ലണ്ടൻ: അഭയാർത്ഥി വിഷയങ്ങളിൽ കൂടുതൽ ഉദാരവത്കരണവുമായി ബ്രിട്ടൻ. പദ്ധതി പ്രകാരം, യുദ്ധത്തിൽ നിന്നോ പീഡനങ്ങളിൽ നിന്നോ രക്ഷപ്പെട്ടെത്തുന്നവർക്ക് അവർ എത്തുന്ന നിമിഷം മുതൽ തന്നെ ബ്രിട്ടനിൽ തുടരുന്നതിനുള്ള അവകാശമാണ് ലഭിക്കുക. ഹോം സെക്രട്ടറി പ്രീതി പട്ടേൽ അടുത്തയാഴ്ച്ച അവതരിപ്പിക്കുന്ന പദ്ധതിയിയിലാണ് കുടിയേറ്റക്കാർക്ക് കൂടുതൽ അവസരം ലഭിക്കുന്ന പദ്ധതി പ്രാവർത്തികമാകുന്നത്.
ഉറച്ചതും എന്നാൽ ന്യായമായതുമായ പാക്കേജ് യഥാർത്ഥ അഭയാർഥികളെ യുദ്ധമേഖലകളിലും ലോകത്തെ അസ്ഥിരമായ പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന ഏജൻസികൾ വഴി യുകെയിലേക്ക് വരാൻ പ്രാപ്തമാക്കുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ പറയുന്നു.
ന്യായമായതും അടിച്ചമർത്തലിനും പീഡനത്തിനും സ്വേച്ഛാധിപത്യത്തിനും വിധേയരായവർക്ക് ബ്രിട്ടനിലേക്ക് വരാമെന്ന് ഉറപ്പാക്കുന്ന സുരക്ഷിതമായ നിയമപരമായ മാർഗങ്ങൾ സ്ഥാപിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വാർത്തയെ ഉദ്ദരിച്ച് വൈറ്റ്ഹാൾ വൃത്തങ്ങൾ പറഞ്ഞു.
ഹോങ്കോങ്ങിൽ ചൈന നിയമനിർമാണം പാസാക്കിയതിനുശേഷം ഹോങ്കോങ്ങുകാർക്ക് നൽകുന്ന പൗരത്വത്തിലേക്കുള്ള പാതയാണ് ഈ പദ്ധതിക്ക് പ്രചോദനമായതെന്ന് കരുതപ്പെടുന്നു. ബ്രിട്ടന്റെ മുൻ കോളനിയിലെ മൂന്ന് ദശലക്ഷം ആളുകൾക്ക് ബ്രിട്ടീഷ് നാഷണൽ ഓവർസീസ് പദവി നൽകികൊണ്ടാണ് ചൈനയുടെ നീക്കങ്ങൾക്ക് ബ്രിട്ടൻ തടയിട്ടത്.
ജനുവരി അവസാനത്തിൽ വിസ പ്രോഗ്രാം മാറ്റങ്ങൾ വരുത്തിയതിന് ശേഷം അയ്യായിരത്തോളം ഹോങ്കോങ് പൗരന്മാർ യുകെയിൽ താമസിക്കാനും ജോലിചെയ്യാനും അപേക്ഷിച്ചു, ഇത് മൊത്തം 300,000 ആയി ഉയരുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.
ഹോം സെക്രട്ടറിയുടെ കുടിയേറ്റത്തിനായുള്ള പുതിയ പദ്ധതി ആദ്യ ദിവസം മുതൽ മുഴുവൻ റെസിഡൻസി അവകാശങ്ങൾ നൽകും. ദുർബലരായ കുടുംബങ്ങൾക്ക് സംരക്ഷണവും പിന്തുണയും ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള സ്ഥിരതയും നൽകും. പ്രതിവർഷം ഒരു ബില്യൺ പൗണ്ട് ചിലവാകുന്ന ബ്രിട്ടന്റെ കാലഹരണപ്പെട്ട അഭയ സംവിധാനത്തിന്റെ ഏറ്റവും വലിയ മാറ്റമാണിതെന്ന് പ്രീതി പട്ടേൽ പറഞ്ഞു.
സുരക്ഷിതമായ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിലവിൽ ഉള്ളതിനേക്കാൾ സംഘട്ടനത്തിന്റെയോ അസ്ഥിരതയുടെയോ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന നൽകുന്ന സംവിധാനം ഹോം ഓഫീസ് തയ്യാറാക്കിയിട്ടുണ്ട്
click on malayalam character to switch languages