സിറിയയിലെ അല്‍ ഹോള്‍ അഭയാര്‍ത്ഥി ക്യാംപില്‍ നരകതുല്യമായ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് ഏറെ കാലം ജീവിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ ജിഹാദി വധു ഷമീമാ ബീഗത്തിന് മനംമാറ്റം. അടിമുടി കറുപ്പില്‍ പൊതിഞ്ഞ് വീര്‍പ്പുമുട്ടുന്ന അവസ്ഥയില്‍ ക്യാംപില്‍ കഴിയേണ്ടി വന്നതോടൊപ്പം സ്വദേശത്തേക്ക് തിരിച്ചുവരവ് അസാധ്യമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇതാദ്യമായി ചെയ്ത തെറ്റുകളില്‍ മാപ്പ് പറയാന്‍ ബീഗം തയ്യാറായത്. ഒരാഴ്ച മാത്രം പ്രായമായ മകന് ജെറായ്ക്കൊപ്പമാണ് ബീഗം അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്നത്. താന്‍ പ്രശസ്ത ആയതോടെയാണ് ഒരു ടെന്റ് ലഭിച്ചതെന്ന് അഭിമുഖം ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനോട് ഇവര്‍ പ്രതികരിച്ചു.
15-ാം വയസ്സില്‍ സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം പോരാടാന്‍ എത്തിയ ബീഗത്തിന് ഇപ്പോള്‍ 19 വയസ്സായി. ഇതിനിടെ മൂന്ന് പ്രസവം, രണ്ട് കുട്ടികള്‍ മരണപ്പെട്ടു, ഭര്‍ത്താവ് ജയിലിലുമായി. ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകളില്‍ യാതൊരു കുറ്റബോധവും പ്രകടിപ്പിക്കാന്‍ കഴിയാതിരുന്നതില്‍ സ്വന്തം പിതാവ് പോലും ഞെട്ടല്‍ രേഖപ്പെടുത്തുകയും കൈവിടുകയും ചെയ്തതിന് ശേഷമാണ് ബീഗത്തിന്റെ മനംമാറ്റം. ‘രണ്ടാമതൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. മറ്റ് ബ്രിട്ടീഷ് പെണ്‍കുട്ടികള്‍ തന്നെ പോലെ ഈ തെറ്റിലേക്ക് ചാടാതിരിക്കാനുള്ള മാതൃകയാകാന്‍ എനിക്ക് സാധിക്കും’, ബീഗം അവകാശപ്പെടുന്നു.
താന്‍ പ്രശസ്ത ആയിപ്പോയത് കൊണ്ടാണ് ഈ അവസ്ഥയ്ക്ക് ഇരയാക്കപ്പെടുന്നതെന്നാണ് ബീഗം കരുതുന്നത്. സിറിയയില്‍ ഐഎസിനൊപ്പം ചേര്‍ന്ന മറ്റ് ജിഹാധി വധുവിനെയും കുട്ടികളെയും തിരികെ യുകെയിലേക്ക് പ്രവേശിപ്പിച്ചതാണ് ഇതിന് ന്യായീകരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഏകദേശം 425 ബ്രിട്ടീഷ് ഐഎസ് അംഗങ്ങള്‍ യുകെയിലേക്ക് തിരിച്ചെത്തിയെന്നാണ് കണക്ക്. യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. അഭിമുഖങ്ങളില്‍ മുഖം കാണിച്ചത് മൂലം ടെന്റ് കത്തിക്കുമെന്നാണ് ചില ജിഹാദി സ്ത്രീകളുടെ നിലപാട്. ക്യാംപിലെ മറ്റ് ബ്രിട്ടീഷുകാര്‍ തങ്ങള്‍ ആരെന്ന് പുറത്ത് അറിയിക്കാതെ ഇരിക്കാനുള്ള ശ്രമങ്ങളിലാണ്.
നാട്ടിലേക്ക് തിരിച്ചുവരേണ്ടി വരുമെന്ന് പ്രതീക്ഷ ഇല്ലാതിരുന്നതിനാല്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഐഎസ് പോരാളികള്‍ക്ക് കൈമാറുകയും ചെയ്ത് കുടുങ്ങി ഇരിക്കുകയാണ് ബീഗം.
click on malayalam character to switch languages