കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ ഫോളോവേഴ്‌സിന്റെ എണ്ണം വർദ്ധിച്ചു. ഫോളോവേഴ്‌സിന്റെ എണ്ണം 20 ദശലക്ഷത്തിലെത്തി. ട്വിറ്റർ സിഇഒ പരാഗ് അഗർവാളിന് കത്തെഴുതിയതിന് പിന്നാലെയാണ് ട്വിറ്റർ ഫോളോവേഴ്‌സ് എണ്ണത്തിൽ വർധനയുണ്ടായതെന്ന് കോൺഗ്രസ്. ഡൽഹി ബലാത്സംഗക്കേസിലെ വിവാദ ട്വീറ്റിന് പിന്നാലെ കോൺഗ്രസ് നേതാവിന്റെ അക്കൗണ്ട് താൽക്കാലികമായി ബ്ലോക്ക് ചെയ്തിരുന്നു.
ജനുവരി 12 ന് ശേഷമുള്ള 6 ആഴ്‌ചയ്‌ക്കുള്ളിൽ, രാഹുൽ ഗാന്ധിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം ആഴ്ചയിൽ 80,000 എന്ന നിരക്കിലാണ് വളർന്നത്. അദ്ദേഹത്തിന്റെ ഫോളോവേഴ്സിന്റെ എണ്ണം 2 കോടി കവിഞ്ഞു. 2021 ഓഗസ്റ്റിൽ ഡൽഹിയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് വിവാദമായത്. ഭാരതീയ ജനതാ പാർട്ടി അംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവിന്റെ അക്കൗണ്ട് 8 ദിവസത്തേക്ക് ട്വിറ്റർ ബ്ലോക്ക് ചെയ്തു.
ഡിസംബർ 27-ന് അയച്ച കത്തിൽ, തന്റെ ട്വിറ്റർ വ്യാപനം പരിമിതമായതായി കാണുന്നുവെന്ന് രാഹുൽ ഗാന്ധി പരാതിപ്പെട്ടു. പ്രധാനമന്ത്രി മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് ശശി തരൂർ എന്നിവരുൾപ്പെടെയുള്ള മറ്റ് ട്വിറ്റർ അക്കൗണ്ടുകളുമായി താരതമ്യം ചെയ്ത രാഹുൽ ഗാന്ധി, ആ അക്കൗണ്ടുകൾക്ക് ഫോളോവേഴ്‌സ് വർധിക്കുന്നുണ്ടെന്ന് കൂട്ടിച്ചേർത്തു. പ്രതിമാസം രണ്ട് ലക്ഷത്തോളം പുതിയ ഫോളോവേഴ്‌സ് ലഭിക്കുന്നുണ്ടെന്ന് കത്തിൽ പറയുന്നു. വിഷയത്തിൽ സർക്കാർ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
“ഒരുപക്ഷേ വളരെ യാദൃശ്ചികമായിരിക്കില്ല, കൃത്യമായി ഈ മാസങ്ങളിലാണ് ഡൽഹിയിലെ ഒരു ബലാത്സംഗ ഇരയുടെ കുടുംബത്തിന്റെ ദുരവസ്ഥ ഞാൻ ഉന്നയിക്കുകയും കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും മറ്റ് പല മനുഷ്യാവകാശ പ്രശ്നങ്ങളിലും സർക്കാരിനെതിരെ പോരാടുകയും ചെയ്തത്. വാസ്‌തവത്തിൽ, കുപ്രസിദ്ധമായ 3 കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന് കർഷകർക്ക് വാഗ്‌ദാനം ചെയ്‌ത എന്റെ ഒരു വീഡിയോ സമീപകാലത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോകളിൽ ഒന്നാണ്”. അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിൽ ട്വിറ്റർ സങ്കീർണ്ണതയുണ്ടാക്കുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
click on malayalam character to switch languages