേശീയ സമിതി അഭ്യർത്ഥിക്കുകയാണ്.
യുകെയിലെ തിരക്കുപിടിച്ച കുടുംബ ജീവിതത്തിനിടയിൽ മാതാപിതാക്കൻമാരും മക്കളും തമ്മിലും, കുടുംബങ്ങളും സമൂഹവും തമ്മിലും, കുട്ടികൾക്കിടയിലും ഉണ്ടാകാവുന്ന ചെറുതും വലുതുമായ മാനസിക പ്രശ്‌നങ്ങളും പിരിമുറക്കങ്ങളും പരിഹരിച്ച് ഊഷ്മളമായ സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ കുടുംബങ്ങളായി നമ്മുടെ മലയാളികളുടെ കുടുംബജീവിതം മാറണമെന്ന ചിന്തയിലാണ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ ഇത്തരത്തിലുള്ള പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾ അവ പരിഹരിക്കാൻ സാധിക്കാതെ വലിയ പ്രശ്നങ്ങളും കുടുംബ ബന്ധങ്ങളിലെ തകർച്ചകളുമായി മാറുന്ന കാഴ്ച അനുദിനം നമ്മുടെ സമൂഹത്തിൽ കൂടി വരികയാണ്. തകരുന്ന കുടുംബമാകാതെ “വളരുന്ന കുടുംബമായി ” ആരോഗ്യകരമായി മികച്ച നിലയിൽ നമ്മുടെ കുടുംബങ്ങളെ എത്തിക്കുക എന്നതാണ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ ഇതു പോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് വഴി ലക്ഷ്യമിടുന്നത്. കുടുംബങ്ങളിലും കുടുംബ ബന്ധങ്ങളിലും പുത്തനുണർവ് ഉണ്ടാകുവാൻ ലക്ഷ്യം വച്ചു കൊണ്ട് ആരംഭിച്ച പരിപാടിക്ക് പൊതുസമൂഹത്തിൽ നിന്നും ആവേശകരമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഡോക്ടറെ വിളിക്കേണ്ട നമ്പർ – 07860476432.
നൂറ്റാണ്ടിന്റെ മഹാ വ്യാധിയായ കോവിഡ്-19 മനുഷ്യന്റെ ജീവിത രീതികളെ തന്നെ മാറ്റി മറിച്ചു. യു കെയിൽ കോവിഡിൻ്റെ രണ്ടാം വരവ് കൂടുതൽ ബുദ്ധിമുട്ടാക്കാതിരിക്കാനും ജീവനുകൾ അപഹരിക്കാതിരിക്കാനും മുൻകരുതലെന്ന നിലയിൽ ഗവൺമെൻ്റ് പ്രഖ്യാപിച്ചു കഴിഞ്ഞ ലോക്ഡൗൺ വ്യാഴാഴ്ച മുതൽ പ്രാബല്യത്തിലാവുകയാണ്. നമ്മുടെ സുരക്ഷക്കായിട്ടാണെങ്കിൽ പോലും സ്വാതന്ത്ര്യത്തിന്റെ ലോകത്തുനിന്ന് പരിമിതികളുടെ ലോകത്തേക്ക് വീണ്ടും നമ്മൾ എത്തിപ്പെടേണ്ടി വരുന്നു..
കഴിഞ്ഞ കാലങ്ങളിൽ ഷീൽഡിങ്ങിലും മറ്റുമായി മാസങ്ങളോളം ഭവനത്തിനു പുറത്തിറങ്ങാതെ കഴിഞ്ഞപ്പോൾ ഉണ്ടായ ഏകാന്തതയും ഒറ്റപ്പെടലും, യു കെ മലയാളികളെയും പലവിധത്തിൽ വീർപ്പുമുട്ടിക്കുകയും അത് നിരവധിയായ മാനസ്സീക ശാരീരിക ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. രണ്ടാം വരവിലും കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ഗവൺമെൻ്റ് നിർബന്ധിതമാവുകയാണ്. സാമൂഹ്യ അകലം പാലിക്കേണ്ടി വരുന്നതും, ആരാധനാലയങ്ങളിൽ പോകാനുള്ള നിയന്ത്രണങ്ങളും, വിവാഹ വാർഷികം, ജന്മദിനം മുതലായ ആഘോഷങ്ങൾ നടത്തുവാൻ സാധിക്കാതെ വരുന്നതും പ്രദേശിക അസോസിയേഷനുകളിൽ നടത്തിവന്നിരുന്ന പ്രധാന കലാ സാംസ്കാരിക, കായിക പരിപാടികൾ ഇല്ലാതായതും വിനോദങ്ങൾക്കായി പുറത്തുപോകുന്നതും എന്തിനേറെ മറ്റൊരു വീട്ടിൽ പോകുന്നതുപോലും നിറുത്തേണ്ടിവന്നതുമൊക്കെ കുടുംബങ്ങളിൽ മാതാപിതാക്കളുടെയും മക്കളുടേയുമെല്ലാം മാനസികാരോഗ്യത്തെ സാരമായി ബാധിച്ചിരിക്കുന്നു.
