1 GBP = 102.92
breaking news

ലണ്ടനിൽ പ്രൗഢിയേറിയ വിർച്യൽ ഓഫീസുകൾ മാസം 24 പൗണ്ടിന് വാടകയ്‌ക്കെടുത്ത് കമ്പനികളുടെ തട്ടിപ്പ്

ലണ്ടനിൽ പ്രൗഢിയേറിയ വിർച്യൽ ഓഫീസുകൾ മാസം 24 പൗണ്ടിന് വാടകയ്‌ക്കെടുത്ത് കമ്പനികളുടെ തട്ടിപ്പ്

ലണ്ടൻ: ശ്രദ്ധേയമായ പ്രൗഢിയേറിയ ഓഫീസ് വിലാസം ശക്തമായ ഒരു ബിസിനസ്സിന്റെ ആണിക്കല്ലെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഓൺലൈൻ സംരംഭകർ ആ വിശ്വാസത്തെയും മുതലെടുത്ത് തട്ടിപ്പിനിറങ്ങുകയാണ്.

മധ്യ ലണ്ടനിലെ സ്മാർട്ട് പോർട്ട്‌ലാന്റ് കെട്ടിടമാണ് നമ്പർ 207 റീജന്റ് സ്ട്രീറ്റ്, ഒരു ഷൂ ഷോപ്പിന് മുകളിൽ അഞ്ച് നിലകളായുളള കെട്ടിടത്തിലെ ഒരു ഓഫീസ് റൂമിന്റെ വാടക കണ്ണ് നനയ്ക്കുന്നതായിരിക്കും. എന്നാൽ മൂന്നാം നില ഒരു മാസം 24 പൗണ്ടിന് നിങ്ങൾക്കും സ്വന്തമാക്കാം. എന്നാൽ ഏകദേശം നാലായിരത്തോളം കമ്പനികളാകും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടെ പ്രവർത്തിക്കുകയെന്ന് സാരം. കാരണം 207 റീജന്റ് സ്ട്രീറ്റ് ഒരു വെർച്വൽ ഓഫീസ് എന്നറിയപ്പെടുന്നു. ഓഫീസ് അഡ്രസ് മാത്രമുപയോഗിച്ചു കൊണ്ടാണ് കമ്പനികളുടെ ഈ തട്ടിപ്പ്. കമ്പനികളുടെ സ്റ്റാഫുകളൊന്നും വിലാസത്തിൽ അധിഷ്ഠിതമല്ലെന്നും ഏത് പോസ്റ്റും അവരുടെ യഥാർത്ഥ സ്ഥാനത്തേക്ക് കൈമാറുന്നുവെന്നും ഇതിനർത്ഥം.

ബിസിനസ്സ് കാർഡുകളിലും വെബ്‌സൈറ്റുകളിലും വിലാസം ഉപയോഗിക്കാൻ കഴിയുന്നതിന് കമ്പനിയുടമകൾ പണം നൽകുന്നു. സ്ഥലം വാടകയ്‌ക്കെടുക്കുന്ന സ്ഥാപനം എന്ന നിലയിൽ, പ്രധാന ഓഫീസോ ബ്രാഞ്ചുകളോ ലണ്ടനിലെന്ന് വെബ്‌സൈറ്റുകളിലും മറ്റും ചേർക്കുകയാണ് പതിവ്. ലണ്ടനിലെ റീജന്റ് സ്ട്രീറ്റിൽ ഒരു വെർച്വൽ ഓഫീസ് ഉള്ളത് പ്രൊഫഷണലിസത്തിന്റെ ഉന്നതി ഉയർത്തുകയും ബിസിനസ്സ് സ്ഥാപിതവും വിശ്വാസയോഗ്യവുമാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

ചില്ലറ വ്യാപാരികൾ മുതൽ സ്വകാര്യ അന്വേഷകർ വരെയുള്ളവരാണ് ലണ്ടൻ വിലാസം അടിസ്ഥാനമാക്കിയുള്ള കമ്പനികൾ. പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി നാലുവർഷത്തെ ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന യുഎസ് ബിസിനസുകാരിയായ ജെന്നിഫർ അർക്കൂരി, തന്റെ സ്ഥാപനമായ ഹാക്കർ ഹൗസ് ലിമിറ്റഡ് റീജന്റ് സ്ട്രീറ്റ് വിലാസമാണ് ഉപയോഗിക്കുന്നത്.

മിക്ക ബിസിനസുകൾക്കും ഒരു വെർച്വൽ ഓഫീസ് വിലാസം ആവശ്യപ്പെടുന്നതിന് ന്യായമായ കാരണമുണ്ടെങ്കിലും, കൂടുതലും ഉടമകൾ സിസ്റ്റം തട്ടിപ്പിനായി ഉപയോഗപ്പെടുത്തുന്നു. ലോക്ക്ഡൗൺ സമയത്ത് ഓൺലൈൻ തട്ടിപ്പ്, സൈബർ കുറ്റകൃത്യ റിപ്പോർട്ടുകൾ കുതിച്ചുയർന്നു, വ്യക്തികളുടെ നഷ്ടം കഴിഞ്ഞ മാസം 148.8 മില്യൺ പൗണ്ടായിരുന്നുവെന്ന് ആക്ഷൻ ഫ്രോഡ് പറയുന്നു.

207 റീജന്റ് സ്ട്രീറ്റിൽ രജിസ്റ്റർ ചെയ്തതായി അവകാശപ്പെടുന്ന അനധികൃത സ്ഥാപനങ്ങളെക്കുറിച്ച് ഫിനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റിയായ സിറ്റി വാച്ച്ഡോഗ് അര ഡസനോളം മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. അടുത്തിടെ പൂട്ടിപ്പോയ കൂമ്പെസ് ആൻഡ് കിവോൺസ്കി ഇൻവെസ്റ്റ്‌മെൻറ്സ്, ഒരു വായ്പാ സ്ഥാപനമായ സ്കൈ ക്വിഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇരകളെ 20,000 പൗണ്ട് വായ്പ നൽകാമെന്ന് പറഞ്ഞു ബോധ്യപ്പെടുത്തി ആദ്യം ചെറിയ നിക്ഷേപം ആവശ്യപ്പെട്ടാണ് തട്ടിപ്പ്. തട്ടിപ്പിനിരയായവർ ഓഫീസ് അന്വേഷിച്ചെത്തുമ്പോൾ ഓഫീസ് ഇവിടെയില്ലെന്ന മറുപടിയാകും ഉൽപഭോകതാക്കൾക്ക് ലഭിക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more