1 GBP = 103.74
breaking news

ജലന്ധർ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് വൈകും

ജലന്ധർ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് വൈകും

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ചോദ്യം ചെയ്യുന്നത് വൈകും. വെള്ളിയാഴ്ച ജലന്ധറിൽ എത്തിയാൽ മതി എന്നാണ് പഞ്ചാബ് പൊലീസ്, കേരള പോലീസ് നൽകിയിരിക്കുന്ന സന്ദേശം. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ജലന്ധർ ബിഷപ്പിൽ നിന്ന് എത്രയും പെട്ടെന്ന് മൊഴിയെടുക്കാൻ ആയിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. എന്നാൽ ഓഗസ്റ്റ് ഒമ്പതിനു ശേഷം മാത്രം ജലന്ധറിൽ എത്തിയാൽ മതി എന്നാണ് പഞ്ചാബ് പോലീസ് കേരള പോലീസ് നൽകിയ സന്ദേശം. ഓഗസ്റ്റ് 9ന് നടക്കുന്ന ഭാരത് ബന്ദിന്റ സുരക്ഷാ പ്രശ്നങ്ങളാണ് പഞ്ചാബ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്. ഇതോടെയാണ് ജലന്ധർ ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് വേണ്ടി കേരളത്തിൽ നിന്നു ഡൽഹിയിലെത്തിയ അന്വേഷണസംഘം പ്രതിസന്ധിയിലായത്.

ചോദ്യം ചെയ്യലിന് കേരളത്തിൽ ഹാജരാകാൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് നൽകുന്ന കാര്യവും അന്വേഷണസംഘത്തിന്റ പരിഗണനയിലുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് ആകും അന്വേഷണസംഘം ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ജലന്ധർ ബിഷപ്പിനെ അറസ്റ്റ് ചെയാൻ തക്ക തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന് വിലയിരുത്തൽ. എന്നാൽ കൂടുതൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാനും വൈക്കം ഡി.വൈ.എസ്.പി നേതൃത്തിലുള്ള സംഘം ശ്രമിക്കുന്നുണ്ട്.

ഇതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനുള്ള നീക്കം ആരംഭിച്ചതായാണ് സൂചന. ഹൈക്കോടതിയിലെ നിയമവിദ്ഗദരുമായി ബിഷപ്പ് കൂടിയാലോചനകൾ നടത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more