- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
- ‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ്
- മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ
- ഫോർട്ട് കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യ പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം
- ‘ആദ്യം നാട്ടിലെത്തട്ടെ, ഉമ്മയെ കാണട്ടെ’; അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുന്നതിനെതിരെ കുടുംബം
- ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്കും; തത്വത്തിലുള്ള അനുമതി നൽകി കേന്ദ്രസർക്കാർ
യുക്മയുടെ ആഭിമുഖ്യത്തിൽ നവമാധ്യമങ്ങളെക്കുറിച്ച് വിജ്ഞാനപ്രദമായ ഓണ്‍ലൈന്‍ സംവാദം ഇന്ന് 4.30 PMന്….. “വാട്ട്സ്ആപ്പ് നയം മാറ്റങ്ങളിലെ വാസ്തവങ്ങളും വസ്തുതകളും” ഉദ്ഘാടനം: വേണു രാജാമണി ഐ.എഫ്.എസ് മുഖ്യപ്രഭാഷണം: സംഗമേശ്വരന് അയ്യര്‍ (യു.എസ്.എ)
- Jan 23, 2021
സജീഷ് ടോം
(യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുക്മയുടെ ആഭിമുഖ്യത്തിൽ നവമാധ്യമങ്ങളെക്കുറിച്ച് വിജ്ഞാനപ്രദമായ ഓണ്‍ലൈന്‍ സംവാദം ഇന്ന് 4.30 PM (യുകെ) 10PM (ഇൻഡ്യ)ന് നടക്കുന്നതാണ്. വാട്ട്സ്ആപ്പിലെ നയങ്ങള്‍ മാറുന്നത് ഉള്‍പ്പെടെ സ്വകാര്യതയും വ്യക്തിവിവരങ്ങളും അടക്കമുള്ള വിവിധ വിഷയങ്ങളില്‍ ഡിജിറ്റല്‍ ലോകത്ത് സാധാരണക്കാര്‍ക്കിടയില്‍ ആശങ്ക പടരുമ്പോള്‍ സങ്കീര്‍ണ്ണമായ ഡിജിറ്റല്‍ നയങ്ങളെയും നിലപാടുകളെയുമെല്ലാം ലളിതവത്കരിച്ച് ഓണ്‍ലൈന്‍ മേഖലയില്‍ കൂടുതല്‍ ആത്മവിശ്വാസം പകരുന്നതിന് വേണ്ടിയാണ് വിജ്ഞാനപ്രദമായ ഓണ്‍ലൈന്‍ സംവാദം സംലടിപ്പിച്ചിരിക്കുന്നത്.
സൈബര്‍ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളാണ് മുഖ്യപ്രഭാഷണത്തിനും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനുള്ള പാനല്‍ അംഗങ്ങളായും എത്തുന്നത്. ഡിജിറ്റല്‍ മീഡിയയും സാങ്കേതിക വിദ്യയും മനസ്സിനെ അതിവേഗം കീഴടക്കുന്ന വേഗതയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ആധുനിക ലോകത്തില്‍ അസാധാരണമായ തരത്തില്‍ പല അവസരങ്ങളും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം നല്‍കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ വലിയ അപകട സാധ്യതകളും ഇവ സൃഷ്ടിക്കുന്നുണ്ട്. സൈബര്‍ സ്പേസ്, മൊബൈല്‍ ടെക്നോളജീസ് എന്നിവയുടെ അപാരമായ സാധ്യതകള്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ പരസ്പരം ബന്ധപ്പെടാനും അവസരങ്ങളെ പര്യവേക്ഷണം ചെയ്യാനും പഠിക്കാനും മുമ്പൊരിക്കലും ചിന്തിച്ചിട്ടില്ലാത്ത വിധത്തില്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഈ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കാലികപ്രസക്തമായ ഒരു വിഷയം എന്ന നിലയിലാണ് യുക്മ ഈ ക്ലാസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് ജനുവരി 23 ശനിയാഴ്ച്ച യു.കെ സമയം വൈകിട്ട് 4.30 (ഇന്ത്യന്‍ സമയം രാത്രി 10 മണി) ആണ് പരിപാടി.
