1 GBP = 104.12

കൂടുതൽ ലെഗ്‌റൂമും ലഗേജ് വയ്ക്കാനുള്ള സ്ഥലവും എന്തിനേറെ ഓക്സിജനും നൽകി ഈസി ജെറ്റും റയാൻ എയറും കൊയ്തത് 2.6 ബില്യൺ പൗണ്ട്

കൂടുതൽ ലെഗ്‌റൂമും ലഗേജ് വയ്ക്കാനുള്ള സ്ഥലവും എന്തിനേറെ ഓക്സിജനും നൽകി ഈസി ജെറ്റും റയാൻ എയറും കൊയ്തത് 2.6 ബില്യൺ പൗണ്ട്

ലണ്ടൻ: സാധാരണക്കാരക്കാരുടെ ഇഷ്ട വാഹനമെന്ന തലത്തിൽ അറിയപ്പെടുന്ന ഈസി ജെറ്റും റയാൻ എയറും ഉപഭോക്താക്കളെ പിഴിഞ്ഞാണ് വരുമാനമുണ്ടാക്കുന്നതെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടുതൽ ലെഗ് റൂമുകൾ ഉള്ള സീറ്റുകൾക്ക് അധിക നിരക്ക് ഈടാക്കിയും ലഗേജുകൾ ഒപ്പം സൂക്ഷിക്കുന്നതിന് അധിക തുക ഈടാക്കിയുമാണ് നിരക്കുകൾ ഏർപ്പെടുത്തുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എന്തിനേറെ ഓക്സിജന് പോലും പ്രത്യേക നിരക്കുകൾ ഈടാക്കുന്നുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

റയാൻ എയർ കഴിഞ്ഞ വർഷം 1.6ബില്യൺ പൗണ്ടാണ് പതിനാറോളം അധിക സൗകര്യങ്ങൾ ഏർപ്പെടുത്തി ഉപഭോക്താക്കളിൽ നിന്ന് അടിച്ചെടുത്തത്. ഇത് ബാഗേജ് നിരക്കുകളിലും കൂടുതൽ ലെഗ് റൂം അനുവദിച്ചതിലും ഓക്സിജൻ നല്കിയതിലുമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓരോ യാത്രക്കാരനും നിന്നും 13.06 പൗണ്ടാണ് ഇത്തരത്തിൽ അധികമായി നൽകേണ്ടി വന്നത്.

ദിവസം ആയിരത്തിലേറെ സർവ്വീസുകൾ നടത്തുന്ന ഈസി ജെറ്റും ഇക്കൊല്ലം വരുമാനത്തിൽ ചേർത്തത് 986 മില്യൺ പൗണ്ട്. കഴിഞ്ഞ വർഷം 837മില്യൺ പൗണ്ട് ഇത്തരത്തിൽ നേടിയിരുന്നു. ഇത് രണ്ട് എയര്ലൈനുകളും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതായാണ് മനസ്സിലാക്കുന്നത്. കൂടുതൽ സൗകര്യങ്ങളെന്ന പേരിൽ കൂടുതൽ ചൂഷണം നടത്തുകയാണെന്ന് യാത്രക്കാരും പറയുന്നു. കുറഞ്ഞ നിരക്കിൽ യാത്ര നടപ്പാക്കുന്നുവെന്ന പേരിൽ യാത്രക്കാരെ ചൂഷണം ചെയ്യുകയാണെന്ന് ഇതിനകം തന്നെ പരാതി ഉയർന്നിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more