ഈ പ്രവണതയെ കാരുണ്യത്തോടെ സമീപിക്കുകയും സാന്ത്വനത്തോടെ കൈകാര്യം ചെയ്യുകയും ചെയ്യേണ്ടത് വളരെ അത്യന്താപേക്ഷിതമായിരിക്കുന്ന സാഹചര്യത്തിൽ, യുക്മയുടെ ചാരിറ്റി വിഭാഗമായ യുക്മ ചാരിറ്റി ഫൗണ്ടേഷൻ, യു കെ മലയാളികൾക്ക് മാനസീകാരോഗ്യത്തിൽ കൈത്താങ്ങായിക്കൊണ്ട് “ഉയിർ” എന്നപേരിൽ ഒരു സംരംഭവുമായി മുന്നോട്ടു വന്നത്. നമ്മുടെ അതിജീവന ശക്തി വർദ്ധിപ്പിക്കുക എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് വാചകത്തിൽനിന്നാണ് “ഉയിർ” എന്ന പേരിന് രൂപം നൽകിയിരിക്കുന്നത് (Uplift Your Inner Resilience – UYIR).
കൊറോണ ഉയർത്തിയിരിക്കുന്ന മാനസീക പ്രശ്നങ്ങൾ അറിഞ്ഞും അറിയാതെയും യു കെ മലയാളി കുടുംബങ്ങളിലും പ്രതിസന്ധികൾ ഉയർത്തുന്നുണ്ട് എന്ന തിരിച്ചറിവിൽ, മാനസികാരോഗ്യ രംഗങ്ങളിൽ പ്രാവീണ്യം നേടിയ വിദഗ്ദ്ധരുടെ സഹകരണത്തോടെയാണ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. വിഷാദ രോഗങ്ങളിലേക്കും മറ്റ് മാനസികാരോഗ്യ പ്രശ്ങ്ങളിലേക്കും വഴിതെളിക്കുന്ന ഇത്തരം വിഷയങ്ങളിൽ പരിശീലനം സിദ്ധിച്ച വ്യക്തികളുടെ ഇടപെടൽ തീർച്ചയായും ആവശ്യമായി വരുന്നു. സൈക്കാട്രി, യോഗ, ഫിസിക്കൽ ഫിറ്റ്‌നെസ് തുടങ്ങിയ വിഷയങ്ങളിൽ പരിചയ സമ്പന്നരായ വ്യക്തികളുമായി സംസാരിക്കുവാനും പ്രശ്ന പരിഹാരം കണ്ടെത്തുവാനുമുള്ള അവസരം ഒരുക്കുകയാണ് പ്രധാനമായും ചെയ്യുന്നത്.
എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ വീതമാണ് ഇതിനായി ആദ്യ ഘട്ടത്തിൽ നീക്കി വക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൂർണ്ണമായ വ്യക്തി സ്വകാര്യത പാലിക്കുന്നതായിരിക്കുമെന്ന് യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ചുമതലയുള്ള ഷാജി തോമസ്, ടിറ്റോ തോമസ്, വർഗീസ് ഡാനിയേൽ, ബൈജു തോമസ് എന്നിവർ അറിയിച്ചു.
“ഉയിർ” ൻ്റെ കൗൺസിലിംഗ് ഇന്ന് ബുധനാഴ്ച (4/11/20) വൈകുന്നേരം 7 PM മുതൽ 8 PM വരെ ഉണ്ടായിരിക്കുന്നതാണ്. ബ്രോംലി ഓക്സ്ലീസ് എൻഎച്ച്എസ് ട്രസ്റ്റിൽ സൈക്കാട്രി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോ. ചെറിയാൻ സെബാസ്റ്റ്യനെ ഫോണിലൂടെ വിളിച്ച് നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടാവുന്നതാണ്.
ഡോക്ടറെ വിളിക്കേണ്ട നമ്പർ – 07860476432.
കോവിഡ് ലോകത്തിന് ഭീഷണി ഉയർത്തിയ പരീക്ഷണ കാലഘട്ടത്തെ അതിജീവിക്കുവാൻ മറ്റെല്ലാ ജനസമൂഹങ്ങൾക്കുമൊപ്പം യു കെ മലയാളി സമൂഹത്തിനും കഴിയണമെന്ന കാഴ്ചപ്പാടോടെ യുക്മ ചാരിറ്റി ഫൗണ്ടേഷൻ ആരംഭിച്ചിരിക്കുന്ന “ഉയിർ” ന് എല്ലാവിധ ഭാവുകങ്ങളും യുക്മ ദേശീയ കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ ആശംസിക്കുന്നു.
