1 GBP = 103.69

പ്രസവിച്ചയുടന്‍ ചോരക്കുഞ്ഞിനെ കൊന്നത് പെറ്റമ്മ, സഹായത്തിന് മുത്തശ്ശിയും; കാരണമറിഞ്ഞ പൊലീസ് ഞെട്ടലില്‍

പ്രസവിച്ചയുടന്‍ ചോരക്കുഞ്ഞിനെ കൊന്നത് പെറ്റമ്മ, സഹായത്തിന് മുത്തശ്ശിയും; കാരണമറിഞ്ഞ പൊലീസ് ഞെട്ടലില്‍

പുത്തൂരിൽ തെരുവ് നായ്ക്കൾ കടിച്ചുകീറിയ നിലയിൽ നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ അമ്മ അറസ്‌റ്റില്‍. പുത്തൂർ കാരയ്ക്കല്‍ സ്വദേശിനി അമ്പിളിയാണ്പിടിയിലായത്.

അമ്മയുടെ സഹായത്തോടെ അമ്പിളി സ്വന്തം കുഞ്ഞിനെ കൊന്ന് മൃതദേഹം തുണിയില്‍ കെട്ടി കൊല്ലം പവിത്രേശ്വരം പഞ്ചായത്തിലെ ഗുരുനാഥ മഹാദേവക്ഷേത്രത്തിന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:-

രണ്ടു വര്‍ഷം മുമ്പ് വിവാഹിതയായ അമ്പിളിക്ക് ഒരു കുട്ടിയുണ്ട്. രണ്ടാമതൊരുകുട്ടി വേണ്ട എന്ന തീരുമാനത്തിനിടെ യുവതി വീണ്ടും ഗര്‍ഭിയായി. ഗര്‍ഭഛിദ്രം നടത്താന്‍ മാസങ്ങള്‍ക്ക് മുമ്പ് അടുത്തുള്ള ആശുപത്രികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അധികൃതരുടെ ഇടപെടല്‍ മൂലമായിരുന്നു ഗര്‍ഭം അലസിപ്പിക്കാന്‍ അമ്പിളിക്ക് കഴിയാതെ പോയത്. ഇതോടെ ജനിക്കുമ്പോള്‍ തന്നെ കുട്ടിയെ കൊല്ലാന്‍ അമ്മയും അമ്പിളിയും തീരുമാനിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി വീട്ടില്‍ വെച്ച് അമ്പിളി ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി. ഈ സമയം ഭര്‍ത്താവ് മഹേഷ് പുറത്തായിരുന്നു. തുടര്‍ന്ന് അമ്പിളി അമ്മയുടെ സഹായത്തോടെ കുട്ടിയെ കൊലപ്പെടുത്തി. മൃതദേഹം തുണിയില്‍ കെട്ടി കുറ്റിക്കാട്ടില്‍ വലിച്ചെറിയുകയും ചെയ്‌തു.

വീട്ടില്‍ എത്തിയ മഹേഷ് രക്തക്കറ കാണുകയും വിവരം തിരക്കുകയും ചെയ്‌തു. എന്നാല്‍, പ്രസവത്തില്‍ കുട്ടി മരിച്ചെന്നും കുഞ്ഞിനെ ഒരു തുണിയിലാക്കി കളഞ്ഞെന്നും അമ്പിളിയും അമ്മയും മഹേഷിനെ അറിയിച്ചു.

എന്നാല്‍, കുഞ്ഞിന്‍റെ മൃതദേഹം പിന്നീട് തെരുവ് നായകള്‍ കടിച്ചെടുത്ത് പുറത്ത് കൊണ്ട് വന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഛിന്നഭിന്നമായ മൃതദേഹം പോസ്‌റ്റ് മോര്‍ട്ടം ചെയ്‌തപ്പോഴാണ് ആണ്‍കുട്ടിയായിരുന്നുവെന്ന് വ്യക്തമായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more