ബ്രിസ്റ്റോൾ: ബ്രിസ്‌റ്റോള്‍ മലയാളികളെ ദുഖത്തിലാക്കി റേ തോമസ് മരണത്തിന് കീഴടങ്ങി. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു.രോഗത്തിൽ നിന്ന് മുക്തി നേടി വരികയായിരുന്നു. എന്നാൽ കോവിഡിന്റെ രണ്ടാംവരവില്‍ റേയും ഇരയാവുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഒടുവില്‍ മരണത്തിന് കീഴടങ്ങി.
ബ്രിസ്‌റ്റോളിലെ എല്ലാ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു റേ. അസോസിയേഷന്റെ ആഘോഷങ്ങളിലും മറ്റ് പരിപാടികളിലും സജീവ സാന്നിധ്യമായിരുന്ന റേയുടെ അകാല വിയോഗം സുഹൃത്തുക്കളിലും ബന്ധുക്കളിലും തീരാ ദുഖമാണുണ്ടാക്കിയിരിക്കുന്നത്. മികച്ച വ്യക്തിത്വത്തിനു ഉടമയായിരുന്ന റേ തങ്ങളില്‍ ഒരാളായിരുന്നുവെന്നാണ് ബ്രിസ്റ്റോളിലെ മലയാളി സമൂഹത്തിന് പറയാനുള്ളതും. സുഹൃത്തായി സഹോദരനായി എപ്പോഴും കൂടെയുള്ള റേയുടെ മരണ വാര്‍ത്ത താങ്ങാനാവാതെ വിഷമിക്കുകയാണ് ഏവരും.
ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന റേ നാട്ടില്‍ തിരുവല്ല നിരണം സ്വദേശിയാണ് . ഭാര്യ സിബില്‍ റേ
മൂന്നു മക്കളാണുള്ളത്. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ റെനീറ്റ, സ്‌റ്റെഫ്‌ന, റിയാന്‍
ബ്രിസ്‌റ്റോളിലെ റേ ഡി എക്‌സില്‍ ജോലി ചെയ്യുകയായിരുന്നു.റേയ്ക്ക് നാട്ടില്‍ രണ്ടു സഹോദരിമാരാണുള്ളത്. സിബില്‍ സൗത്ത്മീഡ് ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്.
യുണൈറ്റഡ് ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് റേ. അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
യുബിഎംഎയുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ ജപമാലയും ഉപവാസവും റേയ്ക്ക് വേണ്ടി നടത്തിയിരുന്നു.അസോസിയേഷന്റെ പ്രാര്‍ത്ഥനകള്‍ ഞെട്ടിച്ചുകൊണ്ടാണ് മരണ വാര്‍ത്തയെത്തിയത്. ബ്രിസ്‌റ്റോള്‍ മലയാളികള്‍ക്കുള്ള പ്രത്യേക സ്‌നേഹമാണ് പ്രാര്‍ത്ഥനയിലൂടെ അവര്‍ പങ്കുവച്ചത്. പെട്ടെന്നുള്ള ഈ വിയോഗ വാര്‍ത്ത ഓരോരുത്തരിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
റേ തോമസിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ളള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ഡോ.ബിജു പെരിത്തറ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ് തുടങ്ങിയവർ അനുശോചനം അറിയിച്ചു. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളും വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു
click on malayalam character to switch languages