1 GBP = 103.92
breaking news

തുടർച്ചയായി പതിമൂന്നാം ദിവസവും രേഖപ്പെടുത്തിയത് 50,000 ത്തിലധികം കോവിഡ് കേസുകൾ; ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് സൂചന

തുടർച്ചയായി പതിമൂന്നാം ദിവസവും രേഖപ്പെടുത്തിയത് 50,000 ത്തിലധികം കോവിഡ് കേസുകൾ; ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് സൂചന

ലണ്ടൻ: ബ്രിട്ടനിലെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കര്ശനമാക്കുമെന്ന സൂചനകൾ പുറത്ത് വരുന്നു. 54,940 പുതിയ കോവിഡ് കേസുകളും 573 മരണങ്ങളുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. തുടർച്ചയായി പതിമൂന്നാം ദിവസമാണ് അൻപതിനായിരത്തിലധികം കേസുകൾ രേഖപ്പെടുത്തുന്നത്.

ഇംഗ്ലണ്ടിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ ഒരു രഹസ്യ കാബിനറ്റ് മീറ്റിംഗ് നടത്തിയതായാണ് സൂചനകൾ. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്തുവെന്നാണ് വിവരം. പുറത്ത് വ്യായാമത്തിന് പോകുന്നതിന് പരിധി നിശ്ചയിക്കൽ,, പുറത്ത് പോകുന്നതിന് നിർബന്ധിത മാസ്ക് , സോഷ്യൽ ബബിൾസ് അനുവദിക്കാതിരിക്കൽ, ആഴ്ചയിൽ ഒരു ദിവസം മാത്രം വീടുകളിൽ നിന്ന് പുറത്ത് പോകാൻ അനുവദിക്കുക തുടങ്ങി കഠിനമായ നിർദ്ദേശങ്ങളാണ് ക്യാബിനറ്റ് ചർച്ച ചെയ്തത്.

അതേസമയം ഇത് സംബന്ധിച്ച വിവരങ്ങൾ ക്യാബിനറ്റ് ഓഫീസ് പുറത്ത് വിട്ടിട്ടില്ല. എന്നാൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുമോയെന്ന മാധ്യമപ്രവർത്തകരുടെ അന്വേഷണങ്ങൾക്ക് മറുപടി പറയാൻ കാബിനറ്റ് ഓഫീസ് വിസമ്മതിച്ചു. കർഫ്യൂ, നഴ്സറി അടയ്ക്കൽ എന്നിവ ഉൾപ്പെടെയുള്ള കഠിനമായ നടപടികൾ കൊണ്ടുവരുമോയെന്ന ചോദ്യങ്ങൾക്ക് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോകും മറുപടി നൽകിയില്ല. അതേസമയം ആശുപത്രി കേസുകളും മരണങ്ങളും കുത്തനെ ഉയരുന്ന സാഹചര്യത്തിൽ, എൻ‌എച്ച്എസ് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സമ്മർദ്ദത്തിലാണെന്നും നിയമങ്ങൾ കൂടുതൽ കർശനമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ചർച്ച ചെയ്ത മാറ്റങ്ങളിൽ ആഴ്ചയിൽ ഒന്നിലധികം തവണ ആളുകൾ വീട് വിടുന്നതിനുള്ള നിരോധനം ഏർപ്പെടുത്തുന്നതും ഉൾപ്പെടുന്നുവെന്ന് ഒരു വൈറ്റ്ഹാൾ ഉറവിടം വ്യക്തമാക്കി. നിലവിലെ നിയമങ്ങൾ‌ പ്രകാരം, ബ്രിട്ടീഷുകാർ‌ക്ക് മറ്റൊരാളുമായി അല്ലെങ്കിൽ‌ അവരുടെ വീട്ടുകാർ‌ക്കൊപ്പം‌ പിന്തുണാ ബബിൾ‌ ഉപയോഗിച്ച് വ്യായാമം ചെയ്യാൻ‌ കഴിയും. എന്നാൽ ഇതും ഒഴിവാക്കാനാണ് നീക്കം.

ഏപ്രിലിനുശേഷമുള്ള ഞായറാഴ്ചകളിലെ ഏറ്റവും ഉയർന്ന കൊറോണ വൈറസ് മരണങ്ങൾ ഇന്നലെ യുകെ പ്രഖ്യാപിച്ചു, അണുബാധയും ഉയർന്ന തോതിൽ തുടരുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more