1 GBP = 103.87

കുമ്പസാര പീഡനക്കേസ്: നാല് വൈദികർക്കെതിരെ കേസെടുത്തു

കുമ്പസാര പീഡനക്കേസ്: നാല് വൈദികർക്കെതിരെ കേസെടുത്തു

കൊച്ചി: ഓർത്തഡോക്സ് സഭയിലെ ലൈംഗികാപവാദ കേസിൽ നാല് വൈദികർക്കെതിരെ പൊലീസ് കേസെടുത്തു. ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം ചുമത്തിയാണ് കേസ്‌ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആരോപണവിധേയനായ വൈദികനുമായി പത്തുവർഷം മുമ്പ് പ്രണയത്തിൽ ആയിരുന്നെന്നും നാലുതവണ ആഡംബര ഹോട്ടലിൽ പോയെന്നും യുവതി പൊലീസിന് മൊഴി നൽകിയിരുന്നു.

വിവാഹത്തിനു മുമ്പു തന്നെ വൈദികനുമായി പ്രണയത്തിലായിരുന്നെന്നും വൈദികൻ ബലാത്സംഗം ചെയ്തെന്നും വീട്ടമ്മ മൊഴി നൽകിയിരുന്നു. ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം, കഴിഞ്ഞദിവസം ഓർത്തഡോക്സ് സഭയിലെ അഞ്ചു വൈദികൾക്കെതിരെ യുവതി സഭാനേതൃത്വത്തിന് സത്യവാങ്മൂലം എഴുതി നൽകിയിരുന്നു. പത്തു വർഷം മുമ്പാണ് കുമ്പസാര രഹസ്യം ചോർത്തിയതെന്നും മൂത്ത മകന്‍റെ മാമോദീസ ചടങ്ങിനു മുന്നോടിയായി നടത്തിയ കുമ്പസാരമാണ് ചൂഷണത്തിനായി ഉപയോഗിച്ചതെന്നും യുവതി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

നിരണം ഭദ്രാസനത്തിലെ വൈദികനായിരുന്നു അന്ന് കുമ്പസാരം കേട്ടത്. വൈദികരായ എബ്രഹാം വർഗീസ്, ജെയ്സ് കെ ജോർജ്, ജോബ് മാത്യു, ജോൺസൺ വി മാത്യു, ജിജോ ജെ എബ്രഹാം എന്നിവരെ പേരെടുത്ത് പറഞ്ഞാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. വൈദികരെ കൂടാതെ മറ്റു നാലുപേരും ലൈംഗികമായി ചൂഷണം ചെയ്തെന്ന് പറയുന്നു.

നിരണം ഭദ്രാസന മെത്രാപ്പൊലീത്തയ്ക്ക് യുവതിയുടെ ഭർത്താവ് നൽകിയ പരാതിക്ക് ഒപ്പമാണ് സത്യവാങ്മൂലം സമർപ്പിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more