- ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം
- ഇറാനെതിരെ കൂടുതൽ ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടനും ഇ.യുവും അമേരിക്കയും
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
- ‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ്
- മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ
- ഫോർട്ട് കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യ പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം
സംഗീതത്തിന്റെ മഴവില്ലഴകിൽ തിളങ്ങി വാദ്യ വിസ്മയക്കാഴ്ചകളുടെ പുതുചരിത്രം കുറിച്ച യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” ന് ആശംസകളുമായി മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ പ്രതിഭകൾ വയലാർ ശരത്ചന്ദ്ര വർമ്മ, റെക്സ് വിജയൻ, മൃദുല വാരിയർ, പൊന്നമ്മ ബാബു, ദിലീപ് കലാഭവൻ, റിച്ചാർഡ് ….ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് തിരുവോണാശംസകളും നേരുന്ന വീഡിയോ കാണുക…
- Aug 30, 2020
കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
കോവിഡ് – 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “Let’s Break It Together” ന് ആശംസകളർപ്പിച്ച് മലയാള ചലച്ചിത രംഗത്തെ പ്രതിഭകളായ വയലാർ ശരത്ചന്ദ്ര വർമ്മ, റെക്സ് വിജയൻ, മൃദുല വാരിയർ, പൊന്നമ്മ ബാബു, ദിലീപ് കലാഭവൻ, റിച്ചാർഡ് തുടങ്ങിയ പ്രമുഖർ. സംഗീതോപകരണങ്ങൾക്ക് പ്രാധാന്യം നൽകി വിദ്യാർത്ഥികൾക്കായി വിഭാവനം ചെയ്ത ലൈവ് ഷോ ആദ്യ ലൈവ് മുന്നേറുകയാണ്. മെയ് 28 ന് ആരംഭിച്ച ലൈവ് ഷോ ആഗസ്റ്റ് 31 ന് നടക്കുന്ന 31 -ാമത്തെ ഷോയായ തിരുവോണം സ്പെഷൽ ലൈവോടു കൂടി അവസാനിപ്പിക്കുമ്പോൾ ഷോയുടെ ഉദ്ദേശശുദ്ധിയെ ആദരിച്ച് കൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്തെ പ്രതിഭകൾ ആശംസകൾ അറിയിച്ചത്.
മലയാളികൾക്ക് മുൻപിൽ ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത അനുഗ്രഹീത ഗാനരചയിതാവും കവിയുമാണ് വയലാർ ശരത്ചന്ദ്ര വർമ്മ. മലയാളികളുടെ ഏറ്റവും പ്രിയങ്കരനായിരുന്ന വയലാർ രാമവർമ്മയുടെ മകനായ ശരത് ചന്ദ്ര വർമ്മ 1992 ൽ പുറത്തിറങ്ങിയ “എന്റെ പൊന്നുതമ്പുരാൻ” എന്ന ചിത്രത്തിലൂടെ ഗാനരചനാ രംഗത്ത് തുടക്കം കുറിച്ചു. കുറഞ്ഞൊരു ഇടവേളയ്ക്ക് ശേഷം 2003 ൽ “മിഴി രണ്ടിലും” എന്ന ചിത്രത്തിലൂടെ സ്വപ്ന സമാനമായ തിരിച്ച് വരവ് നടത്തിയ ഇദ്ദേഹം നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ മനോഹര ഗാനങ്ങളിലൂടെയും കവിതകളിലൂടെയും തന്റെ സർഗ്ഗ രചന തുടരുകയാണ്. നല്ല ഗാനരചയിതാവിനുള്ള 2003 ലെ ഏഷ്യാനെറ്റ് ഫിലിം അവാർഡ്, 2009 ലെ ഏഷ്യാനെറ്റ് ഫിലിം അവാർഡ്, 2011-ലെ പി.ഭാസ്കരൻ അവാർഡ്, 2012 -ലെ സീമ (SIlMA) അവാർഡ് എന്നിവ വയലാർ ശരത്ചന്ദ്ര വർമ്മയെ തേടിയെത്തി.
