വെയ്ൽസ്: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഫയർ ബ്രേക്കർ ലോക്ക്ഡൗൺ പ്രഖ്യാപിച്ച വെയ്ൽസിൽ നിയന്ത്രണങ്ങൾക്ക് പുറമേ സൂപ്പർമാർക്കറ്റുകളിൽ അവശ്യ വസ്തുക്കളൊഴികെയുള്ളവയുടെ വില്പനയും നിരോധിച്ചിരുന്നു. ഫയർബ്രേക്ക് ലോക്ക്ഡൗൺ സമയത്ത് അനിവാര്യമല്ലാത്ത വസ്തുക്കൾ വിൽക്കുന്ന സൂപ്പർമാർക്കറ്റുകൾക്കുള്ള വിലക്ക് പിൻവലിക്കണമെന്ന് വെൽഷ് സർക്കാരിനോട് ആവശ്യപ്പെടുന്ന നിവേദനത്തിൽ ആയിരക്കണക്കിന് ആളുകളാണ് ഒപ്പിട്ടത്.
വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് നവംബർ 9 വരെ നീണ്ടുനിൽക്കുന്ന ഫയർബ്രേക്കർ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി അനിവാര്യമല്ലാത്ത ചില്ലറ വിൽപ്പന നിരോധിച്ചുകൊണ്ട് പ്രഥമമന്ത്രി മാർക്ക് ഡ്രേക്ക്ഫോർഡ് ഉത്തരവിട്ടിരുന്നു. എന്നാൽ നിയമത്തിനെതിരെ നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു.
സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത ചിത്രങ്ങളിൽ കുട്ടികളുടെ വസ്ത്രങ്ങൾ, ഗ്രീറ്റിംഗ് കാർഡുകൾ, പുസ്തകങ്ങൾ എന്നിവ പോലുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥലങ്ങളിൽ ഷോപ്പർമാർക്ക് പ്രവേശനം തടയുന്നതിനായി സൂപ്പർമാർക്കറ്റുകൾ ഇനങ്ങൾക്ക് മുകളിൽ പ്ലാസ്റ്റിക് ഷീറ്റിംഗ് സ്ഥാപിച്ചിരുന്നു. ഇത് തന്നെ രോഷാകുലരായ ജനങ്ങൾ വലിച്ചെറിയുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.
സൂപ്പർമാർക്കറ്റുകൾക്ക് അവശ്യമല്ലാത്ത വസ്തുക്കൾ വിൽക്കാൻ അനുവദിക്കണമെന്ന് വെൽഷ് സർക്കാരിനോട് ആവശ്യപ്പെട്ട നിവേദനത്തിൽ ശനിയാഴ്ച ഉച്ചയോടെ 22,000 ത്തിലധികം ഒപ്പുകൾ ലഭിച്ചു.
ഫയർബ്രേക്കർ ലോക്ക്ഡൗൺ സമയത്ത് അവശ്യവസ്തുക്കൾ മാത്രം വിൽക്കുന്നതിന്റെ ഉദ്ദേശ്യം കടകളിൽ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ സമയം ചെലവഴിക്കുന്നത് നിരുത്സാഹപ്പെടുത്തുക, ചില്ലറ വ്യാപാരികളോട് നീതി പുലർത്തുക എന്നിവയാണ്. ഇത് ബുദ്ധിമുട്ടുള്ള കാര്യത്തിനുവേണ്ടിയല്ല, വീടുകൾക്ക് പുറത്ത് ചെലവഴിക്കുന്ന സമയം കുറയ്ക്കുന്നതിന് തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യേണ്ടതുണ്ട്. ഇത് ജീവൻ രക്ഷിക്കാനും എൻഎച്ച്എസിനെ സംരക്ഷിക്കാനും സഹായിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, നിരോധനം ചർച്ച ചെയ്യാൻ അംഗങ്ങളെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പോൾ ഡേവിസ് വെൽഷ് പാർലമെന്റിന്റെ പ്രിസൈഡിംഗ് ഓഫീസർക്ക് കത്ത് നൽകി.
click on malayalam character to switch languages