1 GBP = 103.12

സാഡിൽവർത്തിൽ തീയണയ്ക്കാൻ ആറാം ദിവസവും രക്ഷാപ്രവർത്തകർ; ബൈക്കുകാർ അലക്ഷ്യമായെറിഞ്ഞ സിഗരറ്റ്കുറ്റികളാണ് ഒരു പ്രദേശത്തെ മുഴുവൻ നടുക്കിയത്

സാഡിൽവർത്തിൽ തീയണയ്ക്കാൻ ആറാം ദിവസവും രക്ഷാപ്രവർത്തകർ; ബൈക്കുകാർ അലക്ഷ്യമായെറിഞ്ഞ സിഗരറ്റ്കുറ്റികളാണ് ഒരു പ്രദേശത്തെ മുഴുവൻ നടുക്കിയത്

മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ സാഡിൽവർത്തിൽ പടർന്ന് പിടിച്ച കാട്ടുതീ ശമിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആറാം ദിവസവും തുടരുന്നു. അതിനിടെ ബോൾട്ടണിൽ വീണ്ടും തീ പടർന്ന് പിടിച്ചത് ആശങ്കയുളവാക്കിയിട്ടുണ്ട്. ഫയർഫൈറ്റർമാരും റോയൽ എയർഫോഴ്സ് അംഗങ്ങളും മിലിട്ടറിയും തീയണയ്ക്കുന്നതിനുള്ള കഠിന ശ്രമത്തിലാണ്. ബൈക്ക് യാത്രികർ അലക്ഷ്യമായെറിഞ്ഞ സിഗരറ്റ് കുറ്റികളിൽ നിന്നാണ് തീ പടർന്ന് പിടിച്ചതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ചൂടേറിയ ദിവസമായതിനാൽ പുല്ലിലേക്ക് വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റികളിൽ നിന്ന് തീ വളരെപ്പെട്ടന്ന് പടർന്ന് പിടിക്കുകയായിരുന്നു.

അതേസമയം തീ പടർന്ന് പിടിച്ചതിന്റെ കാരണം ഫയർ ഉദ്യോഗസ്ഥന്മാർ വ്യക്തമാക്കിയില്ല. നാട്ടുകാരാണ് ബൈക്ക് യാത്രികർ അലക്ഷ്യമായെറിഞ്ഞ സിഗരറ്റ് കുറ്റികളാണ് തീ പിടിക്കാൻ കാരണമെന്ന് പറയുന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സാഡിൽവർത്തിലെ മലനിരകളെ വിഴുങ്ങി തീ പടർന്ന് പിടിച്ചത്. അതേസമയം ഇന്നലെ ഇവിടെ നിന്ന് ഒരു മണിക്കൂർ അകലെയുള്ള വിന്റർ ഹില്ലിലും തീ പടർന്ന് പിടിച്ചത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

തീയണയ്ക്കാൻ മിനിഞ്ഞാന്ന് മുതൽ നൂറോളം പട്ടാളക്കാരും ആർ എ എഫ് ഹെലികോപ്റ്ററുകളും പരിശ്രമത്തിലാണ്. ഇരുപത് അടിയോളം വരെ ഉയർന്ന തീ ജ്വാലകൾ വെള്ളമൊഴിച്ച് കെടുത്തുന്നതിനുള്ള ജോലിയിലാണ് റോയൽ എയർഫോഴ്സ് ഹെലികോപ്റ്ററുകൾ മുഴുകിയിരിക്കുന്നത്. ബ്രിട്ടീഷ് ആർമിയിൽ നിന്നുള്ള നൂറോളം പട്ടാളക്കാരാണ് ഫയർഫൈറ്റർമാരെ സാഹായിക്കാൻ രംഗത്തുള്ളതെന്ന് മിനിസ്ട്രി ഓഫ് ഡിഫൻസ് വക്താക്കൾ പറഞ്ഞു.മുപ്പതിനാലോളം വീടുകളിൽ നിന്നാണ് ആളുകളെ ഒഴിപ്പിച്ചത്. താപനില വർദ്ധിക്കുന്നതും രക്ഷാ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more