ഓക്സ്ഫോർഡ്-അസ്ട്രസെനെക കോവിഡ് വാക്സിൻ സുരക്ഷിതമാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് പറഞ്ഞു. ചില യൂറോപ്യൻ രാജ്യങ്ങൾ രക്തം കട്ടപിടിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നതിനെത്തുടർന്ന് വാക്സിൻ താത്കാലികമായി നിറുത്തി വച്ചിരുന്നു. ഇതിനെത്തുടർന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രസ്താവന. റെഗുലേറ്റർമാരെ ശ്രദ്ധിക്കണമെന്നും, അവസരം ലഭിച്ചാലുടൻ വാക്സിൻ നേടണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
13 രാജ്യങ്ങളിൽ വാക്സിൻ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. എന്നാൽ വാക്സിൻ രക്തം കട്ടപിടിക്കാൻ കാരണമാകുമെന്ന് തെളിവുകൾ സൂചിപ്പിക്കുന്നില്ലെന്ന് യുകെയിലെ മരുന്നുകളുടെ വാച്ച്ഡോഗായ എംഎച്ച്‌ആർഎ പറഞ്ഞു.
യൂറോപ്യൻ യൂണിയനിലും യുകെയിലുടനീളമുള്ള 17 ദശലക്ഷം ആളുകൾക്ക് വാക്സിൻ ഒരു ഡോസ് ഇതിനകം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലെ കണക്കനുസരിച്ച് 40 ൽ താഴെ പേർക്ക് രക്തം കട്ടപിടിച്ചതായുള്ള കേസുകൾ വന്നിട്ടുണ്ടെന്ന് നിർമ്മാതാവ് അസ്ട്രാസെനെക പറഞ്ഞു. റിപ്പോർട്ട് ചെയ്യപ്പെട്ട രക്തം കട്ടപിടിച്ചവരുടെ എണ്ണം സാധാരണ ജനങ്ങളിൽ പ്രതീക്ഷിക്കുന്ന നൂറുകണക്കിന് കേസുകളേക്കാൾ കുറവാണ് എന്നതും ശ്രദ്ധേയമാണ്.
എംഎച്ച്‌ആർഎ, ലോകാരോഗ്യ സംഘടന, യൂറോപ്യൻ മെഡിസിൻസ് ഏജൻസി എന്നിവരെല്ലാം വാക്സിൻ സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നതായി ഹാൻകോക്ക് പ്രസ്താവിച്ചു. ഈ വാക്സിനുകളുടെ ഫലങ്ങൾ എല്ലായ്പ്പോഴും അവലോകനത്തിലാണ്. ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിൻ ഇപ്പോൾ യുകെയിൽ ഫലപ്രദമായാണ് മുന്നോട്ട് പോകുന്നത്, അതിനാൽ തന്നെ അവസരം വരുമ്പോൾ വാക്സിൻ നേടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
യൂറോപ്യൻ സസ്പെൻഷനുശേഷം ആളുകൾ വാക്സിൻ സ്വീകരിക്കുന്നത് കുറയുന്നു എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ദിവസവും ധാരാളം ആളുകൾ വാക്സിനേഷൻ എടുക്കുന്നുണ്ട്, വാക്സിൻ ലഭിക്കാനുള്ള ആവേശം അവിശ്വസനീയമാംവിധം ശക്തമാണെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് കൂട്ടിച്ചേർത്തു.
click on malayalam character to switch languages