1 GBP = 104.04
breaking news

ഷുഹെെബ് വധം; കൊല്ലാൻ പിന്തുടർന്നത് രണ്ട് ദിവസം, പുതിയ വെളിപ്പെടുത്തൽ

ഷുഹെെബ് വധം; കൊല്ലാൻ പിന്തുടർന്നത് രണ്ട് ദിവസം, പുതിയ വെളിപ്പെടുത്തൽ

കണ്ണൂർ: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് ഷുഹെെബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ. ഷുഹെെബിനെ വധിക്കാനായി സംഘം തുടർച്ചയായി രണ്ട് ദിവസം പിന്തുടർന്നതായാണ് മൊഴി. കേസിൽ ആദ്യം പിടിയിലായ ആകാശ് തില്ലങ്കേരി, രജിൻ രാജ് എന്നിവരെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌തപ്പോഴാണ് നിർണായക വിവരം പൊലീസിന് ലഭിച്ചത്.
രണ്ട് ദിവസം പന്തുടർന്നെങ്കിലും കൂടെ ആളുകൾ ഉണ്ടായിരുന്നതിനാൽ കൃത്യത്തിൽ നിന്നും പിന്തിരിയുകയായിരുന്നെന്ന് ഇവർ പൊലീസിന് മൊഴി നൽകി. ഈ മാസം പതിനൊന്നിനും പന്ത്രണ്ടിനുമാണ് ഇവർ ഷുഹെെബിനെ പിന്തുടർന്നത്. ആദ്യം ദിവസം സുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നതിനാൽ ആക്രമിക്കുന്നത് ഒഴിവാക്കിയപ്പോൾ രണ്ടാം ദിവസം ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ഷുഹെെബ് പോയതോടെ പ്രതികളുടെ ഓപ്പറേഷൻ പാളുകയായിരുന്നു. രണ്ടാം ദിവസം ഷുഹെെബിനെ പിന്തുടരുന്നതിനിടെ വെള്ളപ്പറമ്പിൽ വച്ച് വാൾ നഷ്ടപ്പെട്ടിരുന്നു. ഈ വാൾ രണ്ട് ദിവസത്തിനകം പൊലീസ് കണ്ടെടുത്തു.

പന്തണ്ടാം തീയതി വൈകുന്നേരമാണ് ആകാശ് തില്ലങ്കേരി അക്രമി സംഘത്തിനൊപ്പം ചേർന്നത്. പന്ത്രണ്ടാം തീയതി രാത്രി 10.5 0 നാണ് തെരൂരിലെ തട്ടുകടയിൽ വെച്ച് അക്രമി സംഘത്തിന് ഷുഹൈബിനെ ആക്രമിക്കാനാനുളള സാഹചര്യം കിട്ടിയത്. ഇന്നലെ പിടിയിലായ കണ്ണൂർ തില്ലങ്കേരി സ്വദേശിയായ ജിതിനുൾപ്പെടെ ആറ് പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more