1 GBP = 104.04
breaking news

മരിച്ചയാള്‍ ചിതയില്‍ നിന്നെഴുന്നേറ്റ് ചുമച്ചു; വിറകുമാറ്റി വെള്ളം നല്‍കി ബന്ധുക്കള്‍; അരമണിക്കൂറിനുശേഷം വീണ്ടും മരണം

മരിച്ചയാള്‍ ചിതയില്‍ നിന്നെഴുന്നേറ്റ് ചുമച്ചു; വിറകുമാറ്റി വെള്ളം നല്‍കി ബന്ധുക്കള്‍; അരമണിക്കൂറിനുശേഷം വീണ്ടും മരണം

ഭോപ്പാല്‍: ചിതയൊരുക്കി തീകൊളുത്താന്‍ നിമിഷങ്ങള്‍ ശേഷിക്കെ മരിച്ചായാള്‍ ചുമച്ചുകൊണ്ട് എഴുന്നേല്‍ക്കുകയും വെള്ളം കുടിച്ച ശേഷം വീണ്ടും മരിക്കുകയും ചെയ്തു. മധ്യപ്രദേശിലെ നരസിംഹപൂര്‍ ജില്ലയിലാണ് സംഭവം. ഡോക്ടര്‍മാര്‍ മരണം ഉറപ്പിച്ച 45കാരനായ രാജേഷ് ആണ് ചിതയില്‍ നിന്ന് എഴുന്നേറ്റതും വെള്ളം കുടിച്ചതും.

ചിതയില്‍ നിന്ന് ചുമ കേട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വിറകുമാറ്റി ഇയാളെ എഴുന്നേല്‍പ്പിച്ചിരുത്തുകയും വെള്ളം നല്‍കുകയും ചെയ്തു. എന്നാല്‍ വെള്ളം കുടിച്ചതിനു ശേഷം മരിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ശ്വാസംമുട്ടലിനെ തുടര്‍ന്ന് രാജേഷിനെ ഗദര്‍വാരായിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടുത്തെ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ മരണം സ്ഥിരീകരിക്കുകയും മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കുകയും ചെയ്തു.

മതപരമായ ചടങ്ങുകള്‍ക്കു ശേഷം മൂത്തമകന്‍ ചിതയ്ക്ക് തീ കൊളുത്തുന്നതിന് സെക്കന്റുകള്‍ക്ക് മുമ്പാണ് രാജേഷ് ചുമച്ചത്. വെള്ളം കുടിച്ചു കഴിഞ്ഞു പിന്നെയും കുറച്ചു നേരം കൂടി ജീവനോടെ ഇരുന്നു. അപ്പോഴും ശരീരത്തെ ചൂട് നഷ്ടപ്പെട്ടില്ലായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ 30 മിനിറ്റിന് ശേഷം ഇയാള്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനു ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more