തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുരേഷ്ഗോപി എം.പി ബുധനാഴ്ച വൈകീട്ട് തൃശൂരിലെത്തും.
സുരേഷ്ഗോപിയെ എൻ.ഡി.എ പ്രവർത്തകർ മാത്രമല്ല കാത്തിരിക്കുന്നത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കാൻ കരാറെടുത്ത തൊഴിലാളികളും കൂട്ടത്തിലുണ്ട്.
പ്രചാരണം നടത്തിയിട്ടും പണം കിട്ടാത്തത് നേരിൽ കണ്ട് അറിയിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.
ബുധനാഴ്ചയോ, വ്യാഴാഴ്ചയോ നേരിൽ കാണുമെന്ന് തൊഴിലാളികൾ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഫ്ലക്സ് അടക്കമുള്ള പ്രചാരണം നടത്തിയ വകയിൽ 30 ലക്ഷത്തോളം രൂപയാണ് കരാറുകാർക്ക് നൽകാനുള്ളത്.
ഒരുവർഷം കഴിഞ്ഞിട്ടും പണം കിട്ടാതിരുന്നപ്പോൾ ജില്ലയിലെ ബി.ജെ.പി നേതൃത്വവുമായി കരാറെടുത്ത തൊഴിലാളികൾ സമീപിച്ചിരുന്നു. ഉടൻ തരാമെന്ന് അറിയിച്ച് മടക്കി. പിന്നീട് ബന്ധപ്പെട്ടപ്പോഴൊക്കെയും ഒഴിഞ്ഞു മാറുകയായിരുന്നു.
ഇതോടെ തൊഴിലാളികൾ സുരേഷ്ഗോപിയുമായി അടുപ്പമുള്ള സിനിമ മേഖലയിലുള്ളവരെ ബന്ധപ്പെട്ട് വിവരമറിയിക്കുകയായിരുന്നു. വിഷയം സുരേഷ്ഗോപി അറിഞ്ഞതോടെ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെ പരാതിയായി തന്നെ അറിയിക്കുകയായിരുന്നു.
സുരേന്ദ്രെൻറ സ്ഥാനാർഥിത്വം ദേശീയ നേതൃത്വത്തിെൻറ നിർദേശപ്രകാരമായിരുന്നതിനാൽ െചലവ് മുഴുവൻ ദേശീയ നേതൃത്വം നേരിട്ടായിരുന്നു. ഇതിനായി സംഘം നേതാവിനെയും ബി.ജെ.പി ജില്ല നേതാവിെൻറ ചുമതലയിലുമായിരുന്നു കണക്കുകൾ ശ്രദ്ധിച്ചിരുന്നത്.
പാർട്ടി െചലവിട്ട പണം കൂടാതെ സുരേഷ്ഗോപി നേരിട്ടും പണം െചലവഴിച്ചു, വിവിധയാളുകൾ സംഭാവനയിനത്തിൽ നൽകിയ തുകയാവട്ടെ ഇവിടെ തന്നെ നൽകിയും ബാക്കിവന്ന തുക ക്ഷേത്രങ്ങളിലേക്കും കൈമാറിയാണ് സുരേഷ്ഗോപി തൃശൂരിൽനിന്ന് മടങ്ങിയിരുന്നത്. എന്നാൽ, സുരേഷ്ഗോപി തൃശൂരിൽനിന്ന് മടങ്ങി വ്യാഴാഴ്ച വൈകീട്ട് ശക്തൻ തമ്പുരാൻ പ്രതിമയിൽ ഹാരാർപ്പണത്തിന് ശേഷം റോഡ് ഷോയോടെ പ്രചരണത്തിന് തുടക്കമാകും.
click on malayalam character to switch languages