തിരുവനന്തപുരം: സ്വർണക്കടത്തിൽ മുഖ്യ പ്രതിസ്ഥാനത്തുള്ള സ്വപ്ന സുരേഷിന് വർഷങ്ങളായി തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധം. ഓരോ ജോലിയും വിട്ട് പുതിയ ജോലിയിൽ പ്രവേശിക്കുന്നതും ദുരൂഹം. തലസ്ഥാനത്തെ പലയിടങ്ങളിലെ ഫ്ലാറ്റുകളിലുൾപ്പെടെ മാറി മാറി താമസിച്ച സ്വപ്നക്കും കേസിൽ പിടിയിലായ സരിത്തിനും കോടികളുടെ ആസ്തിയുണ്ടെന്നാണ് കസ്റ്റംസിെൻറ പ്രാഥമിക വിലയിരുത്തൽ. ഒാരോ സ്വർണക്കടത്തിനും 15 മുതൽ 25 ലക്ഷം വരെയാണ് കിട്ടിയിരുന്നത്. ഇതിെൻറ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന് സ്വപ്നയുടെ ഫ്ലാറ്റിലും കസ്റ്റംസ് പരിശോധന നടത്തി.
തിരുവനന്തപുരം വിമാനത്താവളത്തിലെയും യു.എ.ഇ കോൺസുലേറ്റിലെയും ചില ഉന്നതരുമായി സ്വപ്നക്ക് നല്ല ബന്ധമായിരുന്നു. 2013 മുതൽ വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഇവർക്ക് 2016വരെ എയർ ഇന്ത്യ സാറ്റ്സിലായിരുന്നു ജോലി. ഗ്രൗണ്ട് ഹാൻഡ്ലിങ് കൈകാര്യ ം ചെയ്തിരുന്ന എയർ ഇന്ത്യ സിംഗപ്പൂർ സംയുക്ത കമ്പനി ഉന്നതെൻറ സെക്രട്ടറിയായിരുന്നു ഇവർ.
സ്വപ്ന സുരേഷ്, സരിത്ത്
2016ൽ സാറ്റ്സുമായി ബന്ധപ്പെട്ട് നടക്കുന്ന ചില തെറ്റായ കാര്യങ്ങൾ എയർ ഇന്ത്യയിലെ യൂനിയൻ നേതാവ് ഉന്നയിച്ചപ്പോൾ അദ്ദേഹത്തിനെതിരെ 16 വനിതാ ജീവനക്കാരെക്കൊണ്ട് പരാതി കൊടുപ്പിച്ചതും ഇവരാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കുറ്റപത്രം സമർപ്പിക്കാനിരിക്കുകയാണ്. പിന്നീട് യു.എ.ഇ കോൺസുലേറ്റിലെ ഓഫിസ് സെക്രട്ടറിയായാണ് മടങ്ങിയെത്തിയത്. കോൺസുലേറ്റിൽനിന്ന് പുറത്തായി മാസങ്ങൾക്കുള്ളിൽ ഐ.ടി വകുപ്പിന് കീഴിൽ ഓപറേഷൻസ് മേധാവിയായി. അതിനിടയിലും മറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിരുന്നു. വിമാനത്താവളത്തിലെ പല ഉന്നതരുമായും ഫോണിൽ ബന്ധപ്പെട്ട വിവരങ്ങളും സ്വർണക്കടത്തിന് സഹായം അഭ്യർഥിച്ച് അയച്ച വാട്സ്ആപ് സന്ദേശങ്ങളും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സ്വപ്നയുടെ സമ്പത്തിനെക്കുറിച്ച് കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
click on malayalam character to switch languages