ലോകമറിയുന്ന മലയാളി നയതന്ത്രജ്ഞനായ ശ്രീ. വേണു രാജാമണി ഐ.എഫ്.എസാണ് “ഡിജിറ്റല്‍ ലോകത്ത് ലളിതമായി ആത്മവിശ്വാസം പകരുന്നു” എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഈ പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ നയതന്ത്രജ്ഞന് എന്ന നിലയില്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ ബന്ധങ്ങള്‍ വിവിധ ലോകരാഷ്ട്രങ്ങളുമായി ഊട്ടിയുറപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുള്ള മഹദ്വ്യക്തിത്വമാണ് അദ്ദേഹം. മുന്‍ പത്രപ്രവര്ത്തകന് കൂടിയായിരുന്ന അദ്ദേഹം ശ്രീ. പ്രണാബ് കുമാർ മുഖര്‍ജി ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്നപ്പോള്‍ പ്രസ് സെക്രട്ടറി എന്ന നിലയിലും ശ്രദ്ധേയമായ പങ്ക് വഹിച്ചു. 2017 ജൂണ്‍ മുതല്‍ നെതര്‍ലാന്‍ഡിലെ ഇന്ത്യയുടെ അംബാസഡറായി പ്രവര്‍ത്തിച്ച അദ്ദേഹം കഴിഞ്ഞ മാസമാണ് ഔദ്യോഗിക ചുമതലകളില്‍ നിന്നും വിരമിച്ചത്.
പരിപാടിയില്‍ മുഖ്യപ്രഭാഷകനായി ക്ലാസ്സുകള്‍ നയിക്കുവാനെത്തുന്നത് ‘സംഗം’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സംഗമേശ്വരന് മാണിക്യം അയ്യരാണ്. അമേരിക്കയിലെ കൊളറാഡോയിലുള്ള ഡെന്‍വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറിയപ്പെടുന്ന ഒരു അന്താരാഷ്ട്ര സൈബര്‍-സുരക്ഷാ വിദഗ്ദ്ധനാണ് അദ്ദേഹം. ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിംഗ് ബിരുദവും സിസ്റ്റംസ് & മാര്‍ക്കറ്റിംഗില്‍ എംബിഎയും നേടി 25 വര്‍ഷത്തിലേറെ ഈ രംഗത്ത് പരിചയമുള്ള ഇദ്ദേഹം സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രമുഖ സര്‍ട്ടിഫിക്കേഷനുകളായ ജി.എസ്..ഇസി, സി.ഐ.എസ്.പി, സി.ഐ.എസ്.എം, സി.ആര്.എസ്.സി, സി.സി.എസ്.കെ, വി.ടി.എസ്.പി എന്നിവയില്‍ യോഗ്യതയും നേടിയിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ ഇന്റര്‍പോള്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സമ്മേളനം ഉള്‍പ്പെടെ വിവിധ വേദികളില്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. 2016 ല്‍ കാനഡയിലെ ഒന്റാറിയോയിലെ വിവിധ സ്കൂളുകളിലായി ആയിരക്കണക്കിന് കുട്ടികള്‍ക്കായി സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണവും ഡിജിറ്റല്‍ സ്വകാര്യതാ കാമ്പെയ്നും നയിക്കുന്നതില്‍ അദ്ദേഹം നടത്തിയ സമഗ്ര ശ്രമങ്ങളെ പരിഗണിച്ച് ഒന്റാറിയോ പ്രവിശ്യാ പാര്‍ലമെന്റ് ആയ ഹൗസ് ഓഫ് കോമണ്‍സ് പ്രത്യേകം അഭിനന്ദിച്ചു. വ്യവസായ കണ്‍സോര്‍ഷ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി കമ്പനികളുടെ സൈബര്‍ സുരക്ഷാ ഉപദേശക സമിതിയില്‍ അദ്ദേഹം പങ്കാളിയാണ്. ശ്രോതാക്കളെ കൂടി പങ്കാളികളാക്കിയുള്ള അദ്ദേഹത്തിന്റെ ക്ലാസ്സ് ശൈലി പൊതുവേ ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്നതാണ്.
