ലണ്ടൻ: ജീവനക്കാർക്കും രോഗികൾക്കും സന്ദർശകർക്കും ഒരുപോലെ ഇരുട്ടടി നൽകി ബ്രിട്ടനിലെ എൻ എച്ച് എസ് ആശുപത്രികൾ. പകുതിയോളം എൻ എച്ച് എസ് ആശുപത്രികളാണ് ഇത്തരത്തിൽ പാർക്കിങ് ഫീസുകൾ വർധിപ്പിച്ചിരിക്കുന്നത്. ജീവനക്കാരെയും, ചികിത്സ തേടിയെത്തുന്ന രോഗികളെയും, അവരെ കാണാനെത്തുന്ന കുടുംബാംഗങ്ങളെയും പിഴിയാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ പ്രയോജനപ്പെടുത്തുന്ന സുപ്രധാനമായ വഴിയാണ് പാര്‍ക്കിംഗ്. പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതില്‍ അല്‍പ്പം മാന്യത കാണിക്കണമെന്ന നാല് വര്‍ഷം മുന്‍പ് അന്നത്തെ ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടിന്റെ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഫീസ് വര്‍ദ്ധിപ്പിക്കുകയാണ്.
നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള എന്‍എച്ച്എസ് ജീവനക്കാര്‍, രോഗികള്‍, അവരുടെ കുടുംബങ്ങള്‍ എന്നിവരില്‍ നിന്നും മണിക്കൂറിന് 4 പൗണ്ട് വരെ ഈടാക്കുന്ന ട്രസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. ഇംഗ്ലണ്ടിലെ 43 ശതമാനം എന്‍എച്ച്എസ് ട്രസ്റ്റുകളാണ് 2017/18 വര്‍ഷത്തില്‍ പാര്‍ക്കിംഗ് ഫീസ് വര്‍ദ്ധിപ്പിച്ചത്. വെയില്‍സിലും, സ്കോട്ട്ലണ്ടിന്റെ വിവിധ ഭാഗങ്ങളിലും ചാര്‍ജ്ജുകള്‍ പിന്‍വലിക്കുമ്പോഴാണ് ഈ ഇരട്ടിപ്പിക്കല്‍ എന്നതാണ് വൈരുദ്ധ്യം. എന്‍എച്ച്എസ് ജീവനക്കാരാണ് ഈ പിഴിയലിന് പ്രധാന ഇരകളാകുന്നതെന്ന് എംപിമാരും, ഹെല്‍ത്ത് യൂണിയനുകളും ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാനെത്തുന്നവര്‍ വാഹനം ഉപയോഗിക്കാതെ മറ്റ് മാര്ഗ്ഗങ്ങളില്ലെന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.
ജീവനക്കാരില്‍ നിന്നും പണമുണ്ടാക്കാന്‍ പ്രതിസന്ധിയിലായ ആശുപത്രികള്‍ ശ്രമിക്കരുതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗിലെ ടോം സാന്‍ഫോര്‍ഡ് ആവശ്യപ്പെട്ടു. നഴ്സുമാര്‍ക്കും, സപ്പോര്‍ട്ട് ജീവനക്കാരും ഷിഫ്റ്റുകളില്‍ ജോലി ചെയ്യുമ്പോള്‍ പാര്‍ക്കിംഗ് ചാര്‍ജ്ജ് നല്കാന് നിര്‍ബന്ധിക്കപ്പെടുകയാണ്. വെസ്റ്റ് യോര്‍ക്ക്ഷയര്‍ എയര്‍ഡെയില്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ 24 മണിക്കൂര്‍ പാര്‍ക്ക് ചെയ്യാന്‍ 8 പൗണ്ട് വേണം, നേരത്തെ ഇത് 3.50 പൗണ്ടായിരുന്നു. സറേയിലെ ഫ്രിംലി ഹെല്‍ത്താണ് ജീവനക്കാരെയും രോഗികളെയും പിഴിഞ്ഞ് 2017/18 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പണമുണ്ടാക്കിയത്, 4.5 മില്ല്യണ്‍ പൗണ്ട്. എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് വേണ്ടി സ്വകാര്യ കോണ്‍ട്രാക്ടര്‍മാരാണ് പല കാര്‍ പാര്‍ക്കുകളും പ്രവര്‍ത്തിപ്പിക്കുന്നത്.
പിരിച്ചെടുക്കുന്ന തുക രോഗികളുടെ ചികിത്സയിലേക്ക് തന്നെയാണ് തിരിച്ചെത്തുന്നതെന്ന് ആശുപത്രികള്‍ അവകാശപ്പെടുന്നു. കൂടാതെ പാര്‍ക്കിംഗ് ഏരിയകള്‍ പരിപാലിക്കാനും ഈ തുക വിനിയോഗിക്കുന്നു. എന്നാല്‍ രോഗവുമായി എത്തുന്ന വ്യക്തിയുടെ പോക്കറ്റില്‍ നിന്നും അവരെ പരിപാലിക്കുന്ന ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും നല്ലൊരു തുകയും പിടിച്ചെടുക്കുന്നതിലെ മാന്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
click on malayalam character to switch languages