റോസ്തോവ്: ഷൂട്ടൗട്ട് വിധിനിർണയിച്ച പോരാട്ടത്തിൽ ഗോൾകീപ്പർ ഡാനിയേൽ സുബാസിചിെൻറ മികവിൽ ക്രൊയേഷ്യ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ. ഫുൾടൈമും എക്സ്ട്രാടൈമും പിന്നിട്ട പോരാട്ടം 1-1ന് സമനിലയിൽ പിരിഞ്ഞപ്പോഴാണ് കളി ഗോളിമാരുടെ കൈക്കരുത്തിലേക്ക് നീങ്ങിയത്. പിന്നെ കണ്ടത് ഡെന്മാർകിെൻറ പീറ്റർ ഷ്മൈകലും ക്രൊയേഷ്യയുടെ സുബാസിചും തമ്മിലുള്ള പോരാട്ടം. ഒന്നിനൊന്ന സേവുകൾ. സുബാസിച് ഡെന്മാർകിെൻറ മൂന്ന് കിക്കുകൾ തടുത്തിട്ടപ്പോൾ ഷ്മൈകലിന് രണ്ടു കിക്കുകളേ തട്ടിയിടാനായുള്ളൂ. ഷൂട്ടൗട്ടിൽ 3-2ന് ക്രൊയേഷ്യ വിജയം (ആകെ 4-3).
ആന്ദ്രെ ക്രമാറിച്, മോദ്രിച്, റാകിടിച് എന്നിവരാണ് ക്രൊയേഷ്യക്കായി സ്കോർ ചെയ്തത്. മിലാൻ ബദേയ്, പിവാരിച് എന്നിവരുടെ ഷോട്ടുകൾ ഗോളി തടുത്തിട്ടു. ഡെന്മാർകിെൻറ സിമോൺ കായർ, മൈകൽ ഡെഹ്ലി എന്നിവർക്കുമാത്രമേ സുബാസിചിനെ മറികടന്ന് വലകുലുക്കാനായുള്ളൂ. ക്രിസ്റ്റ്യൻ എറിക്സൺ, ലസി ഷോണെ, നികോളായ് ജോർജൻസൺ എന്നിവരുടെ ഷോട്ടുകൾ സുബാസിച് തടഞ്ഞിട്ടു.
കളിയുടെ ഒന്നാം മിനിറ്റിൽ മത്യാസ് ജോർജൻസണിെൻറ ഗോളിലൂടെ ഡെന്മാർക്കാണ് ആദ്യം വലകുലുക്കിയത്. എന്നാൽ, മൂന്ന് മിനിറ്റിനകം മാൻസുകിചിെൻറ ഗോളിലൂടെ ക്രൊയേഷ്യ സമനില പിടിച്ചു. പിന്നീടുള്ള സമയം പൊരുതി കളിച്ചിട്ടും ആർക്കും ഗോൾവലകുലുക്കാനായില്ല. എക്സ്ട്രാടൈമിലെ 116ാം മിനിറ്റിൽ ലൂകാ മോദ്രിച് പെനാൽറ്റി പാഴാക്കിയെങ്കിലും ഷൂട്ടൗട്ടിൽ ലക്ഷ്യത്തിലെത്തിച്ച് മാനംകാത്തു.
തോൽക്കാനൊരുക്കമല്ലായിരുന്നു അവർ. കടന്നൽക്കൂട്ടംപോലെ ഇരമ്പിയാർത്ത സ്പാനിഷ് പടക്കു മുന്നിൽ 11 പേർ ഒരു മെയ്യായി പൊരുതി. നിശ്ചിത സമയവും അധികസമയവും പിന്നിട്ട് 120 മിനിറ്റ് പോരടിച്ചിട്ടും സ്പെയിനിന് വിജയിക്കാനുള്ള ഗോളുകൾക്ക് അവസരം നൽകാതെ പിടിച്ചുനിന്ന റഷ്യ ആരാധകരുടെ സ്വപ്നം കാത്ത് വിശ്വമേളയുടെ ക്വാർട്ടർ ഫൈനലിലേക്ക്. നിശ്ചിത സമയത്ത് സെൽഫ് ഗോളിലൂടെ (11ാം മിനിറ്റ്) സ്പെയിൻ ലീഡ് നേടിയെങ്കിലും ആദ്യപകുതി പിരിയും മുേമ്പ റഷ്യ പെനാൽറ്റിയിലൂടെ കടം വീട്ടി (41ാം മിനിറ്റ്, അർടം സ്യൂബ). ശേഷം േഗാൾവല കുലുങ്ങാത്ത നീണ്ട മണിക്കൂർ. ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോൾ ഞായറാഴ്ചയിലെ സായാഹ്നം തേൻറതെന്നു പ്രഖ്യാപിച്ച അകിൻഫീവ് റഷ്യക്കാരുടെ ജീവിക്കുന്ന ‘ലെവ് യാഷിനായി’ മാറി.
സ്പെയിനിെൻറ കോകെയും ഇയാഗോ ആസ്പാസും തൊടുത്ത ഷോട്ടുകളെ ഇടറാത്ത കരളുറപ്പുമായി നേരിട്ട അകിൻഫീവ് തട്ടിയകറ്റി. അതേസമയം, സ്പെയിനിെൻറ കേളികേട്ട ഗോളി ഡേവിഡ് ഡി ഗിയക്ക് ഒരു ഷോട്ടും രക്ഷപ്പെടുത്താനായില്ല. ഫെഡർ സ്മോളോവ്, സെർജി ഇഗ്നഷെവിച്, അലക്സാണ്ടർ ഗൊളോവിൻ, ഡെനിസ് ചെറിഷേവ് എന്നിവരെല്ലാം ഉന്നം പിഴക്കാതെ നിറയൊഴിച്ചപ്പോൾ, സ്പെയിനിെൻറ ആന്ദ്രെ ഇനിയേസ്റ്റ, ജെറാഡ് പിക്വെ, സെർജിയോ റാമോസ് എന്നിവർക്കു മാത്രമേ പന്ത് വലയിലെത്തിക്കാനായുള്ളൂ. കോകെയുടെ ഷോട്ട് കുത്തിയകറ്റിയും ആസ്പാസിനെ ബൂട്ടിൽ ഹിറ്റ്ചെയ്തുമാണ് അകിൻഫീവ് ചരിത്ര വിജയമൊരുക്കിയത്. 79 ശതമാനം പന്തടക്കവുമായി നിറഞ്ഞുകളിച്ച സ്പെയിനിനെ ഫുൾടൈമിലും അധികസമയത്തും കൃത്യമായ പൊസിഷനിങ്ങും ഉഗ്രൻ സേവുകളുമായി പിടിച്ചുനിർത്തിയ അകിൻഫീവ് നിർണായക നിമിഷത്തിൽ അവരുടെ രക്ഷകനുമായി.
2010ലെ ചാമ്പ്യന്മാർ പ്രീക്വാർട്ടറിൽ മടങ്ങിയപ്പോൾ, സോവിയറ്റ് തകർച്ചക്കു ശേഷമുള്ള റഷ്യ ആദ്യമായാണ് ക്വാർട്ടറിൽ കടക്കുന്നത്. 1966ൽ സോവിയറ്റ് റഷ്യ നാലാം സ്ഥാനത്തെത്തിയിരുന്നു.
click on malayalam character to switch languages