നിരവധി പരിപാടികളില്‍ സജീവ പങ്കാളിയായ സംഗം വിവിധ സൈബര്‍ സുരക്ഷാ വശങ്ങളെക്കുറിച്ച് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് ഉപദേശം നല്‍കുകയും തന്റെ സാമൂഹിക നിരീക്ഷണങ്ങളില്‍ നിന്ന് വിവിധ ബ്ലോഗുകളും ലേഖനങ്ങളും ജനനന്മയ്ക്കായി എഴുതുകയും ചെയ്യുന്നു. പൊതുപ്രഭാഷണം, ഫോട്ടോഗ്രഫി, സ്പോര്‍ട്സ്, പെയിന്റിംഗ്, ജ്യോതിശാസ്ത്രം, വേദഗണിതശാസ്ത്രം എന്നിവ അദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്ന താല്‍പ്പര്യങ്ങളാണ്. പരിശീലനം ലഭിച്ച കര്‍ണാടക സംഗീതജ്ഞന് കൂടിയായ അദ്ദേഹം വയലിന്, കീബോര്‍ഡ്, കസൂ തുടങ്ങിയ ഉപകരണങ്ങള്‍ വായിക്കുന്നു. ഇടയ്ക്കിടെ കോമഡി ഷോയും ചെയ്യുന്നുണ്ട്. മുമ്പ് വിവിധ റേഡിയോ സ്റ്റേഷനുകളില്‍ വിവിധ ടോക്ക് ഷോകള്‍ അവതരിപ്പിച്ച അദ്ദേഹം യുഎസ്എ, കാനഡ, ഇന്ത്യ, ജര്‍മ്മനി, സിംഗപ്പൂര്‍, യുഎഇ എന്നിവിടങ്ങളിലായി വിവിധ ടെലിവിഷന്‍, റേഡിയോ അഭിമുഖങ്ങളില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ ചില കഥകള്‍ “ഫ്രം എല്ലിസ് ഐലന്റ്” എന്ന പുസ്തകത്തില്‍ പ്രസിദ്ധ എഴുത്തുകാരന് സി. രാധാകൃഷ്ണനോടൊപ്പം 2020 ജൂലൈയില്‍ പ്രസിദ്ധീകരിച്ചു.
ബാംഗ്ളൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ധയായ അപര്‍ണ വിശ്വനാഥന് സംരംഭക, മാധ്യമ പ്രവര്‍ത്തക, മോട്ടിവേഷണല്‍ സ്പീക്കര്‍, മെന്റര്‍, കണ്‍സള്‍ട്ടന്റ് ട്രെയിനര്‍ എന്നീ നിലകളിലും നിറഞ്ഞ് നില്ക്കുന്ന വ്യക്തിത്വമാണ്. സാമൂഹ്യ-വൈകാരിക പഠന സ്ഥലത്ത് ശ്രദ്ധേയമായി പ്രവര്‍ത്തിക്കുന്ന ‘സോഷ്യോ’ എന്ന സംഘടനയുടെ സ്ഥാപകയാണ്. ആശയവിനിമയം, ലിംഗഭേദം, ലൈംഗികത, മാനസികാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കുട്ടികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍, പ്രൊഫഷണലുകള്‍ എന്നിവരുമായി അടുത്ത് പ്രവര്‍ത്തിക്കുന്നു. കോവിഡ് ബാധിത സമയങ്ങളില്‍ നിരവധി ഇടപെടലുകളിലൂടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വിഷമതയനുഭവിക്കുന്നവര്ക്ക് ആരോഗ്യ സഹായം സുഗമമാക്കി. മാധ്യമ പ്രവര്‍ത്തക കൂടിയായ അവര്‍ മാതൃഭൂമി പത്രത്തിലും ഇക്കണോമിക്സ് ഡെയ്ലിയിലും കോളം എഴുതുന്നുണ്ട്. വിവിധ ബിസിനസ്, ജേര്‍ണലിസം സ്കൂളുകളിലും ഗസ്റ്റ് ഫാക്കല്‍റ്റി എന്ന നിലയില്‍ സേവനം അനുഷ്ഠിക്കുന്നു.
