1 GBP = 104.06

3695 കോടിയുടെ വായ്പാ തട്ടിപ്പ്: രാഹുൽ കോത്താരിയും മകനും അറസ്‌റ്റിൽ

3695 കോടിയുടെ വായ്പാ തട്ടിപ്പ്: രാഹുൽ കോത്താരിയും മകനും അറസ്‌റ്റിൽ

ന്യൂഡൽഹി: ഏഴ് പൊതുമേഖലാ ബാങ്കുകളിൽ നിന്നെടുത്ത ശതകോടികളുടെ വായ്പ തിരിച്ചടയ്‌ക്കാത്തതുമായി ബന്ധപ്പെട്ട കേസിൽ റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരിയെയും മകൻ രാഹുലിനെയും സി.ബി.ഐ അറസ്‌റ്റ് ചെയ്‌തു. പലിശ സഹിതം ഏഴ് ബാങ്കുകൾക്ക് കോത്താരി നൽകാനുള്ളത് 3695 കോടി രൂപയാണ്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോത്താരിയെയും മകനെയും സി.ബി.ഐ ചോദ്യം ചെയ്‌തിരുന്നു.
തങ്ങൾ നൽകിയ വായ്‌പ വകമാറ്റി ചെലവഴിച്ചെന്ന് ബാങ്ക് ഒഫ് ബറോഡ നൽകിയ പരാതിയിലാണ് സി.ബി.ഐ കേസെടുത്തത്. വിക്രം കോത്താരിക്ക് പുറമേ ഭാര്യയും റോട്ടാമാക് ഗ്ളോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറുമായ സാധന കോത്താരി, മകൻ രാഹുൽ കോത്താരി, ബാങ്ക് ഒഫ് ബറോഡയിലെ ഉദ്യോഗസ്ഥർ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

കോത്താരി പറ്റിച്ചത്
യൂണിയൻ ബാങ്ക്, അലഹബാദ് ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, എന്നിവയാണ് ചട്ടങ്ങൾ ലംഘിച്ച് കോത്താരിക്ക് വായ്പ അനുവദിച്ചത്.
യൂണിയൻ ബാങ്ക് 485 കോടി രൂപയും അലഹബാദ് ബാങ്ക് 352 കോടി രൂപയുമാണ് നൽകിയത്. ഇത് മാത്രം 837 കോടി വരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more