ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരായ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർമാരായ അനുപമ, ജോസഫിൻ, ആൽഫി, ആൻസിറ്റ എന്നിവർ കോട്ടയം ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയ ശേഷം പുറത്തുവരുന്നു
കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന മുൻ ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരായ കേസിൽ കുറ്റപത്രം വൈകിയാൽ വീണ്ടും തെരുവിലിറങ്ങുമെന്ന് കന്യാസ്ത്രീകള്. കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കണമെന്ന് ആവശ്യെപ്പട്ട് കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കറിന് പരാതി നൽകിയശേഷമാണ് തങ്ങൾ തെരുവിലിറങ്ങുമെന്ന് കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകൾ മുന്നറിയിപ്പ് നൽകിയത്.
കുറ്റപത്രം നൽകുന്നതിൽ പൊലീസും സർക്കാറും നടത്തുന്ന ഒളിച്ചുകളിയിലെ അമർഷവും അവർ മറച്ചുവെച്ചില്ല. മൂന്നുദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന് കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച എസ്.പി ഉറപ്പ് നൽകിയെന്ന് പിന്നീട് കന്യാസ്ത്രീകൾ അറിയിച്ചു.
കുറ്റപത്രം വൈകുന്നതിനാൽ സാക്ഷികൾക്ക് മേൽ സമ്മർദം കൂടുന്നതായി സിസ്റ്റർ അനുപമ പറഞ്ഞു. ‘ഇതിെൻറ പേരിൽ ഒരുപാട് ദുരിതങ്ങൾ നേരിടേണ്ടി വരുന്നു. ഒറ്റപ്പെട്ട അവസ്ഥയിലാണ്.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റാൻ നീക്കം നടക്കുന്നു. സുപ്രധാന സാക്ഷികളായ ഞങ്ങൾക്ക് വളരെയധികം ദുഃഖവും ഭീതിയുമുണ്ട്. കുറ്റപത്രം വൈകുന്നതിൽ കടുത്ത ആശങ്കയുമുണ്ട്. ഞങ്ങളുടെ അവസ്ഥ അങ്ങുമനസ്സിലാക്കണം. എത്രനാൾ ഇങ്ങനെ പിടിച്ചുനിൽക്കാനാകുമെന്ന് അറിയില്ല’ -എസ്.പിക്ക് നൽകിയ പരാതിയിൽ സി. അനുപമ, സി. ജോസഫിൻ, സി. ആൽഫി, സി. ആൻസിറ്റ, സി. നീനാറോസ് എന്നിവർ പറയുന്നു. ബിഷപ്പിനെതിരെ നൽകിയ മൊഴിമാറ്റാൻ സമ്മർദമുണ്ടെന്നും അവർ തന്നെ കൊല്ലുമെന്നും കേസിലെ പ്രധാന സാക്ഷി ഇടുക്കി രാജാക്കാട് സ്വദേശിനി സി. ലിസിയും നേരത്തേ വെളിപ്പെടുത്തിയിരുന്നു.
ഫ്രാങ്കോക്കെതിരെ മൊഴി നൽകിയ ശേഷം മഠത്തിൽ തടവുജീവിതമാണെന്നും മാനസികരോഗിയാക്കാൻ ശ്രമം നടക്കുകയാണെന്നും അവർ തുറന്നടിച്ചു.
ഇതിനു പിന്നാലെയാണ് കുറവിലങ്ങാട് മഠത്തിലെ അഞ്ചുകന്യാസ്ത്രീകള് എസ്.പിയെ കാണാനെത്തിയത്. സി. ലിസിയുടെ വെളിപ്പെടുത്തലും അന്വേഷണസംഘം ഗൗരവമായി എടുത്തിട്ടുണ്ട്.
click on malayalam character to switch languages