ലണ്ടൻ: നേഴ്സസ് ദിനം ആഘോഷിക്കാൻ നേഴ്സുമാർ തയ്യാറെടുക്കുമ്പോൾ തന്നെ തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ പുറത്ത് വിട്ട് നേഴ്സുമാർ. ഭക്ഷണം കഴിക്കാനും എന്തിനേറെ വെള്ളം കുടിക്കാൻ പോലും സമയം കിട്ടാതെ ദുർഘടമായ സാഹചര്യങ്ങളിൽക്കൂടിയാണ് നേഴ്സുമാർ ജോലി ചെയ്യുന്നതെന്ന് അടുത്തിടെ നടത്തിയ സർവ്വേയിൽ ചൂണ്ടിക്കാട്ടുന്നു. തൊഴില്‍ഭാരം ദിവസം തോറും വര്‍ദ്ധിച്ച് വരികയും അതിന് അനുയോജ്യമായ വേതനം ലഭിക്കാതെ വരികയും ചെയ്യുന്ന ദുര്‍ഘടമായ അവസ്ഥയിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. സമ്മര്‍ദം താങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ മദ്യത്തിലും, ചിലര്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ച് പോകുന്നതായുമുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. സര്‍വ്വെയില്‍ പങ്കെടുത്ത നഴ്സുമാര്‍ തങ്ങള്‍ നേരിടുന്ന കഠിനമായ സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് പങ്കുവെച്ചത്. 75 ശതമാനം പേര്‍ക്കും ജോലിക്കിടയില്‍ ഒരു ചെറിയ ഇടവേള പോലും ലഭിക്കാത്ത സാഹചര്യമുണ്ട്. അഞ്ചില്‍ മൂന്ന് പേര്‍ക്കും ഷിഫ്റ്റിനിടെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാന്‍ കഴിയുന്നില്ലെന്നും വ്യക്തമാക്കപ്പെടുന്നു. ഇടവേളകള്‍ ലഭിക്കാത്തതും, അമിതമായ ജോലി ഭാരവും, വിശപ്പും, നിര്‍ജ്ജലീകരണവും വരെ നേരിട്ടാണ് ഷിഫ്റ്റുകള്‍ ചെയ്യുന്നതെന്നാണ് എന്‍എച്ച്എസ് നഴ്സുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
വെള്ളം കുടിക്കാന്‍ സമയം കിട്ടാത്തതിനാല്‍ കിഡ്നി സ്റ്റോണ്‍ മുതല്‍ മാനസികമായി തളരുന്നതും, ആത്മഹത്യ ചിന്തകള്‍ വരെ നഴ്സുമാരെ പിടികൂടുകയാണ്. രാജ്യത്തെ ആശുപത്രികളില്‍ നേരിടുന്ന ആശങ്കാജനകമായ അവസ്ഥയിലേക്കാണ് ഈ കണ്ടെത്തലുകള്‍ വിരല്‍ചൂണ്ടുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് നാഷണല്‍ ഓഫീസര്‍ കിം സണ്‍ലി വ്യക്തമാക്കി. ഇടവേള ലഭിക്കില്ലെന്നത് ഒരു സാധാരണ കാര്യമായി മാറിയിരിക്കുന്നു. അടിയന്തരസാഹചര്യങ്ങളില്‍ ഇടവേള ഇല്ലെങ്കില്‍ സമാധാനിക്കാം, എന്നാല്‍ നോര്‍മല്‍ ഡ്യൂട്ടിയിലും ഇതാണ് അവസ്ഥയെങ്കിലും നഴ്സുമാര്‍ പൊട്ടിത്തെറിക്കാന്‍ അധികം സമയം വേണ്ട, സണ്‍ലി ഓര്‍മ്മിപ്പിച്ചു.
നഴ്സിംഗ് ജീവനക്കാര്‍ക്ക് മാനേജ്മെന്റില്‍ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ അവസ്ഥ. വര്‍ഷത്തില്‍ 10ല്‍ ഒരാള്‍ വീതം പ്രൊഫഷന് തന്നെ ഉപേക്ഷിച്ച് പോകുന്നുണ്ട്. വെള്ളം കുടിക്കാന്‍ പോലും പറ്റുന്നില്ലെന്ന നഴ്സുമാരുടെ ആരോപണം ആര്‍സിഎന്‍ ചര്‍ച്ചയ്ക്കെടുക്കും. ആർ സി എൻ പുറത്ത് വിട്ട വാർത്തയുടെ തലക്കെട്ട് തന്നെ ഷോക്കിങ് എന്നാണ് വിശേഷിപ്പിച്ചത്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാനുള്ള സാഹചര്യം എൻ എച്ച് എസ് ഒരുക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഖാതങ്ങൾ നേരിടേണ്ടി വരുമെന്ന് ആർ സി എൻ മുന്നറിയിപ്പ് നൽകി.
click on malayalam character to switch languages