1 GBP = 103.83
breaking news

ബ്രിട്ടനിൽ ഇന്നലെ രേഖപ്പെടുത്തിയത് 17,540 കോവിഡ് കേസുകൾ; രാജ്യവ്യാപകമായി സർക്യൂട്ട് ബ്രേക്കർ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ സേജ് ശാസ്ത്രജ്ഞരുടെ സമ്മർദ്ദം

ബ്രിട്ടനിൽ ഇന്നലെ രേഖപ്പെടുത്തിയത് 17,540 കോവിഡ് കേസുകൾ; രാജ്യവ്യാപകമായി സർക്യൂട്ട് ബ്രേക്കർ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ സേജ് ശാസ്ത്രജ്ഞരുടെ സമ്മർദ്ദം

ലണ്ടൻ: രാജ്യവ്യാപകമായി ‘സർക്യൂട്ട് ബ്രേക്കർ’ ലോക്ക്ഡൗൺ ഏർപ്പെടുത്തി നിയമങ്ങൾ കൂടുതൽ കഠിനമാക്കണമെന്ന് ആവശ്യപ്പെട്ട് സേജ് വിദഗ്ധർ പ്രധാനമന്ത്രിക്ക് മേൽ സമ്മർദ്ദം ചെലുത്തി. ബ്രിട്ടനിൽ വൈറസ് വ്യാപനം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ശാസ്ത്ര ഉപദേശക കമ്മിറ്റിയായ സെജിലെ വിദഗ്‌ധർ കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടത്. ഇന്നലെ കൂടിയ കമ്മിറ്റി യോഗത്തിൽ സ്ഥിതി വിലയിരുത്തിയ ശേഷമാണ് വിദഗ്ദർ ആവശ്യം മുന്നോട്ട് വച്ചത്.

ഇന്നലെ മാത്രം 17,540 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സർക്കാർ പ്രതികരണം ശക്തമാക്കിയില്ലെങ്കിൽ 10 ദിവസത്തിനുള്ളിൽ ആശുപത്രികളുടെ പ്രവർത്തനം തന്നെ അവതാളത്തിലാകുമെന്ന് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക് അഭിപ്രായപ്പെടുന്നു.

ഇംഗ്ലണ്ടിൽ അടുത്തയാഴ്ച്ചമുതൽ പുതിയ ത്രീ ടയർ ട്രാഫിക് സിഗ്നൽ സ്റ്റൈൽ ലോക്ക്ഡൗൺ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ടുകളുണ്ട്. അങ്ങനെയാണെങ്കിൽ അടുത്തയാഴ്ച്ച മുതൽ നോർത്ത് ലോക്ക്ഡൗണിലേക്ക് നീങ്ങും. നിലവിലെ പദ്ധതികളുടെ ബ്ലൂപ്രിൻറുകൾ പ്രകാരം പബ്ബുകൾ, റെസ്റ്റോറന്റുകൾ, ലഷർ സൗകര്യങ്ങൾ തുടങ്ങിയവ വടക്കൻ ഭാഗങ്ങളിൽ അടച്ചിടുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റ് നിയന്ത്രണങ്ങൾക്കിടയിലും അണുബാധ തുടരുന്ന മൂന്ന് നഗരങ്ങളായ മാഞ്ചെസ്റ്റർ, ലിവർപൂൾ, ന്യൂകാസിൽ എന്നിവിടങ്ങളിലായിരിക്കും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.

സർക്കാർ തയ്യാറാക്കിയ ട്രാഫിക് സിഗ്നൽ സ്റ്റൈൽ ബ്ലൂപ്രിന്റു നിർ‌ദ്ദേശങ്ങൾ‌ പ്രകാരം, കർശനമായ ത്രീ ടയർ ലോക്ക് ഡൗൺ റെഡിൽ ആളുകൾ‌ക്ക് അവരുടെ വീടിന് പുറത്തുള്ള ആരുമായും ഒരു ക്രമീകരണത്തിലും സാമൂഹ്യ സമ്പർക്കം നിരോധിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ പബ്ബുകളും റെസ്റ്റോറന്റുകളും ലെഷർ സൗകര്യങ്ങളും പൂർണ്ണമായും അടച്ചിരിക്കും. ആംബർ ടയർ ടുവിൽ ഒരു വീട്ടിലുള്ളവർക്ക് മറ്റുള്ള വീടുകളിൽ കൂടിച്ചേരാനാകില്ല. അതുപോലെ തന്നെ എല്ലായിടങ്ങളിലും മാസ്ക് ധരിക്കുന്നത് നിര്ബന്ധമാണ്. ഗ്രീൻ ടയർ ഒന്നിലെ നിയമങ്ങളും ആംബർ മേഖലയിൽ ബാധകമാണ്. നിലവിലെ നിയമങ്ങളാണ് ഗ്രീനിലുള്ളത്.

മുപ്പത് വയസ്സിന് താഴെയുള്ളവരിൽ 41 ശതമാനം പേർക്ക് പബ്, ബാർ, റെസ്റ്റോറന്റ് അല്ലെങ്കിൽ കഫെ എന്നിവിടങ്ങളിൽ വൈറസ് ബാധയുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസ് ക്രിസ് വിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഒരു ബ്രീഫിംഗിൽ എം‌പിമാരോട് പറഞ്ഞിരുന്നു. എല്ലാ പ്രായത്തിലുമുള്ളവരിൽ നാലിലൊന്ന് അണുബാധകളും ആ ക്രമീകരണങ്ങളിൽ നിന്നാണ് ഉത്ഭവിച്ചതെന്നും ക്രിസ് വിറ്റി പറയുന്നു.

നിക്കോള സ്റ്റർജിയൻ ബുധനാഴ്ച്ച സ്കോട്ലൻഡിൽ പ്രഖ്യാപിച്ചതിന് സമാനമായ ‘സർക്യൂട്ട് ബ്രേക്കർ’ ലോക്ക്ഡൗൺ ഇംഗ്ലണ്ടിലും ഏർപ്പെടുത്താൻ ശാസ്ത്രജ്ഞരുടെ കടുത്ത സമ്മർദ്ദത്തിലാണ് ബോറിസ് ജോൺസൺ. ഇന്ന് മുതൽ 16 ദിവസത്തേക്ക് സ്‌കോട്ട്‌ലൻഡിലെ പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കും മദ്യവില്പന നിരോധിച്ചിരിക്കുന്നു, വൈകുന്നേരം 6 മണിയോടെ ഇവയെല്ലാം പൂർണ്ണമായും അടച്ചിരിക്കണം. അതിർത്തിയിലെ വടക്ക് വലിയ പ്രദേശങ്ങളിൽ ഹോസ്പിറ്റാലിറ്റി വേദികൾ പൂർണ്ണമായും അടയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more