1 GBP = 103.70

കുമ്പസ്സാരിക്കാതിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു; ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുന്നില്‍ വൈദികര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് യുവതി

കുമ്പസ്സാരിക്കാതിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു; ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുന്നില്‍ വൈദികര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് യുവതി

തിരുവനന്തപുരം: കുമ്പസാര രഹസ്യത്തിന്റെ മറവില്‍ ലൈംഗിക പീഡനം നടത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുന്നില്‍ വൈദികര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് യുവതി. പതിനാറു വയസുമുതല്‍ ഫാ. ഏബ്രഹാം വര്‍ഗീസ് തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും വിവാഹവാഗ്ദാനം നല്‍കിയ ഇദ്ദേഹം അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നെന്നും യുവതിയുടെ മൊഴിയില്‍ പറയന്നു

1999 മുതല്‍ ഏബ്രഹാം വര്‍ഗീസുമായി അടുത്ത പരിചയമുണ്ട്. അദ്ദേഹത്തിന്റെ വീട്ടില്‍ പാല്‍ വാങ്ങാന്‍ പോയപ്പോളായിരുന്നു ആദ്യ പീഡനം. വിവാഹം കഴിക്കാമെന്നും പീഡന വിവരം പുറത്തു പറയരുതെന്നും വൈദികന്‍ ആവശ്യപ്പെട്ടു. അന്ന് അദ്ദേഹം ശെമ്മാശനായിരുന്നു. 2006 ഒക്ടോബര്‍ 16നു തന്റെ വിവാഹം കഴിഞ്ഞു. അതിനുശേഷം ഭര്‍ത്താവിനോടു വിവരങ്ങള്‍ പറയുമെന്നു ഭീഷണിപ്പെടുത്തി 2017 വരെ പീഡനം തുടര്‍ന്നു. ഇതേത്തുടര്‍ന്ന് സ്വസ്ഥത നഷ്ടപ്പെട്ട താന്‍ ഫാ. ജോബ് മാത്യുവിനോടു കുമ്പസരിച്ചു. എന്നാല്‍ പിന്നീട് അദ്ദേഹം സ്ഥിരമായി ഫോണില്‍ വിളിക്കാന്‍ തുടങ്ങി.

2012 ല്‍ അദ്ദേഹത്തിന്റെ ആശ്രമത്തിലെ ശുചിമുറിയില്‍ വച്ചാണ് അദ്യമായി പീഡനത്തിനിരയാക്കിയത്. ഇക്കാര്യം തന്റെ ബാല്യകാല സുഹൃത്തായ ഫാ. ജോണ്‍സണ്‍ മാത്യുവിനോട് പറഞ്ഞു. അദ്ദേഹവും താന്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് കൗണ്‍സിലിംഗിന്റെ ഭാഗമായി ഡല്‍ഹിയിലെ ഫാ. ജോണ്‍സണ്‍ മാത്യുവിനെ കാണുന്നത്. അദ്ദേഹവും തന്നെ ലൈംഗികമായി പീഡിപ്പിച്ചു. മറ്റു വൈദികരുമായുള്ള ബന്ധം ഭര്‍ത്താവിനോട് പറയുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

ഫാ. ഏബ്രഹാം വര്‍ഗീസ് തന്നെ വിവസ്ത്രയാക്കി ഫോണില്‍ ഫോട്ടോയെടുത്തു. ഇതിനിടയില്‍ ഏബ്രഹാം വര്‍ഗീസിനൊപ്പം എറണാകുളത്തെ നക്ഷത്രഹോട്ടലിലെത്തിയപ്പോഴാണു ഭര്‍ത്താവ് വിവരമറിഞ്ഞത്. എന്നോട് പ്രധാനപ്പെട്ട ഒരു വിഷയം സംസാരിക്കാനുണ്ടെന്നും നക്ഷത്രഹോട്ടലിലെത്തണമെന്നും ആവശ്യപ്പെട്ടു. വൈദികനായതിനാല്‍ ഹോട്ടലിലെത്തി മുറിയെടുക്കുന്നതു സംശയത്തിന് ഇടനല്‍കുമെന്നു പറഞ്ഞ് തന്നോടു മുറി ബുക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് താന്‍ മുറി ബുക്ക് ചെയ്തു. അവിടെവച്ച് ഫാ. ഏബ്രഹാം വര്‍ഗീസ് പീഡിപ്പിക്കുകയും മുറി വാടക കടുക്കാതെ മുങ്ങുകയും ചെയ്തു.

ഈ പണം അടയ്ക്കുന്നതിനുവേണ്ടി ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ച്ചെന്ന് ഏഴരപവന്റെ സ്വര്‍ണം മോഷ്ടിക്കേണ്ട ഗതികേടു തനിക്കുണ്ടായി. ഇക്കാര്യം സുഹൃത്ത് ഭര്‍ത്താവിനെ അറിയിച്ചു. പിന്നീട് ഭര്‍ത്താവ് എത്തി ഏഴര പവന്‍ സ്വര്‍ണം സുഹൃത്തിനു മടക്കി നല്‍കുകയും ചെയ്തു.

ഫാ. ഏബ്രഹാം വര്‍ഗീസിന്റെ പീഡനം ഫാ. ജോബ് മാത്യുവിനോട് പറയാതിരിന്നുവെങ്കില്‍ തനിക്ക് ഈ ഗതികേടുണ്ടാകുമായിരുന്നില്ല. താനുമായി ബന്ധമുള്ള കാര്യം മൂന്നു വൈദികര്‍ക്കും പരസ്പരം അറിയാമായിരുന്നു. ഹോട്ടല്‍ ബില്‍ തെളിവായി തന്റെ കൈവശമുണ്ടെന്നും യുവതി അന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയിലുണ്ട്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫാ. ഏബ്രഹാം വര്‍ഗീസ്, ഫാ.ജെയ്സ് കെ. ജോര്‍ജ്, ഫാ. ജോബ് മാത്യു, ഫാ. ജോണ്‍സണ്‍ മാത്യു എന്നിവരെ പ്രതികളാക്കി കോസെടുത്തു. ഫാ.ജോബ് മാത്യുവാണ് ഒന്നാം പ്രതി. പ്രതികള്‍ക്കെതിരേ ബലാല്‍സംഗം, പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി തിങ്കളാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more