ബിരുദാനന്തര ബിരുദധാരിയായ അപര്‍ണ വിശ്വനാഥന് ജേര്‍ണലിസം ആന്റ് കമ്മ്യൂണിക്കേഷനില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവുമാണ്. വനിതാ സംരംഭകത്വ പദ്ധതിയെ മുന്‍നിര്‍ത്തി സമര്‍പ്പിച്ച ബിസിനസ്സ് മോഡലിന് പ്രത്യേക അംഗീകാരം ലഭിച്ച് രണ്ടാം റാങ്കോടെയാണ് ഐ.ഐ.എം ബാംഗ്ലൂരില്‍ നിന്ന് പാസായത്. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് സംരംഭകത്വത്തില്‍ എംബിഎ നേടി. വിദ്യാഭ്യാസരംഗത്തോടുള്ള അഭിനിവേശം ഇപ്പോള്‍ ഗവേഷണ രംഗത്തേയ്ക്ക് നയിച്ചിരിക്കുകയാണ്. കോളേജ് പഠന സമയത്ത് ദൂരദര്ശന് ‘രംഗോളി’ ഹോസ്റ്റു ചെയ്യുന്നതിലൂടെ ആരംഭിച്ച് പിന്നീട് സ്വകാര്യ ടിവി ചാനലുകളിലേക്ക് മാറി, അക്കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ ന്യൂസ് റീഡറായി. സംരംഭകത്വത്തിലേയ്ക്ക് മാറിയ ശേഷവും തനിക്ക് താല്‍പ്പര്യമുള്ള ഷോകള്‍ ഹോസ്റ്റുചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തു കൊണ്ട് ടെലിവിഷന്‍ രംഗത്ത് സജീവമാണ്.
ഇംഗ്ലണ്ടിലെ സ്വിന്ഡന് ബറോ കൗണ്‍സിലില്‍ 20 വര്‍ഷത്തിലധികമായി ഐ.ടി ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന റെയ്മോള്‍ നിധീരി എഞ്ചിനീയറിംഗ്, വിദ്യാഭ്യാസ, കലാ-കായിക, സംഘാടക രംഗത്ത് വളരെ സജീവമായി പ്രവര്‍ത്തിച്ച് വരുന്നു. സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദവും സോഫ്റ്റ്വെയര് എക്സ്പോര്‍ട്ട് ടെക്നോളജി, മൈക്രോസോഫ്റ്റ് ടെക്നോളജി സ്പെഷ്യലിസ്റ്റ്, ഡേറ്റബേസ് അഡ്മിനിസ്ട്രേറ്റര്‍, ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലൈബ്രറി, പ്രൊജക്ട് മാനേജ്മെന്റ്, ബിസ്സിനസ്സ് മാനേജ്മെന്റ് എന്നിവയില്‍ യോഗ്യതകളും നേടിയിട്ടുണ്ട്. സൗത്ത് വെസ്റ്റിലെ പ്രമുഖ ഗ്രാമര്‍ സ്കൂള്‍ ട്യൂഷന് സ്ഥാപനമായ 11പ്ലസ് ലീപ് സ്ക്കൂളിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനവും വഹിക്കുന്നു. ഇന്ത്യന്‍ വുമണ്‍ എഞ്ചിനിയേഴ്സ് – സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വില്‍ഷെയര്‍ മലയാളി അസോസിയേഷന് എന്നിവയുടെ സ്ഥാപക നേതാക്കളിലൊരാളാണ്. വില്‍ഷെയറിലെ ഒന്നാം ലീഗില്‍ കളിക്കുന്ന സ്വിന്ഡന് സ്മാഷ് ലേഡീസ് ബാറ്റ്മിന്റണ്‍ ടീമിന്റെ ക്യാപ്റ്റനാണ്. നര്‍ത്തകി, ഗായിക, അവതാരക എന്നീ നിലകളില്‍ കലാരംഗത്തും സജീവമായ റെയ്മോള്‍ കൊച്ചിന് കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന ‘വീ ഷാല്‍ ഓവര്‍കം’ ഓണ്‍ലൈന്‍ കലാപരിപാടികളുടെ സംഘാടകരില്‍ ഒരാളുമാണ്.
