1 GBP = 103.90

വരാപ്പുഴ കസ്റ്റഡി മരണം: മൂന്ന് പൊലീസുകാര്‍ അറസ്റ്റില്‍

വരാപ്പുഴ കസ്റ്റഡി മരണം: മൂന്ന് പൊലീസുകാര്‍ അറസ്റ്റില്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാര്‍ അറസ്റ്റില്‍. മരിച്ച ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത, റൂറല്‍ എസ്പിയുടെ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളായ സന്തോഷ്, സുമേഷ്, ജിതിന്‍ രാജ് എന്നിവരെയാണ്കസ്റ്റഡി മരണം അന്വേഷിക്കുന്ന ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഈ മൂന്നുപേരെ കസ്റ്റഡി മരണമുണ്ടായതിന് തൊട്ടുപിന്നാലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന്. ജില്ലാകളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള മൂന്ന് ഈ പേരെയും സസ്‌പെന്‍ഡ് ചെയ്തതായി അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം, വരാപ്പുഴ സബ് ഇന്‍സ്‌പെക്ടര്‍ ദീപക്, ഗ്രേഡ് എഎസ്‌ഐ സുധീര്‍, വരാപ്പുഴ സ്‌റ്റേഷനിലെ സീനിയര്‍ സിപിഓ സന്തോഷ് ബേബി എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഏഴ് പൊലീസ് ഉദ്യോഗസ്ഥരെയും കസ്റ്റഡിമരണക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്തുവരുകയായിരുന്നു. ഇതിനൊടുവിലാണ് ആദ്യം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട, എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് ( ആര്‍ടിഎഫ്) അംഗങ്ങളായ മൂന്നുപേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആര്‍ടിഎഫ് അംഗങ്ങളായ പൊലീസുകാരാണ്. ഇവര്‍ ശ്രീജിത്തിനെ വീട്ടില്‍ നിന്ന് ഇറക്കിയതുമുതല്‍ മര്‍ദ്ദിച്ചിരുന്നുവെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ അറസ്റ്റുണ്ടായത്.

ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന്റെ പ്രത്യേക സ്‌ക്വാഡില്‍പ്പെട്ട പൊലീസുകാരാണ് ഈ മാസം ആറിന് രാത്രിയില്‍ മഫ്തിയിലെത്തി ശ്രീജിത്തിനെയും സഹോദരന്‍ സജിത്തിനെയും കസ്റ്റഡിയിലെടുത്തത്. ഇവരെയാണ് ചൊവ്വാഴ്ച സസ്‌പെന്റ് ചെയ്തത്. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ നിന്ന് പൊസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കാരത്തിനായി നാട്ടില്‍ കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയാണ് മൂന്ന് പൊലീസുകാരെ പ്രാഥമിക നടപടിയെന്ന നിലയില്‍ സസ്‌പെന്റ് ചെയ്യുന്നതായി അറിയിച്ചത്. അന്വേഷണത്തെ തുടര്‍ന്ന് കൂടുതല്‍ നടപടിയുണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ കസ്റ്റഡിമരണം അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിയോഗിച്ചത്. ഈ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സിഐയും എസ്‌ഐയും ഗ്രേഡ് എസ്‌ഐയും അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥരെ കൂടി സസ്‌പെന്റ് ചെയ്തത്.

അയല്‍വഴക്കുമായി ബന്ധപ്പെട്ടുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കിയ കേസില്‍ പൊലീസ് പിടികൂടിയ വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടം സ്വദേശി ശ്രീജിത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒന്‍പതാം തിയതിയാണ് മരിച്ചത്. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതിനെതുടര്‍ന്നാണ് ശ്രീജിത്ത് മരിച്ചതെന്ന് വ്യക്തമാക്കുന്ന ആശുപത്രിയിലെ റിപ്പോര്‍ട്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരുന്നു.

വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടം ചിട്ടിത്തറ വീട്ടിൽ വാസുദേവൻ (54) വീട് കയറി ആക്രമിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയിരുന്നു. മത്സ്യതൊഴിലാളിയായ വാസുദേവന്റെ അനുജൻ ദിവാകരനും സമീപവാസിയായ സുമേഷ് എന്ന യുവാവുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇതേക്കുറിച്ച് ചോദിക്കാനായി വാസുദേവനും ദിവാകരനും വാസുദേവന്‍റെ മകൻ വിനീഷും കൂടി സുമേഷിന്‍റെ വീട്ടിൽ ചെന്നു. ഈ സമയത്ത് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും തുടർന്നു നടന്ന അടിപിടിയിൽ സുമേഷിന്റെ കൈയ്ക്ക് പരിക്കുപറ്റുകയും ചെയ്തിരുന്നു.

പിന്നീട് ഉച്ചയോടെ സുമേഷും സുഹൃത്തുക്കളും ചേർന്ന് വാസുദേവന്റെ വീട് അടിച്ചു തകർക്കുകയായിരുന്നു. വീടിന്റെ ജനലുകളും വാതിലുകളും പൂർണമായും തകർത്തു. എതിർക്കാൻ ശ്രമിച്ച വാസുദേവന്‍റെ ഭാര്യ സീതയേയും മക്കളെയും അക്രമികൾ മർദിച്ചതായി പൊലീസ് പറഞ്ഞിരുന്നു. അക്രമികൾ പോയശേഷം വിനീഷും സീതയും ചേർന്ന് വരാപ്പുഴ പോലീസിൽ പരാതി നൽകാൻപോയ സമയത്താണ് വാസുദേവൻ വീടിനകത്തെ മുറിയിൽ തൂങ്ങിമരിച്ചത്. ഈ കേസിലാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇതിനിടെ, വരാപ്പുഴ കസ്റ്റഡി മരണത്തെ തുടര്‍ന്ന് ആലുവ റൂറല്‍ എസ്പിയുടെ കീഴിലുള്ള ടൈഗര്‍ ഫോഴ്‌സ് പിരിച്ചുവിട്ടിരുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ടൈഗര്‍ ഫോഴ്‌സായിരുന്നു. ഇവരുടെ മര്‍ദ്ദനത്തെതുടര്‍ന്നാണ് ശ്രീജിത്ത് മരിച്ചതെന്ന ആരോപണമുയര്‍ സാഹചര്യത്തിലാണ് ഫോഴ്‌സ് പിരിച്ചുവിടാനുള്ള തീരുമാനം. ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് എസ്പി തീരുമാനം അറിയിച്ചത്. അംഗങ്ങളോട് ജില്ലാ ആസ്ഥാനത്തേയ്ക്ക് തിരികെ പോകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റൂറല്‍ എസ്പിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ടൈഗര്‍ ഫോഴ്‌സിന്റെ പ്രവര്‍ത്തനം ചട്ടം ലംഘിച്ചാണെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. റൂറല്‍ എസ്പിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡാണ് റൂറല്‍ ടൈഗര്‍ ഫോഴ്‌സ്. എആര്‍ ക്യാമ്പിലെ പൊലീസുകാരാണ് സംഘത്തിലെ അംഗങ്ങള്‍. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട്കൊണ്ടുള്ള പൊലീസ് സ്റ്റേഷന്‍ പരിചയം തീരെയില്ലാത്തവരാണ് ഇതിലെ അംഗങ്ങള്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more