1 GBP = 103.85
breaking news

‘ആ സഹോദങ്ങള്‍ ഇപ്പോള്‍ മിണ്ടുന്നില്ലല്ലോ, പിക്‌നിക്കുമില്ല’; ഹോഷിയാര്‍പുര്‍ പീഡനം രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസിനെതിരെ ബിജെപി

‘ആ സഹോദങ്ങള്‍ ഇപ്പോള്‍ മിണ്ടുന്നില്ലല്ലോ, പിക്‌നിക്കുമില്ല’; ഹോഷിയാര്‍പുര്‍ പീഡനം രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസിനെതിരെ ബിജെപി

രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അക്രമസംഭവങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് നയമാണെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍. രാഷ്ട്രീയമായി ലാഭം കൊയ്യാനാകുന്ന സംഭവങ്ങളില്‍ മാത്രം പ്രതികരിക്കുകയും സംഭവസ്ഥലത്തെത്തുകയും ചെയ്യുന്ന സെലക്റ്റീവായ പ്രതിഷേധമാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രകടിപ്പിക്കാറുള്ളതെന്നും നിര്‍മ്മലാ സീതാരാമന്‍ ട്വീറ്റ് ചെയ്തു. ഉത്തര്‍പ്രദേശ് ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ രാഹുലും പ്രിയങ്കയും പഞ്ചാബ് ഹോഷിയാര്‍പുരില്‍ ആറുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടപ്പോള്‍ പ്രതികരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍മ്മലാ സീതാരാമന്റെ പ്രതികരണം.

ട്വീറ്റ് ഫ്രണ്ട്‌ലിയായ രാഹുല്‍ ഗാന്ധി ഹോഷിയാര്‍പുര്‍ സംഭവത്തില്‍ ട്വീറ്റ് ചെയ്തുകണ്ടില്ല. പ്രതിഷേധമില്ല. പിക്‌നിക്കുമില്ല. വളരെ സെലക്റ്റീവായ സമീപനമാണോ ഈ പാര്‍ട്ടിയ്ക്ക് ഇക്കാര്യത്തിലെല്ലാമുള്ളത്? ആ സഹോദരന്‍- സഹോദരി ജോഡി ഹോഷിയാര്‍പുര്‍ ഭീതിയില്‍ ശബ്ദമുയര്‍ത്താത്തതെന്താണ്? രാജസ്ഥാനില്‍ മിണ്ടാത്തതെന്താണ്? അവരുടെ കരച്ചിലിലെ വേര്‍തിരിവ് തുറന്നുകാട്ടപ്പെട്ടു. നിര്‍മ്മലാ സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചു.

നിര്‍മ്മലാസീതാരാമന്‍ കൂടാതെ ഹോഷിയാര്‍പുര്‍ പീഡനം കോണ്‍ഗ്രസിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി ബിജെപിയിലെ മറ്റ് പ്രമുഖ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഹാത്രസിലേക്ക് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഷ്ട്രീയ വിനോദയാത്ര നടത്തിയെന്ന് ആരോപിച്ചുകൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകറും കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. പഞ്ചാബിലും രാജസ്ഥാനിലും സ്ത്രീകള്‍ക്കെതിരെ ആക്രമണമുണ്ടാകുമ്പോള്‍ മിണ്ടാത്ത രാഹുലും പ്രിയങ്കയും ക്യാമറയ്ക്കുമുന്നില്‍ ആളാകാനാകുന്ന സ്ഥലങ്ങളില്‍ മാത്രമേ പ്രതിഷേധത്തിനെത്താറുള്ളൂവെന്നും അദ്ദേഹം ആക്ഷേപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more