ലയാളത്തിലെ യുവനിരയിലെ സംഗീത സംവിധായകരിൽ പ്രമുഖനായ റെക്സ് വിജയൻ ഗിറ്റാറിസ്റ്റ്, സിംഗർ, റെക്കോർഡ് പ്രൊഡ്യൂസ്സർ എന്നീ നിലകളിൽ പ്രമുഖനാണ്. മലയാളത്തിലെ പ്രമുഖമായ “അവിയൽ” ബാന്റിലെ ലീഡ് ഗിറ്റാറിസ്റ്റായിരുന്ന റെക്സിന്റെ ആദ്യ ചലച്ചിത്ര സംരംഭം കേരള കഫേയാണ്. ചാപ്പ കുരിശ് മുതൽ 2020 ൽ പൂർത്തിയാക്കിയ വലിയ പെരുന്നാൾ വരെ 17 മലയാള ചിത്രങ്ങൾക്ക് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുള്ള റെക്സ് ഡാ തടിയാ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി തുടങ്ങിയ ചിത്രങ്ങളിലായി 9 ഗാനങ്ങൾ പാടിയിട്ടുണ്ട്.മികച്ച സംഗീത സംവിധായകനുള്ള 2018 ലെ ഫിലിം ഫെയർ അവാർഡ്, 2018 ലെ ഇൻഡിവുഡ് അക്കാദമി അവാർഡ്, 2018 ലെ മഴവിൽ മാംഗോ മ്യൂസിക് അവാർഡ്, 2018 ലെ മൂവി സ്ട്രീറ്റ് ഫിലിം അവാർഡ്, 2018 ലെ CPC സിനി അവാർഡ് എന്നീ അവാർഡുകൾ നേടിയിട്ടുള്ള റെക്സ് ചലച്ചിത്ര സംഗീത സംവിധാന രംഗത്ത് കൂടുതൽ സജീവമാകാനുള്ള തയ്യാറെടുപ്പുകളിലാണ്.
സംഗീത റിയാലിറ്റി ഷോകളിലൂടെ താരമായി മാറിയ ചലച്ചിത്ര പിന്നണി ഗായികയാണ് മൃദുല വാരിയർ. 2004 ൽ ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്ത “സപ്ത സ്വരങ്ങൾ” എന്ന റിയാലിറ്റി ഷോയിൽ ഫസ്റ്റ് റണ്ണറപ്പായി വിജയത്തുടക്കം കുറിച്ച മൃദുല 2005 ലെ കൈരളി ടി വി “ഗന്ധർവ്വ സംഗീതം” വിന്നർ, 2006 ലെ അമൃത ടി വി “സൂപ്പർ സ്റ്റാർ” തേർഡ് റണ്ണറപ്പ്, 2007 ലെ ഏഷ്യാനെറ്റ് പ്ളസ് “സ്റ്റാർ ഓഫ് സ്റ്റാർസ്” വിന്നർ, 2010 ലെ ഏഷ്യാനെറ്റ് “ഐഡിയ സ്റ്റാർ സിംഗർ” ഫസ്റ്റ് റണ്ണറപ്പ് എന്നീ വിജയങ്ങൾ കരസ്ഥമാക്കി. 2019 ൽ ആരംഭിച്ച് ഇപ്പോഴും ഏറ്റവും ജനപ്രീതി നേടി മുന്നേറുന്ന ഫ്ളവേഴ്സിലെ “ടോപ് സിംഗർ ” ൽ ജഡ്ജായി വന്ന മൃദുല മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും ഗാനങ്ങളാലപിച്ചിട്ടുണ്ട്. 2007 ൽ പുറത്തിറങ്ങിയ “ബിഗ് ബി” എന്ന സിനിമയിലൂടെ പിന്നണി ഗാന രംഗത്ത് തുടക്കം കുറിച്ച മൃദുല നാല് ഭാഷകളിലായി 63 ഓളം സിനിമകൾക്ക് വേണ്ടി ഗാനങ്ങളാലപിച്ചിട്ടുണ്ട്. 25 ൽ അധികം ആൽബങ്ങളിൽ ഗാനങ്ങളാലപിച്ചിട്ടുള്ള മൃദുല 2014 ലെ നല്ല ഗായികയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം സ്പെഷ്യൽ ജൂറി അവാർഡ്, സൌത്ത് ഇൻഡ്യൻ ഇന്റർനാഷണൽ മൂവി അവാർഡ്, ഏഷ്യാനെറ്റ് ഫിലിം അവാർഡ്, വനിത ഫിലിം അവാർഡ് എന്നിവ ഉൾപ്പടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. നിർമ്മാണം പൂർത്തിയായതും ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്നതുമായ നിരവധി സിനിമകളിൽ ഈ യുവ ഗായിക പാടിയിട്ടുണ്ട്.
