മെൽബൺ: ലൈംഗികാരോപണക്കുറ്റം കോടതി ശരിവച്ചതോടെ വത്തിക്കാനിലെ പ്രഥമ ഉപദേശകസമിതിയിൽ നിന്ന് കർദ്ദിനാളിനെ മാർപ്പാപ്പ പുറത്താക്കി. രണ്ട് ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ നാണംകെട്ട് പുറത്തേക്ക്. 1990-കളില്‍ നടന്ന പീഡനത്തിലാണ് കര്‍ദിനാള്‍ ജോര്‍ജ്ജ് പെല്‍ കുറ്റക്കാരനാണെന്ന് ഓസ്ട്രേലിയന്‍ ജൂറി നിരുപാധികം പ്രഖ്യാപിച്ചത്. മെല്‍ബണ്‍ ആര്‍ച്ച്ബിഷപ്പായി സേവനം നല്‍കവെയാണ് രണ്ട് കൊയര്‍ ബോയ്സിനെ പെല്‍ ലൈംഗികമായി പീഡിപ്പിച്ചത്. വത്തിക്കാന്റെ ട്രഷറര്‍ എന്ന് വിശേഷിപ്പിച്ചിരുന്ന 77-കാരന് നാല് കുറ്റങ്ങള്‍ ചെയ്തെന്നാണ് കോടതി കണ്ടെത്തിയത്. ലൈംഗിക പീഡനത്തിന് കോടതി കയറിയ വത്തിക്കാന്റെ ഏറ്റവും ഉന്നതനായ ഒഫീഷ്യലാണ് പെല്‍.
സ്വദേശമായ ഓസ്ട്രേലിയയില്‍ പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന നിര്‍ദ്ദേശത്തോടെയാണ് കോടതി വത്തിക്കാന്‍ ഉന്നതനെതിരെയുള്ള കേസില്‍ വാദം കേട്ടത്. കേസില്‍ കുറ്റക്കാരനെന്ന് വിധി വന്നതോടെ കര്‍ദിനാളിനെ ക്യാബിനറ്റില്‍ നിന്നും നീക്കം ചെയ്യുമെന്ന് പോപ്പ് ഫ്രാന്‍സിസ് പ്രഖ്യാപിച്ചു. എന്നാല്‍ പെല്ലിനെതിരെ ലൈംഗിക പീഡന കേസില്‍ വിധി വന്നത് കൊണ്ടാണ് ഈ തീരുമാനമെന്ന് വിശദീകരിക്കാന്‍ വത്തിക്കാന്‍ തയ്യാറായില്ല. വിചാരണ ആരംഭിച്ചതോടെ കഴിഞ്ഞ വര്‍ഷം മുതല്‍ പെല്ലിന് വത്തിക്കാന്‍ ജോലികളില്‍ നിന്നും ലീവ് അനുവദിച്ചിരുന്നു.
സെന്റ് പാട്രിക്സ് കത്തീഡ്രലില്‍ കൊയര്‍ പാടാനെത്തിയപ്പോഴാണ് ആണ്‍കുട്ടികള്‍ക്ക് നേരെ ഇയാളുടെ ലൈംഗിക അതിക്രമം അരങ്ങേറിയത്. പുരോഹിതന്മാര് ലൈംഗിക ഇരകളാക്കിയവര്‍ക്ക് നഷ്ടപരിഹാരം ഓസ്ട്രേലിയയില്‍ തുടങ്ങിവെച്ച വ്യക്തിയാണ് പെല്‍. ഈ പദ്ധതി ആരംഭിച്ച 1996-ന് ശേഷമാണ് കര്‍ദിനാള്‍ സ്വയം പീഡകനായി മാറിയത്. ആദ്യ ഘട്ടത്തില്‍ ജൂറി പോലും കൃത്യമായി കേസില്‍ വിചാരണ കേള്‍ക്കാന്‍ തയ്യാറായില്ല. പിന്നീട് പുനഃസംഘടിപ്പിച്ച വിക്ടോറിയ കൗണ്ടി കോര്‍ട്ട് ജൂറിയാണ് വാദം കേട്ടതും കുറ്റക്കാരനായി കണ്ടെത്തിയതും. ഈ വിധി കൊണ്ടും പെല്ലിനെതിരെയുള്ള കേസുകള്‍ അവസാനിക്കുന്നില്ല. സ്വിമ്മേഴ്സ് ട്രയല്‍ എന്ന് കുപ്രശസ്തമായ മറ്റൊരു കേസില്‍ വിചാരണ അടുത്ത വര്‍ഷം ആരംഭിക്കാന്‍ ഇരിക്കുകയാണ്.
വിക്ടോറിയയിലെ ബല്ലാര്‍ട്ടില്‍ സ്വിമ്മിംഗ് പൂളില്‍ വെച്ച് 1970-കളില്‍ രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പ്രയോജനപ്പെടുത്തിയെന്നാണ് ആരോപണം. ജാമ്യ നിബന്ധനകള്‍ പ്രകാരം പെല്‍ തന്റെ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്തിരിക്കുകയാണ്, അതിനാല്‍ ഓസ്ട്രേലിയ വിട്ട് പോരാനും സാധിക്കില്ല. തനിക്കെതിരെയുള്ള പരാതികള്‍ വെറും ആരോപണങ്ങളാണെന്നാണ് പെല്‍ നേരത്തെ അവകാശപ്പെട്ടിരുന്നത്.
click on malayalam character to switch languages