ലണ്ടൻ: ഗതാഗത മേഖലയിൽ നിന്നുള്ള കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി 2040 മുതൽ എല്ലാ ഡീസൽ ലോറികളുടെയും വിൽപ്പന നിരോധിക്കും. ചെറിയ ഡീസൽ ഹെവി ഗുഡ്സ് വാഹനങ്ങളുടെ (എച്ച്ജിവി) വിൽപ്പന 2035 മുതൽ നിരോധിക്കും. തുടർന്നാണ് ഡീസൽ ട്രക്കുകളുടെയും വില്പന നിരോധിക്കുക.
2050 ഓടെ യുകെ പൂജ്യം കാർബൺ പുറന്തള്ളാൻ സഹായിക്കുന്നതിന് ഗതാഗത മലിനീകരണം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി കൺസൾട്ടേഷനുകൾ കാലതാമസം നേരിട്ട ഗതാഗത ഡീകാർബണൈസേഷൻ പദ്ധതിയിൽ ഉൾപ്പെടുന്നു.
2030 പുതിയ പെട്രോൾ, ഡീസൽ കാറുകളും വാനുകളും വിൽക്കുന്നതിനുള്ള വിലക്ക് കഴിഞ്ഞ നവംബറിൽ പ്രധാനമന്ത്രി മുന്നോട്ടുവച്ചിരുന്നു. 2035 മുതൽ പുതിയ ഹൈബ്രിഡ് കാറുകൾക്കും വാനുകൾക്കും നിരോധനം ബാധകമാകും. ഗതാഗത മേഖല ‘ജീവിത നിലവാരത്തെയും സമ്പദ്‌വ്യവസ്ഥയെയും മികച്ച രീതിയിൽ രൂപപ്പെടുത്തുന്നു’ എന്ന് ഉറപ്പാക്കാൻ ഗതാഗതത്തിന്റെ ഡീകാർബണൈസേഷൻ വളരെ പ്രധാനമാണെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് പറഞ്ഞു.
ലോറികളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനുള്ള ലക്ഷ്യത്തെ പിന്തുണയ്ക്കുന്നുവെന്ന് ട്രേഡ് ബോഡി വക്താവ് റോഡ് ഹോലേജ് അസോസിയേഷൻ പറഞ്ഞു. എന്നാൽ അവിടെയെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ യാഥാർത്ഥ്യബോധമില്ലാത്തതാണ് എന്ന് അസോസിയേഷൻ അവകാശപ്പെട്ടു. ബദൽ എച്ച്ജിവികൾ ഇതുവരെ നിലവിലില്ല. അവർ എപ്പോൾ വരുമെന്ന് തങ്ങൾക്ക് അറിയില്ലെന്നും പരിവർത്തനം എങ്ങനെയായിരിക്കുമെന്ന് അറിയില്ലെന്നും വക്താക്കൾ പറഞ്ഞു.
2050 ഓടെ നെറ്റ് സീറോ എമിഷൻ റെയിൽ ശൃംഖല സൃഷ്ടിക്കുമെന്നും 2040 ഓടെ ആഭ്യന്തര വ്യോമയാനത്തിൽ നിന്ന് നെറ്റ് സീറോ എമിഷൻ എത്തുമെന്നും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. 2050 ഓടെ ഗതാഗത മേഖലയ്ക്ക് നെറ്റ് പൂജ്യത്തിലെത്താൻ കഴിയുമെന്ന് ഗതാഗത വകുപ്പ് അവകാശപ്പെട്ടു. നവംബറിൽ ഗ്ലാസ്‌ഗോയിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയുടെ പ്രധാന വിഷയം അത്തരം ശ്രമങ്ങളാണ്.
click on malayalam character to switch languages