1 GBP = 104.22
breaking news

ശശീന്ദ്രനെതിരായ ഫോൺവിളി കേസ് തീർപ്പാക്കരുതെന്ന് ഹർജി

ശശീന്ദ്രനെതിരായ ഫോൺവിളി കേസ് തീർപ്പാക്കരുതെന്ന് ഹർജി

തിരുവനന്തപുരം: മുൻ മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ഫോൺവിളി കേസ് ഒത്തുതീർപ്പാക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹർജി. തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷ്‌മിയാണ് ഹർജി നൽകിയത്. കേസിലെ പരാതിക്കാരി പ്രോസിക്യൂഷന് അനൂകൂലമായി മൊഴി നൽകാത്തത് ഭീഷണിയെ തുടർന്നാണെന്നും ഹർജിയിൽ പറയുന്നു. ഹർജി ഉച്ചയ്ക്ക് കോടതി പരിഗണിക്കും.
ശശീന്ദ്രൻ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ വച്ച് മോശമായി പെരുമാറിയോ എന്നകാര്യം ഇപ്പോൾ ഓർമ്മയില്ലെന്ന് പരാതിക്കാരിയായ ചാനൽ പ്രവർത്തക കഴിഞ്ഞ ദിവസം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് മുന്പാകെ മൊഴി നൽകിയിരുന്നു. കാര്യങ്ങൾ പറഞ്ഞുതീർത്തതായും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. കേസുമായി മുന്നോട്ട് പോകാൻ താത്പര്യം ഇല്ലെന്നും ഫോണിലൂടെ അശ്ളീല സംഭാഷണം നടത്തിയത് ശശീന്ദ്രനാണോ എന്ന് തനിക്ക് ഉറപ്പിക്കാൻ കഴിയില്ലെന്നും കോടതിയെ ബോധിപ്പിച്ചു. ഈ കേസിൽ ഇന്ന് വിധി പറയാനിരിക്കെയാണ് പുതിയൊരു ഹർജി കോടതിയിൽ എത്തിയത്.

ശശീന്ദ്രൻ ഗതാഗത മന്ത്രിയായിരുന്നപ്പോൾ വകുപ്പ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികളെ സംബന്ധിച്ച് അഭിമുഖം തയ്യാറാക്കാൻ എത്തിയ തന്നോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു കോടതിയിൽ ആദ്യം നൽകിയ മൊഴി. തുടർന്നും മന്ത്രി ഫോണിലൂടെ നിരന്തരം അശ്ളീല സംഭാഷണങ്ങൾ നടത്തി തന്റെ സ്വൈരജീവിതം തകർക്കുന്നു എന്നും മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശശീന്ദ്രനെതിരെ കേസും എടുത്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more