യുക്മ സംഘടിപ്പിച്ച വിവിധ വെര്‍ച്വല്‍ പരിപാടിടെ അവതാരകയായി തിളങ്ങിയ ദീപാ നായര്‍ തന്നെയാണ് ഡിജിറ്റല്‍ മേഖലയെക്കുറിച്ച് യുക്മ ഒരുക്കുന്നപരിപാടികളുടേയും അവതാരക. പ്രമുഖ ബ്രിട്ടീഷ് ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി റീട്ടെയിലര്‍, ഫാര്‍മസി ചെയിന്‍ കമ്പനിയായ ‘ബൂട്ട്സ്’ന്റെ ഹെഡ്ഓഫീസില്‍ ഐ.ടി പ്രൊജക്ട് മാനേജ്മെന്റ് ടീമില്‍ ജോലി ചെയ്തിരുന്ന ദീപയുടെ അനുഭവസമ്പത്ത് വിവരസാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള ഈ പരിപാടിയെ കൂടുതല്‍ മെച്ചപ്പെട്ടതാക്കും. സൂര്യ ടി.വിയുടെ അവതാരകയായിരുന്ന ദീപ യു.കെയിലെ അറിയപ്പെടുന്ന നര്‍ത്തകിയും അവതാരകയും യുക്മ സംഘടിപ്പിച്ച ആദര സന്ധ്യയിലെ കലാഭൂഷണം അവാര്‍ഡ് ജേതാവുമാണ്.
യുക്മ ഫേസ്ബുക്ക് പേജിലൂടെയാവും ഇന്ന് ശനി വൈകുന്നേരം യു.കെ സമയം 4.30 (ഇന്ത്യന്‍ സമയം രാത്രി 10 മണി) മുതല്‍ ലൈവ് പ്രോഗ്രാം നടത്തപ്പെടുന്നത്. കാലിക പ്രസക്തമായ ഈ പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാവരുടേയും സഹകരണം ഉണ്ടാവണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Privacy and Reputation
Indicators of Malware & HackingCyber
Crime & MobileSocial Networking
SafetySecuring Home Network
Passwords & E-mail Security
Ransomware & Consumer Scams
Cyber Bullying
എന്നീ വിഷയങ്ങളാവും സംവാദത്തില്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ ദുരീകരിക്കണമെന്നുള്ളവർക്ക് ലൈവ് പ്രോഗ്രാമിനിടെ അതിനുള്ള അവസരമുണ്ടായിരിക്കും. നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ടെക്നോളജിക്ക് അനുദിനം മാറ്റങ്ങൾ ഉണ്ടാവുന്നതിനാൽ ഇക്കാര്യങ്ങളെക്കുറിച്ച് അറിവ് പകരുന്നതിനും, ചതിക്കുഴികളിൽ വീഴാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കാനും പ്രയോജനകരമായ ഈ സംവാദ പരിപാടി പരമാവധി എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
Latest News:
ഗുജറാത്തിനെ വീഴ്ത്തി ഡൽഹി
ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക...സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻ...‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ്
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എ കെ ആൻ്റ...മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ
ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ ...ഫോർട്ട് കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യ പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം
ഫോർട്ട്കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യം പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം. ഓസ്ട്രിയ സ്വദേ...‘ആദ്യം നാട്ടിലെത്തട്ടെ, ഉമ്മയെ കാണട്ടെ’; അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുന്നതിനെതിരെ കുടുംബം
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന പ്രഖ്യാപനത്തിനെതിര...ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്കും; തത്വത്തിലുള്ള അനുമതി നൽകി കേന്ദ്രസർക്കാർ
ഇന്റർനെറ്റിനെ ഭാവിയിൽ മാറ്റിമറിക്കാൻ പോകുന്നത് ഇലോൺ മസ്ക്കിന്റെ സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് ആ...സ്കൂൾ ആക്രമിച്ച് മലയാളി വൈദികന്റെ നെറുകയിൽ കുങ്കുമം ചാർത്തി; ജയ് ശ്രീറാം വിളിച്ചെത്തിയവർ മദർ തെരേസയു...
തെലങ്കാനയിലെ ലക്സേറ്റിപ്പെട്ടിൽ മദർ തെരേസാ ഇംഗ്ലീഷ് മീഡിയം സ്കൂളിന് നേരേ ഹിന്ദുത്വ സംഘടനകളുടെ ആക്രമ...
