മുന്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വഴിത്തിരുവുകള്‍. രാജേഷ് ഖത്തറില്‍ ജോലി ചെയ്തിരുന്ന് സമയത്ത് അടുപ്പത്തിലായ നൃത്താധ്യാപികയുടെ ഭാര്‍ത്തവും വ്യവസായിയും ആയ സത്താര്‍ ആണു ക്വട്ടേഷന്‍ നല്‍കിയത് എന്ന് ഉറപ്പായി. സത്താറിന്റെ ജിംനേഷ്യത്തിലെ ട്രെയിനാറും സുഹൃത്തുമായ അലിഭായി എന്നറിയപ്പെടുന്ന സലാഹ് ബിന്‍ ജലാല്‍ ആണ് കൃത്യം നടത്തിയത് എന്നു പോലീസ് പറയുന്നു. അലിഭായിക്ക് പല ഉന്നത ബന്ധങ്ങളും ഉണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാജേഷിനുമായി അടുപ്പമുണ്ടായിരുന്ന നൃത്താധ്യാപികയുടെ ഭര്‍ത്താവ് ഓച്ചിറക്കാരന്‍ സത്താറാണ് എന്ന് പോലീസ് സ്ഥിരീകരിച്ചു. അലിഭായിയെ കേരളത്തിലേയ്ക്ക് അയച്ചതും കൃത്യം നിര്‍വഹിച്ച ശേഷം സുരക്ഷിതമായി തിരിച്ചു ഖത്തറില്‍ എത്തിച്ചതും സത്താറാണ്. ഓച്ചിറ കൊച്ചുമുറിയില്‍ ലോറി ഡ്രൈവര്‍ ആയിരുന്ന സത്താര്‍ 15 വര്‍ഷം മുമ്പാണു ഖത്തറില്‍ എത്തിയത്. തുടര്‍ന്ന് അവിടെ നൃത്താധ്യാപികയുടെ സ്‌കൂളില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഈ സമയമാണു സത്താര്‍ നൃത്താധ്യാപികയുമായി പ്രണയത്തിലാകുന്നത്.
പിന്നീട് ക്രിസ്ത്യാനിയായ ഇവരെ വിവാഹം കഴിച്ച് അവിടെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തു. ഓച്ചിറയില്‍ വിവിധയിടങ്ങളില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടി. ഇതു കൂടാതെ ആഢംബര വീടുകളും വാങ്ങി. നാലു വര്‍ഷം മുമ്പായിരുന്നു ഓച്ചിറയില്‍ തന്നെയുള്ള സുഹൃത്തും ജിംനേഷ്യം ട്രെയ്‌നറുമായ സലാഹിനെ സത്താര്‍ ഖത്തറിലേയക്കു കൊണ്ടു വരുന്നത്. മുതലാളി എന്നതില്‍ കവിഞ്ഞ് ഒരു സഹോദര ബന്ധമായിരുന്ന ഇരുവര്‍ക്കും ഇടയില്‍ ഉണ്ടായിരുന്നത്.
സത്താറിന്റെ കുടുംബ ജീവിതം തകര്‍ത്ത രാജേഷിനോടു സലാഹ് ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ക്കും ദേഷ്യം ഉണ്ടായിരുന്നു. സലാഹ് തന്റെ പരിചയത്തിലുള്ള കായംകുളം സ്വദേശി അപ്പുണ്ണിയേയും മറ്റു രണ്ടു പേരെയും കൂട്ടിയാണു കൃത്യം നിര്‍വഹിച്ചത്. രാജേഷിന്റെ പേരില്‍ സത്താറും നൃത്താധ്യാപികയും തമ്മില്‍ കലഹം പതിവായപ്പോള്‍ ബന്ധം വേര്‍പെടുത്താന്‍ നൃത്താധ്യാപിക തയാറായതു സത്താറിനെ ചൊടിപ്പിച്ചു. ഇതിനെ തുടര്‍ന്നു സത്താര്‍ രാജേഷിനെ ഖതത്‌റില്‍ വച്ച് ഭീഷണിപ്പെടുത്തിരുന്നു. ഖത്തറിലെ ജോലി ഉപേഷിച്ചു രാജേഷ് നാട്ടിലേയ്ക്കു മട്ങ്ങിയത് സത്താറിന്റെ ഈ ഭീഷണി മൂലമായിരുന്നു.
click on malayalam character to switch languages