1 GBP = 102.92
breaking news

ഹൈഡ്രോക്‌സിക്ലോറോക്വിൻ നൽകാമെന്ന് ഐ.സി.എം.ആർ; ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന

ഹൈഡ്രോക്‌സിക്ലോറോക്വിൻ നൽകാമെന്ന് ഐ.സി.എം.ആർ; ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനും മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിൻ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് പ്രതിരോധത്തിനായി ആരോഗ്യ പ്രവർത്തകർക്ക് ഹൈഡ്രോക്‌സിക്ലോറോക്വിൻ നൽകാമെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്. 

വിദഗ്ധർ നടത്തിയ പരീക്ഷണങ്ങളിൽ മരുന്നിന് വൈറസിനെ പ്രതിരോധിക്കാനാൻ കഴിയില്ലെന്ന് തെളിഞ്ഞതായി ലോകാരോഗ്യ സംഘടന എക്‌സിക്യൂട്ടീവ് ഡയറക്ടർ മൈക്കിൾ റയാൻ വ്യക്തമാക്കി. മരുന്ന് ഫലം ചെയ്യുന്നുണ്ടോ എന്ന് പഠിക്കാൻ നിരവധി പരീക്ഷണങ്ങൾ നടത്തിയതായും വിദഗ്ധരുടെ മേൽനോട്ടത്തിൽ പാർശ്വഫലങ്ങൾ കണക്കിലെടുത്ത് മാത്രമേ മരുന്ന് രോഗികൾക്ക് നൽകാവൂ എന്നും അദ്ദേഹം നിർദേശിച്ചു. 

മരുന്ന് ഉപയോഗിച്ചവർക്ക് രോഗബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്നും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത ആരോഗ്യ പ്രവർത്തകർ, കണ്ടെയ്ൻമെൻറ് സോണിലെ സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ഈ മരുന്ന് നൽകാമെന്നുമാണ് ഐ.സി.എം.ആറിെൻറ പക്ഷം. 

അതേസമയം കോവിഡ് ചികിത്സക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നതിൽ ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. ‘ദ ലാൻസൻറ്’ എന്ന പ്രമുഖ മെഡിക്കൽ ജേർണൽ പ്രസിദ്ധീകരിച്ച 14,888 കോവിഡ് രോഗികൾ നടത്തിയ നിരീക്ഷണ പഠനത്തിൽ ഹൈഡ്രോക്സിക്ലോറോക്വിൻ പ്രയോഗിച്ച രോഗികളിൽ ഉയർന്ന മരണ സാധ്യതയും ക്രമരഹിതമായ ഹൃദയമിടിപ്പുകളും കണ്ടെത്തിയതായി പറയുന്നുണ്ട്. മലേറിയ മരുന്ന് തുടർന്നും ഉപയോഗിക്കുന്നതിനെ പഠനത്തിൽ പെങ്കടുത്തവരാരും പ്രോത്സാഹിപ്പിച്ചിട്ടുമില്ല. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more