മലയാള സിനിമാ, സീരിയൽ രംഗത്തെ ഒരു അവിഭാജ്യ ഘടകമാണ് പൊന്നമ്മ ബാബു. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും നിറഞ്ഞ് നിൽക്കുന്ന പൊന്നമ്മ ബാബു 1993 ൽ നിർമ്മിച്ച ” സൌഭാഗ്യം” എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേയ്ക്ക് എത്തുന്നത്. നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച ഈ നടി ഒരു പിടി നല്ല കഥാപാത്രങ്ങൾക്ക് ജീവനേകി കഴിഞ്ഞു.1996 ൽ പുറത്തിറങ്ങിയ “പടനായകൻ” എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായതിനെ തുടർന്ന് കൈനിറയെ ചിത്രങ്ങൾ. സിനിമ, സീരിയൽ, കോമഡി ഷോ തുടങ്ങി 300 ൽ അധികം വേഷങ്ങൾ. സിനിമാ, സീരിയൽ രംഗത്ത് കൂടുതൽ ശ്രദ്ധേയമായ വേഷങ്ങൾക്കായി കാത്തിരിക്കുന്ന നടിയാണ് പൊന്നമ്മ ബാബു.
കൊച്ചിൻ കലാഭവനിലൂടെ തുടക്കം കുറിച്ച് സിനിമയിൽ എത്തി ചേർന്ന അനുഗ്രഹീത കലാകാരനാണ് ദിലീപ് കലാഭവൻ. 2003 ൽ കലാഭവനിൽ അംഗമായി ചേർന്ന ദിലീപ് ഇതിനോടകം 1000 ലേറെ വേദികളിൽ തന്റെ കലാ വൈഭവം പ്രദർശിപ്പിച്ച് കഴിഞ്ഞു. ബെസ്റ്റ് സ്റ്റേജ് പെർഫോമർക്കുള്ള ഗൾഫ് മീഡിയ അവാർഡ് കരസ്ഥമാക്കിയ ദിലീപ് “മുംബൈ ടാക്സി”, “അമർ അക്ബർ അന്തോണി” തുടങ്ങി 13- ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിലെ “മിമിക്രി മഹാമേള” യിലെ വിന്നറായിരുന്നു ഈ മികച്ച കലാകാരൻ.
“കറുത്ത മുത്ത്” എന്ന ഒരൊറ്റ സീരിയലിലൂടെ മിനി സ്ക്രീനിന്റെ . പ്രിയങ്കരനായി മാറിയ അനുഗ്രഹീത നടനാണ് റിച്ചാർഡ്. കറുത്ത മുത്തിലെ ജയൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി മാറിയ റിച്ചാർഡ് കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം “സുമംഗലീ ഭവ” എന്ന സീരിയലിലെ സൂര്യ നാരായണ വർമ്മയെന്ന കഥാപാത്രമായി ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്.
കോവിഡ് 19 ന് എതിരായ യുദ്ധത്തിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ളവർക്ക് ആദരവ് അർപ്പിക്കുന്നതിന് വേണ്ടി തുടങ്ങിയ ലൈവ് ഷോയായ “Let’s Break It Together”, സെപ്റ്റംബർ ആദ്യ വാരം മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് അവസാനിപ്പിക്കുവാൻ സംഘാടകരായ യുക്മയും യുക്മ സാംസ്കാരിക വേദിയും നിർബ്ബന്ധിതരായത്.
“Let’s Break It Together” നും സമാപന ദിവസമായ ആഗസ്റ്റ് 31 ലെ തിരുവോണദിന സ്പെഷ്യൽ ലൈവിനും ആശംസകൾ അർപ്പിക്കുകയും യു കെ മലയാളികൾക്ക് ഓണാശംസകൾ അറിയിക്കുകയും ചെയ്ത മലയാള ചലച്ചിത്ര, ടെലിവിഷൻ രംഗത്തെ പ്രമുഖരായ വയലാർ ശരത്ചന്ദ്ര വർമ്മ, റെക്സ് വിജയൻ, മൃദുല വാരിയർ, പൊന്നമ്മ ബാബു, ദിലീപ് കലാഭവൻ, റിച്ചാർഡ് എന്നിവർക്ക്, ഷോയുടെ സംഘാടകരായ യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി.എ. ജോസഫ്, നാഷണൽ കോ ഓർഡിനേറ്റർ കുര്യൻ ജോർജ്ജ് എന്നിവർ സ്നേഹപൂർവ്വം നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം ഹൃദ്യമായ ഓണാശംസകൾ നേരുകയും ചെയ്യുന്നു.
