1 GBP = 103.12

കോവിഡ്-19 വ്യാപനത്തെ നേരിടാൻ കൂടുതൽ കർശന ദേശീയ നിയമങ്ങൾ സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്

കോവിഡ്-19 വ്യാപനത്തെ നേരിടാൻ കൂടുതൽ കർശന ദേശീയ നിയമങ്ങൾ സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്

ലണ്ടൻ: കൊറോണ വൈറസ് കേസുകളുടെ രണ്ടാം തരംഗം കുറയ്ക്കാൻ യുകെ സർക്കാർ കൂടുതൽ കർശന ദേശീയ നിയമങ്ങൾ പരിഗണിക്കുന്നതായി റിപ്പോർട്ട്. ഹോസ്പിറ്റാലിറ്റി ബിസിനസുകൾ അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള വ്യാപകമായ നടപടികളാണ് സർക്കർ പരിഗണനയിലുള്ളത്.

ദേശീയ നിയമങ്ങളുടെ ഒരു ഹ്രസ്വ കാലയളവ്, ഏതാനും ആഴ്ചകളുടെ “സർക്യൂട്ട് ബ്രേക്ക്” അടുത്ത ആഴ്ചയിൽ പ്രഖ്യാപിക്കുമെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. സ്കൂളുകളും മിക്ക ജോലിസ്ഥലങ്ങളും ആ ആഴ്ചകളിൽ തുറന്നിരിക്കും. എന്നാൽ അടുത്ത നടപടിയുടെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.

ബുധനാഴ്ച രാത്രി നടന്ന യോഗത്തിൽ സർക്കാറിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവും മെഡിക്കൽ ഓഫീസറും രോഗം പടർന്നുപിടിക്കുമെന്ന് പ്രവചിച്ചു. കൂടുതൽ ഇടപെടലുകൾ ഇല്ലെങ്കിൽ ഒക്ടോബർ അവസാനത്തോടെ ഗണ്യമായ മരണമുണ്ടാകുമെന്ന് അവർ പ്രവചിക്കുന്നു.

ചില ഹോസ്പിറ്റാലിറ്റി ബിസിനസുകൾ അടയ്ക്കാൻ ആവശ്യപ്പെടുക, അല്ലെങ്കിൽ രാജ്യവ്യാപകമായി ചില പബ്ബുകളുടെയും റെസ്റ്റോറന്റുകളുടെയും പ്രവർത്തന സമയം പരിമിതപ്പെടുത്തുക എന്നിവ ചർച്ച ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ഓരോ ഏഴ് മുതൽ എട്ട് ദിവസത്തിലും വൈറസ് ഇരട്ടിയാകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വ്യാഴാഴ്ച 3,300 ൽ അധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഏകദേശം 20 ദശലക്ഷം ആളുകൾ ഇന്ന് മുതൽ പ്രാദേശിക ലോക്ക്ഡൗൺ നിയമങ്ങൾ നേരിടുന്നു. നിയന്ത്രണങ്ങൾ ആളുകളെ മറ്റ് വീടുകളിൽ ഒരുമിച്ച് കൂടുന്നതിൽ നിന്നും കണ്ടുമുട്ടുന്നതിൽ നിന്ന് വിലക്കും, കൂടാതെ റെസ്റ്റോറന്റുകളും പബ്ബുകളും രാത്രി പത്ത് മണിയോടെ അടച്ചിരിക്കണം.

ബ്ലാക്ക്പൂൾ ഒഴികെ ലങ്കാഷെയറിനായി പുതിയ പ്രാദേശിക ലോക്ക്ഡൗൺ നിയമങ്ങളും കൊണ്ടുവരാൻ അധികൃതർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുകെയിലെ നാല് പ്രദേശങ്ങൾക്കും സ്വന്തം ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ചുമതലയുണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവ ഇംഗ്ലണ്ടിൽ നിന്ന് അല്പം വ്യത്യസ്തമായ നിയമങ്ങൾ നടപ്പിലാക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more