മോസ്കോ: സെൽഫ് ഗോളും പ്രതിരോധ പിഴവിൽനിന്ന് മറ്റൊരു ഗോളും. രണ്ടു ലോകകപ്പുകളുടെ ഇടവേളക്കുശേഷം ലോകപോരാട്ടങ്ങൾക്കെത്തിയ പോളണ്ടിനെ വീഴ്ത്താൻ രണ്ടാം ലോകകപ്പ് മാത്രം കളിക്കുന്ന സെനഗാളിന് അത്രയേ വേണ്ടിവന്നുള്ളൂ. അവസാന ഘട്ടത്തിൽ ഒരു ഗോളുമായി പോളണ്ട് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സെനഗാൾ പിടിച്ചുനിന്നു. ഗ്രൂപ് എച്ചിലെ രണ്ടാം മത്സരത്തിൽ പോളണ്ടിനെ 2-1ന് മറികടന്നാണ് സെനഗാൾ മൂന്നു പോയൻറ് സ്വന്തമാക്കിയത്. 37ാം മിനിറ്റിൽ പോളണ്ട് ഡിഫൻഡർ തിയാഗോ സിയോനകിെൻറ സെൽഫ് ഗോളിലൂടെയാണ് സെനഗാൾ മുന്നിലെത്തിയത്. 60ാം മിനിറ്റിൽ എംബായെ നിയാങ്ങിലൂടെ ലീഡ് ഇരട്ടിയാക്കിയ സെനഗാളിനെതിരെ 86ാം മിനിറ്റിലാണ് ഗ്രിഗോർസ് ക്രിചോവെയ്കിലൂടെ പോളണ്ട് ഒരു ഗോൾ തിരിച്ചടിച്ചത്.
യോഗ്യത റൗണ്ടിൽ 16 ഗോൾ അടിച്ചുകൂട്ടി റെക്കോഡിട്ടിരുന്ന സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി അേമ്പ നിറംമങ്ങിയത് പോളണ്ടിന് തിരിച്ചടിയായി. മറുവശത്ത് മിന്നുംതാരം സാദിയോ മാനെ വേണ്ടത്ര തിളങ്ങിയില്ലെങ്കിലും മുൻനിരയിൽ എംബായെ നിയാങ് കത്തിപ്പടർന്നത് സെനഗാളിന് മുൻതൂക്കം നൽകി.
ഇൗജിപ്തിനെതിരായ ഗ്രൂപ്പ് എയിലെ രണ്ടാം മൽസരത്തിൽ റഷ്യക്ക് ജയം. ഒന്നിനെതിരെ മൂന്നു ഗോൾക്കാണ് റഷ്യയുടെ ജയം. മുഹമ്മദ് സലാഹിലുടെ റഷ്യൻ ലോകപ്പിൽ തിരിച്ചെത്താമെന്ന കണക്ക് കൂട്ടിയ ഇൗജിപ്തിന് കനത്ത തിരിച്ചടി നൽകുന്നതാണ് മൽസരഫലം. ഇതോടെ ഇൗജിപ്തിെൻറ പ്രീക്വാർട്ടർ പ്രവേശനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്
മൽസരത്തിലെ ആദ്യ മിനുട്ടുകളിൽ റഷ്യൻ മുന്നേറ്റം കണ്ടെങ്കിലും. പിന്നീട് ഇൗജിപ്ത് പതിയെ താളം വീണ്ടെടുത്തു. ചില നല്ല മുന്നേറ്റങ്ങൾ റഷ്യക്കെതിരെ നടത്തിയെങ്കിലും ഗോളായില്ല. ഇതോടെ മൽസരത്തിലെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
എന്നാൽ, രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ഇൗജിപ്ത് താരം അഹമ്മദ് ഫാഹ്തിയുടെ സെഫ് ഗോളിലുടെ റഷ്യ മുന്നിലെത്തി. തുടർന്ന് 59ാം മിനിട്ടിൽ ചെറിഷെവും 62ാം മിനുട്ടുൽ സ്യൂബയും റഷ്യക്കായി ഗോളുകൾ നേടി.മുഹമ്മദ് സലാഹിന് ലഭിച്ച പെനാൽട്ടിയിലുടെയായിരുന്നു ഇൗജിപ്ത് ആശ്വാസ ഗോൾ നേടിയത്. മുഹമ്മദ് സലാഹ് എത്തുന്നതോടെ ഇൗജിപ്ത് ടീം കുടുതൽ കരുത്തരാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കൃത്യമായി സലാഹിനെ പ്രതിരോധിക്കുന്നതിൽ റഷ്യൻ താരങ്ങൾ വിജയിച്ചതോടെ ഇൗജിപ്തിന് കാര്യങ്ങൾ ദുഷ്കരമാവുകയായിരുന്നു.
click on malayalam character to switch languages