Latest News:
യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ 'A DA...
റോമി കുര്യാക്കോസ് ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാകഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച...ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം
തെഹ്റാൻ: ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം. ഇസ്ഫഹൻ നഗരത്തിന് സമീപം സ്ഫോടനമുണ്ടായെന്ന റ...ഇറാനെതിരെ കൂടുതൽ ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടനും ഇ.യുവും അമേരിക്കയും
ലണ്ടൻ: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഇറാനെതിരെ ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ ...ഗുജറാത്തിനെ വീഴ്ത്തി ഡൽഹി
ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക...സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻ...‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ്
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എ കെ ആൻ്റ...മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ
ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ ...ഫോർട്ട് കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യ പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം
ഫോർട്ട്കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യം പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം. ഓസ്ട്രിയ സ്വദേ...
Post Your Comments Here ( Click here for malayalam )
Latest Updates
- യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ ‘A DAY FOR ‘INDIA” ഏപ്രിൽ 20 – ന് (ശനിയാഴ്ച); ഉൽഘാടനം : എം ലിജു റോമി കുര്യാക്കോസ് ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാകഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച്ച്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്റർ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ‘MISSION 2024’ – ന്റെ നേതൃത്വത്തിൽ കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഏപ്രിൽ 20 – ന് (ശനിയാഴ്ച) ‘A DAY FOR ‘INDIA” ക്യാമ്പയിൻ സംഘടിപ്പിക്കും. പ്രമുഖ കോൺഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാർ റൂം ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്ന ശ്രീ
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക്കാനാകാതെ തകർന്ന് ഗുജറാത്ത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് പതിനെട്ടാം ഓവറിന്റെ മൂന്നാം പന്തിൽ വെറും 89 റൺസ് നേടി പുറത്തായി. മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമുണ്ടായാലും വിജയം 4 വിക്കറ്റ് നഷ്ടത്തിൽ ഒൻപതാം ഓവറിൽ ഡൽഹി പിടിച്ചെടുത്തു. 20 റൺസ് നേടിയ ജേക്ക്സ് ടോപ് സ്കോററായി. 11 പന്തിൽ 16 റൺസ് നേടി ക്യാപ്റ്റൻ പന്തും ഒൻപത് പന്തിൽ ഒൻപത് റൺസ്
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വനം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ് സസ്പെൻഷൻ. DFO എം ഷജ്ന കരീം, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻകുട്ടി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പ് തല അന്വേഷണത്തിൽ 18 ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ജീവനും സ്വത്തിനും വീടിനും ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ചു
- ‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എ കെ ആൻ്റണി ആദർശമുള്ള നേതാവാണെന്നും പാർട്ടിയോട് വലിയ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മകൻ തോൽക്കുമെന്ന് എ കെ ആൻ്റണി പറഞ്ഞത് അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദം കൊണ്ടാകാം അനിൽ ആൻ്റണിയെ പിന്തുണയ്ക്കാത്തതെന്നും കൂട്ടിച്ചേർത്തു. അനിൽ ആൻ്റണിക്ക് എല്ലാ പിന്തുണയും ഉണ്ടെന്ന് അറിയാം. വോട്ടെടുപ്പ് ദിവസം അച്ഛൻ്റെ അനുഗ്രഹം വാങ്ങിവേണം ഇറങ്ങാൻ. ആൻ്റണിയെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂവെന്നും എന്നാൽ
- മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിൽ. നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന ട്രെയിനാണ് നിർമിക്കുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ബുള്ളറ്റ് ട്രെയിനുകളുടെ ഡിസൈൻ തയ്യാറാക്കുന്നത്. ഫ്രഞ്ച് ട്രെയിൻ എ ഗ്രാൻഡെ വിറ്റെസെ, ജാപ്പനീസ് ഷിൻകാൻസെൻ എന്നിവയാണ് മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ ഓടുന്നത്. നിർദിഷ്ട അഹമ്മദാബാദ്
click on malayalam character to switch languages