Post Your Comments Here ( Click here for malayalam )
Latest Updates
- ഗുജറാത്തിനെ വീഴ്ത്തി ഡൽഹി ബാറ്റ് ചെയ്യാനിറങ്ങിയവരെല്ലാം പവലിയനിൽ തിരിച്ച് കയറുന്നതിൽ മത്സരിച്ചപ്പോൾ ആരാധകർക്ക് പോലും വിശ്വസിക്കാനാകാതെ തകർന്ന് ഗുജറാത്ത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് പതിനെട്ടാം ഓവറിന്റെ മൂന്നാം പന്തിൽ വെറും 89 റൺസ് നേടി പുറത്തായി. മറുപടി ബാറ്റിങ്ങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമുണ്ടായാലും വിജയം 4 വിക്കറ്റ് നഷ്ടത്തിൽ ഒൻപതാം ഓവറിൽ ഡൽഹി പിടിച്ചെടുത്തു. 20 റൺസ് നേടിയ ജേക്ക്സ് ടോപ് സ്കോററായി. 11 പന്തിൽ 16 റൺസ് നേടി ക്യാപ്റ്റൻ പന്തും ഒൻപത് പന്തിൽ ഒൻപത് റൺസ്
- സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വനം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ് സസ്പെൻഷൻ. DFO എം ഷജ്ന കരീം, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻകുട്ടി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പ് തല അന്വേഷണത്തിൽ 18 ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ജീവനും സ്വത്തിനും വീടിനും ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ചു
- ‘ആദർശമുള്ള നേതാവ്, പാർട്ടിയോട് വലിയ കടപ്പാട്’; എ.കെ ആൻ്റണിയെ പുകഴ്ത്തി രാജ്നാഥ് സിംഗ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എ കെ ആൻ്റണി ആദർശമുള്ള നേതാവാണെന്നും പാർട്ടിയോട് വലിയ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മകൻ തോൽക്കുമെന്ന് എ കെ ആൻ്റണി പറഞ്ഞത് അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദം കൊണ്ടാകാം അനിൽ ആൻ്റണിയെ പിന്തുണയ്ക്കാത്തതെന്നും കൂട്ടിച്ചേർത്തു. അനിൽ ആൻ്റണിക്ക് എല്ലാ പിന്തുണയും ഉണ്ടെന്ന് അറിയാം. വോട്ടെടുപ്പ് ദിവസം അച്ഛൻ്റെ അനുഗ്രഹം വാങ്ങിവേണം ഇറങ്ങാൻ. ആൻ്റണിയെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂവെന്നും എന്നാൽ
- മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിൽ. നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന ട്രെയിനാണ് നിർമിക്കുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ബുള്ളറ്റ് ട്രെയിനുകളുടെ ഡിസൈൻ തയ്യാറാക്കുന്നത്. ഫ്രഞ്ച് ട്രെയിൻ എ ഗ്രാൻഡെ വിറ്റെസെ, ജാപ്പനീസ് ഷിൻകാൻസെൻ എന്നിവയാണ് മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ ഓടുന്നത്. നിർദിഷ്ട അഹമ്മദാബാദ്
- ഫോർട്ട് കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യ പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം ഫോർട്ട്കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യം പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം. ഓസ്ട്രിയ സ്വദേശിയും ജൂത വംശജയയുമായ സാറ ഷിലാൻസിക്കാണ് മട്ടാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്. ഓസ്ട്രിയ എംബസി വിഷയത്തിൽ ഇടപെട്ടിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രചരിച്ച വിഡിയോയില്‍ പലസ്തീന് അനുകൂല പോസ്റ്ററുകള്‍ കീറി അതു ചുരുട്ടി കയ്യില്‍ വയ്ക്കുകയും എതിര്‍ത്ത ചിലരോട് തര്‍ക്കിക്കുന്നതും കാണാം. സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തകരാണ് പലസ്തീന് അനുകൂല പോസ്റ്ററുകള്‍ പതിച്ചിരുന്നത്. പോസ്റ്റര്‍ കീറിയതില്‍ യുവതികള്‍ക്കെതിരെ
click on malayalam character to switch languages