Latest News:
ചെപ്പോക്കില്‍ വീണ് ചെന്നൈ; പഞ്ചാബിന്റെ ജയം 7 വിക്കറ്റിന്
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്സിന് ജയം. ചെപ്പോക്...സൂര്യാഘാതമേറ്റ് വീണ്ടും മരണം; മലപ്പുറം സ്വദേശി മരിച്ചു
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാഘാതമേറ്റ് മരണം. മലപ്പുറം സ്വദേശിയാണ് സൂര്യാഘാത...മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി
മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. എയ്ഡഡ് സ്കൂളുകളിൽ 20 ശ...‘മനുഷ്യ ജീവനാണ് വലുത്, മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ’: കെ ബി ഗണേഷ് കുമാർ
കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്കൂളുകാര്ക്കെതിര...ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ISRO; 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്
ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ISRO. 5 മുതൽ 8 മീറ്റർ താഴ്ചയി...വിവാദത്തിനിടെ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദി ചിത്രം നീക്കി
കൊവിഷീല്‍ഡ് വാക്സീന് വിവാദത്തിനിടെ കോവിഡ് വാക്സീന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന...തത്ക്കാലം വൈദ്യുതി നിയന്ത്രണമില്ല; മറ്റ് വഴികൾ തേടണമെന്ന് കെഎസ്ഇബിയോട് സർക്കാർ
സംസ്ഥാനത്ത് തത്ക്കാലം വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് സർക്കാർ തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻക...ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ...
Post Your Comments Here ( Click here for malayalam )
Latest Updates
- ചെപ്പോക്കില്‍ വീണ് ചെന്നൈ; പഞ്ചാബിന്റെ ജയം 7 വിക്കറ്റിന് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്സിന് ജയം. ചെപ്പോക്കില്‍ വച്ചുനടന്ന മത്സരത്തില്‍ ബെയര്‍സ്റ്റോയും റുസോയും ചേര്‍ന്ന് പഞ്ചാബിന് ശക്തമായ തുടക്കം നല്കി. ഒരു സിക്സും ഏഴ് ഫോറും അടിച്ച് 30 പന്തില്‍ 46 റണ്‍സെടുത്താമണ് ബെയര്‍സ്റ്റോ പുറത്തായത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയിക്വാദ് ആണ് ടോപ് സ്കോറര്‍
- സൂര്യാഘാതമേറ്റ് വീണ്ടും മരണം; മലപ്പുറം സ്വദേശി മരിച്ചു സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാഘാതമേറ്റ് മരണം. മലപ്പുറം സ്വദേശിയാണ് സൂര്യാഘാതമേറ്റ് മരിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. വയലിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെയാണ് സൂര്യതപമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.വ്യാഴാഴ്ച രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും
- മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിക്കും. സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റുകൾ വർധിപ്പിക്കാനുമാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം കുറവാണെന്ന പരാതി മുൻ വർഷങ്ങളിലും ഉയർന്നിരുന്നു. കഴിഞ്ഞവർഷം നിരവധി വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതോടെ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം മലപ്പുറത്തിന്
- ‘മനുഷ്യ ജീവനാണ് വലുത്, മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ’: കെ ബി ഗണേഷ് കുമാർ കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്കൂളുകാര്‍ക്കെതിരെ മന്ത്രി കെബി ഗണേഷ് കുമാര്‍. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കണ്ട് പിന്മാറില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പരിഷ്കരണത്തിൽ നിന്നും പിന്മാറ്റം കോടതി പറഞ്ഞാൽ മാത്രം. മനുഷ്യ ജീവനാണ് വലുത്. നാല് മിനിറ്റ് കൊണ്ട് ലൈസൻസ് നൽകണമെന്ന് കോടതി പറഞ്ഞാൽ അനുസരിക്കും. ഇക്കാര്യത്തിൽ ഈഗോ ഇല്ല. മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ. ഇലക്ട്രോണിക് വാഹനത്തിനായി ഇന്ത്യയിൽ പ്രത്യേക ലൈസൻസില്ലെന്നും
- ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ISRO; 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത് ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ISRO. 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്. ആദ്യത്തെ രണ്ട് മീറ്ററുകളിലെ ഭൂഗര്‍ഭ ഹിമത്തിന്റെ അളവ് ഇരുധ്രുവങ്ങളിലെയും ഉപരിതലത്തെക്കാള്‍ അഞ്ച് മുതല്‍ എട്ട് മടങ്ങ് വരെ വലുതാണെന്ന് അടുത്തിടെ നടന്ന പഠനം സൂചിപ്പിക്കുന്നു. ഐഐടി കാന്‍പൂര്‍, യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ, ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി, ഐഐടി ധന്‍ബാദ് എന്നിവിടങ്ങളിലെ ഗവേഷകരുമായി സഹകരിച്ച് സ്പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.വടക്കന്‍ ധ്രുവമേഖലയിലെ വാട്ടര്‍
click on malayalam character to switch languages