തൃശൂർ, വോക്കിങ് കാരുണ്യയുടെ എഴുപത്തിഎട്ടാമതു സഹായമായ അൻപത്തിഏഴായിരം രൂപ അപൂർവ്വ രോഗങ്ങൾക്കടിമയായ കൃഷ്ണനും ലീലാമണിക്കും ചാരിറ്റി പ്രവർത്തകനായ സന്തോഷ് കൈമാറി. തദവസരത്തിൽ ചാരിറ്റി പ്രവർത്തകരായ പോളി വര്ഗീസ് , ഷീജ എന്നിവരും സന്നിഹിതരായിരുന്നു. പുതുക്കാട് പഞ്ചായത്തിൽ താമസിക്കും കൃഷ്ണനും ലീലയും ഇന്ന് അപൂർവ രോഗങ്ങൾക്ക് അടിമകളാണ്. കൃഷ്ണൻ ഒരു ടെമ്പോ ഡ്രൈവർ ആയിരുന്നു, ആകസ്മികമായി തളർന്നു വീണ കൃഷ്ണനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വിദക്ദ്ധ പരിശോധനയിലാണ് മനസിലാക്കാൻ കഴിഞ്ഞത് കൃഷ്ണന് ഗില്ലാൻബാരി സിൻഡ്രോം എന്ന അപൂർവ രോഗമാണെന്ന് . അതോടുകൂടി കൈകാലുകൾ തളർന്നു കൃഷ്ണൻ കിടപ്പിലാവുകയായിരുന്നു. അതോടെ ആകെയുണ്ടായിരുന്ന കുടുംബത്തിന്റെ വരുമാനം നിലച്ചു.
തൊട്ടടുത്ത മാസം രക്തത്തിലെ സ്വേതാ രക്താണുക്കൾ പൂര്ണവളർച്ചയെത്തുന്നതിനുമുന്പു നശിക്കുന്ന രോഗം ബാധിച്ചു ലീലാമണിയും കിടപ്പിലായി. ത്രിശൂർ മെഡിക്കൽ കോളേജിൽ ആണ് ലീലാമണിയുടെ ചികിത്സ. ലീലാമണിക്കു ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത് അൻപതുലക്ഷത്തിൽ അധികം ചെലവ് വരുന്ന മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രീയയാണ്. ഇതുവരെയുള്ള ചികിത്സകൾ നാട്ടുകാരുടെ സഹായത്തോടുകൂടിയാണ് മുൻപോട്ടു കൊണ്ടുപോയത്. വിദ്യാര്ധികളായ മക്കളുടെ വിദ്യാഭ്യാസത്തിനു തന്നെ നല്ലൊരു തുക കടമായി വിവിധ ബാങ്കുകളിൽ നിന്നും എടുത്തിട്ടുണ്ട്. അന്തിയുറങ്ങാൻ വാസയോഗ്യമായ ഒരു വീടില്ലാത്ത കൊണ്ട് വാടക വീട്ടിലാണ് താമസിക്കുന്നത്.
അസാധാരണ രോഗങ്ങളുടെ വേട്ടയാടലിനുമുന്പിൽ പകച്ചു നിൽക്കുകയാണ് ഇ കുടുംബം. കരുണ വറ്റാത്തവരുടെ കരുതലിലാണ് ഇനി പ്രതീക്ഷ. പ്രിയമുള്ളവരേ ഈ നിർധാരരായ കുടുംബത്തെ അകമൊഴിഞ്ഞു സഹായിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വോക്കിങ് കാരുണ്യയുടെ നന്ദി അറിയ്യിക്കുന്നു.
click on malayalam character to switch languages