1 GBP = 103.90

സ്വകാര്യ കമ്പനി നാല് കോടി തട്ടിയെടുത്തുവെന്ന് രാഹുൽ ദ്രാവിഡിന്റെ പരാതി

സ്വകാര്യ കമ്പനി നാല് കോടി തട്ടിയെടുത്തുവെന്ന് രാഹുൽ ദ്രാവിഡിന്റെ പരാതി

ബംഗളൂരു: സ്വകാര്യ കമ്പനിക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസിന് പരാതി നൽകി മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ്. തന്റെ നാല് കോടി രൂപ തട്ടിയെന്ന് ആരോപിച്ച് വിക്രം ഇൻവെസ്‌റ്റ്മെന്റ് എന്ന സ്വകാര്യ കമ്പനിക്കെതിരെയാണ് ദ്രാവിഡ് പരാതി നൽകിയത്. 20 കോടി രൂപ താൻ കമ്പനിയിൽ നിക്ഷേപിച്ചെങ്കിലും പതിനാറ് കോടി രൂപ മാത്രമാണ് തിരികെ നൽകിയതെന്നും ബാക്കി നാല് കോടി രൂപ തരാനുണ്ടെന്നും രാഹുൽ നൽകിയ പരാതിയിൽ പറയുന്നു.

500 കോടിയോളം രൂപയുടെ തട്ടിപ്പ് കേസാണ് കമ്പനിയുടെ പേരിലുള്ളത്. നിരവധി പേരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കമ്പനി ഉടമ രാഘവേന്ദ്ര ശ്രീനാഥ്, ഏജന്റുമാരായ സുത്രാം സുരേഷ്, നരസിംഹമൂർത്തി, കെ.സി. നാഗരാജ്, പ്രഹ്‍ളാദ് എന്നിവരെ നേരത്തെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരെ 14 ദിവത്തേക്ക് കസ്‌റ്റഡിയിൽ വിട്ടു. ദ്രാവിഡിനെ കൂടാതെ ബാഡ്മിന്റൺ താരങ്ങളായ സെെന നേഹ്‌വാൾ, പ്രകാശ് പദുക്കോൺ എന്നിവരും കമ്പനിയിൽ പണം നിക്ഷേപിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more